Indian traditions and cultural stories.

Showing posts with label Folk Art. Show all posts
Showing posts with label Folk Art. Show all posts

Annamalai Pulavar




ധന സമ്പാദനത്തെ മുഖ്യ ലക്ഷ്യമാക്കി കലയെ കൊല്ലാൻ പോലും മടിക്കാത്ത ഈ കാലഘട്ടത്തിലെ കലകാരന്മാരിൽ നിന്നു വേറിട്ട ചിന്താഗതിക്കാരായിരുന്നു ഗതകാലത്തെ തോല്പാവകൂത്തു കലാകാരന്മാർ. കലയിലൂടെ  ഈശ്വര സാക്ഷാത്ക്കാരമെന്ന ഉദാത്ത കാഴ്ചപ്പാടിനെ ജീവിതവൃതമാക്കിയവരായിരുന്നു. പഴയ തലമുറക്കാർ . പോയ തലമുറയിലെ പ്രാതസ്മരണീയരായ കലാകാരന്മാരിൽ ഒരാളായ പാലപ്പുറം ശ്രീ. അണ്ണാമല പുലവർ ഈശ്വരാനുഗ്രഹത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നു വിശ്വസിച്ചിരുന്ന ഗുരുവര്യനായിരുന്നു.. കൃഷ്ണ പുലവർ , പഴനിയമമാൾ ദമ്പതിമാരുടെ പുത്രനായി 1914 ൽ ആണ് പുലവർ ജനിച്ചത്. അച്ഛൻ കൃഷ്ണ പുലവർ ആ കാലത്തെ ഏറ്റവും പ്രശസ്തരായ പാവക്കൂത്തു കലാകാരന്മാരിൽ ഒരാളായിരുന്നു. നൂറിലധികം ശിഷ്യന്മാർക്കു തോൽപ്പാവകൂത്തു പഠിപ്പിച്ചു കൊടുത്ത പിതാവിൽ നിന്നു തന്നെയാണ് അണ്ണാമല പുലവർ തന്റെ ഏഴാം വയസിൽ പാവകൂത്തു പഠിച്ചു തുടങ്ങിയത്.. പതിനാലാം വയസ്സിൽ പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം.

ഇന്നത്തെതിൽ നിന്നു ഏറെ വ്യത്യസമായിരുന്ന ഗതകാലത്തെ കൂത്തു അവതരണം. വാദപ്രതിവാദങ്ങൾ നടത്തുന്ന സപ്രദായമായതിനാൽ നല്ല അറിവും പാണ്ഡിത്വവും ഉള്ളവർക്കു മാത്രമേ പാവക്കൂത്തു രംഗത്തു ശോഭിക്കാൻ കഴിയുമായിരുന്നുള്ളു. അതിനാൽ തന്നെ വ്യത്യസ്ഥ സമ്പ്രദായങ്ങൾ പഠിക്കേണ്ടത് അത്യാവശ്യവുമായിരുന്നു. ആ കാലത്ത് സംസ്കൃത സമ്പ്രദായത്തെ പിന്തുടർന്നിരുന്ന ഏക സംഘമായ മാത്തൂർ സംഘത്തിലെ മനയങ്കത്ത ഗോപാലൻ നായരുടെ കീഴിൽ തുടർ പഠനത്തിനായി പുലവർ പോയത് അച്ഛന്റെ നിർദ്ദേശപ്രകാരമായിരുന്നു.
തോല്പാവകൂത്തിലെ ചില ഭാഗങ്ങൾ വിശദീക്കരിക്കാൻ വേദാന്ത പഠനം ആവശ്യമായതിൽ പുലവർ മണ്ണൂർ ശ്രീരാമാനന്ദാശ്രമത്തിലെ ശിഷ്യത്വം സ്വീകരിച്ചു ചില വർഷം അതിലും പ്രാവീണ്യം നേടി.

1945 ൽ പിതാവ് കൃഷ്ണ പുലവർ മരണപ്പെട്ടതോടെ മൂത്ത സഹോദരൻ രാമസ്വാമി പുലവരോടൊപ്പം അണ്ണാമല പുലവരും കൂത്തു നടത്തിപ്പിന്റെ ചുമതലയേറ്റെടുത്തു.


 മാത്തൂർ സംഘം,കുത്തന്നൂർ സംഘം എന്നീ പുരാതന തോൽപ്പാവകൂത്തു സംഘങ്ങൾ പല കാരണങ്ങൾ കൊണ്ടും ശോഷിച്ചു തുടങ്ങിയതോടെ പല കാപുകളിലും തോൽപ്പാവകൂത്തു മുടങ്ങുമെന്നായപ്പോൾ അതെല്ലാം ഏറ്റു നടത്താനും അണ്ണാമല പുലവർ തയ്യാറായി. പ്രശസ്തേ തോൽപ്പാവകൂത്ത് അവതരണേ വേദികളായ പാലപ്പുറം ചിനക്കത്തൂർ കാവ്, മുണ്ടൂർ പാലക്കീഴ്ക്കാക്കാവ്, പുത്തൂർ തിരുപുരാക്കൽ ഭഗവതി ക്ഷേത്രം, കവളപ്പാറ ആരിയങ്കാവ് തുടങ്ങിയ ഇരുപതോളം കാവുകളിലെ തോൽപ്പാവകൂത്തിനു അണ്ണാമല പുലവർ നേതൃത്വം നൽകിയിരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്കു പഴമയിലെ കല ഓതി കൊടുക്കുക എന്ന ലക്ഷ്യത്തോടെ പുലവർ 1981 ൽ പാലപ്പുറം ആസ്ഥാനമായി തോൽപ്പാവകൂത്തു പാഠശാല എന്ന സ്ഥാപനം ആരംഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ CCRT സ്കോളർപ്പിപ്പോടെ നിരവധി കുട്ടികൾ കൂത്തു പഠിക്കുകയും ചെയ്തു.

ദൂരദർശനുവേണ്ടി നിരവധി തവണ പാപക്കൂത്ത് അവതരിപ്പിച്ചിട്ടുള പുലവർ പല തവണ ആകാശവാണിക്കുേ വേണ്ടിയും പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത രവീന്ദ്രന്റെ എന്റെ കേരളം പരമ്പരക്കുവേണ്ടി കൂത്തു അവതരിപ്പിച്ചതും പുലവരാണ്. 2003 ൽ പുലവരെ കേരള  ഫോക്ലേ ലോർ അക്കാദമി അവാർഡ്‌ നൽകി ആദരിച്ചിട്ടുണ്ട്. ഇതേ വർഷം കേരള സംഗീത നാടക അക്കാദമി ഗുരു പുരസ്ക്കാരവും പുലവർക്കു ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പാലപ്പുറം ചിനക്കത്തൂർ കാവ്, പുത്തൂർ തിരു പുരാക്കൽ ഭഗവതി ക്ഷേത്രം, മുണ്ടൂർ പാലക്കീഴ്ക്കാം കാവ്, തുടങ്ങിയ നിരവധി ക്ഷേത്ര കമ്മിററികൾ പുലവരെ ആദരിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം രൂപ അവാർഡ് തുക ക്ഷയ jt പാക് സമ്മാനവും പുലവർക്കു ലഭിച്ചിട്ടുണ്ട്. 96 വർഷം നീണ്ടു നിന്ന പുലവരുടെ ജീവിത യാത്രക്ക് 2010 ൽ തിരശ്ശീല വീണു. എങ്കിലും ഭക്തിയുടെ നിറവോടെ തോൽപ്പാവകൂത്ത് അവതരിപ്പിച്ചിരുന്ന പുലവരെ എല്ലാ ക്ഷേത്ര കമ്മിറ്റികളും ആദരവേ ടെ സ്മരിക്കുന്നു.


Share:

തിരുവാതിര

തുലാവർഷമേഘങ്ങൾ പെയ്തൊടുങ്ങി കോടമഞ്ഞിന്റെ പുലരികൾ വിടരുന്ന ധനു മാസത്തിലെ തിരുവാതിര കേരളത്തിലെന്ന പോലെ തമിഴകത്തും ആഘോഷിച്ചു വരുന്ന ഉത്സവമാണ്. കൈലാസനാഥനായ ശ്രീപരമേശ്വരന്റെ തിരുനാളായി ഗണിക്കപ്പെടുന്ന തിരുവാതിര നാളിലെ ഉത്സവത്തിനു സംഘ കാലത്തേക്കാൾ പഴക്കമുണ്ട്. തമിഴകത്തെ ഏതാണ്ടെല്ലാ ശിവക്ഷേത്രങ്ങളിലും തിരുവാതിര ആഘോഷിക്കാറുണ്ടെങ്കിലും ഏറ്റവും സമുചിതമായി ആഘോഷിക്കുന്നത് ചിദംബരത്താണ്. തമിഴകത്തെ ആചാരങ്ങളിൽ നിന്നു തികച്ചും വ്യത്യസ്ഥമാണ് കേ
രളത്തിലെ ആചാരരീതികൾ. 

     വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിനായും കന്യകമാർ ഉത്തമനായ ഒരു ഭർത്താവിനെ കിട്ടാനുമായി  ഉമാമഹേശ്വര പൂജ നടത്തുന്ന തിരുവാതിരയുത്സവത്തിന്റെ ഐതിഹ്യം കാമദേവന്റെ മറുപിറവിയുമായി ബന്ധപ്പെട്ട  ഒരു കഥയാണ്. ദക്ഷയാഗത്തെ തുടർന്ന് ദാക്ഷായണിയെ നഷ്ടപ്പെട്ട കൈലാസനാഥൻ താപത്തെ തണുപ്പിക്കാൻ ദീർഘതപസ്സിലാണ്ടു. ആണ്ടുകൾ പലതുതാണ്ടി, ദശകങ്ങളും പലതു കടന്നു.. തപസ്സു പിന്നെയും നീണ്ടു. ലോകത്തു ആ സുര ശക്തികൾ പിറന്നു.വരബലത്താൽ അവർ ശക്തിയാർജിച്ചു. ആസുരതയെ കീഴ്മടക്കുവാൻ പർവത രാജകുമാരിയായി പിറവിയെടുത്ത പാർവതീ ദേവിയും ശിവനും ഒന്നിക്കേണ്ടത് ആവശ്വമായി വന്നു...
ശിവൻ തപസ്സുണരാതെ പാർവതി പരിണയം നടക്കില്ലെന്നറിഞ്ഞ ദേവന്മാർ നിരാശരായി... ഒടുവിൽ കാമദേവൻ രക്ഷകനായി . മലർ ബാണമെയ്തു അവൻ ശിവനെ ഉണർത്തി.. പക്ഷേ അടുത്ത നിമിഷം ശിവ കോപത്തിനിരയായ കാമൻ ഭസ്മമായി... ഭർത്താവിന്റെ വിയോഗമറിഞ്ഞ രതിദേവി ഭർത്താവിനെ തിരിച്ചു കിട്ടാൻ ഉമാമഹേശ്വര പൂജ നടത്തി. ഒടുവിൽ  രതിദേവിക്കു മാത്രം കാണാവുന്ന രൂപത്തിൽ  തിരിച്ചു കിട്ടി.. ഈ ദിവസത്തെയാണത്രേ കേരളത്തിലെ സ്ത്രീകൾ തിരുവാതിരയായി ആഘോഷിക്കുന്നത്.
ഗത കാലത്തെ തിരുവാതിരയുമായി ബന്ധപെട്ട ചടങ്ങുകളെ കുറിച്ചു പറഞ്ഞുതന്നത് ഒരു പെൺകുട്ടിയാണ്, "പണ്ടു തിരുവാതിര തലേന്നാൾ കുളിക്കാൻ പോവും, "
" തുടിച്ചു പാടി . തൈരു കടഞ്ഞ് കുളിച്ചു കയറും " . പിന്നെ ഊഞ്ഞാലാട്ടം " .... തിരുവാതിര ദിവസം ഉറക്കമൊഴിക്കണം.. ചന്ദ്രൻ നേരെ തലക്കു മീതേ എത്തിയാൽ പാതിരാ പൂചൂടൽ തുടങ്ങും. ചുവന്ന നിരത്തിൽ കനകാംബരം പോലുള്ള പൂവാണത്. പിന്നെ അടക്കാമണിയൻ ചെടിയും വേണം.
സംഘത്തിലെ മൂത്ത സ്ത്രീ വിളക്കുവെച്ചു പൂജ നടത്തും. പിന്നെ ഓരോരുത്തരായി അടക്കാമണിപൂചൂടി തൊഴുതു നമസ്ക്കരിക്കും.
അതു കഴിഞ്ഞാൽ വെററില ചവക്കണം. സുമംഗലികൾ നൂറ്റിയൊന്നു വെറ്റില ചവക്കണം. അപ്പോഴേക്കും നേരം വെളുക്കും. പിന്നെ കുളത്തിലേക്ക്. കൂവ വരകിയതും , പപ്പടം പഴം പുഴുക്ക്, ഒക്കെ തിരുവാതിരിരക്കുണ്ടാവും.
തിരുവാതിരയുടെ പല ആചാരങ്ങളും  ഇന്നു ഇല്ലാതായിക്കഴിഞ്ഞു. എന്നാൽ ആതിരാ തലേന്നാൾ ചോഴി കെട്ടി വിടു സന്ദർശിക്കുന്ന പതിവ് നിളയോര ഗ്രാമങ്ങളിൽ ഇന്നും തുടർന്നു വരുന്നു. ഉണങ്ങിയ വാഴച്ചപ്പു ദേഹത്തു വരിഞ്ഞു കെട്ടി മുഖത്തു കവുങ്ങിൻ പോള കൊണ്ടുണ്ടാക്കിയ മുഖാവരണം ധരിക്കലായിരുന്നു ഗതകാലത്തെ വേഷം. ഇന്നു കവുങ്ങിൻ പാളക്കു പകരം പ്ലാസ്റ്റിക് മുഖം മൂടിയാണ് ഉപയോഗിക്കുന്നത്.
മുത്തശ്ശിയും ശിവഭൂതഗണങ്ങളുമാണ് ചോഴികളിൽ കാണുന്ന വേഷം...
മുത്തശ്ശിയുടെ നിത്യ പ്രാർത്ഥനാനുസരണം. അവരെ ശിവലോകത്തേക്കു കൊണ്ടുപോകാൻ ഭൂതഗണങ്ങളെത്തിയെങ്കിലും പല ഒഴിവുകഴിവുകളും പറഞ്ഞ് മുത്തശ്ശി യാത്ര ഒഴിവാക്കാൻ ശമിക്കുന്നു. മനുഷ്യന്റെ ലൗകീക ജീവിതത്തോടുള്ള മമത എത്ര പ്രായം കടന്നാലും മാറില്ല എന്നു ഹാസ്യാത്മകമായി പറയുന്ന തിരുവാതിര ചോഴികൾ തന്നെയാണ് മലയാളത്തിലെ ആദ്യത്തെ തെരുവുനാടകക്കാർ.

Share:

തട്ടിൻമേൽ കൂത്തും, ആപ്പേ പുറവും, ഇരിപ്പത്തൊടിയും.

Sadananda pulavar


നെല്ലു വിളയുന്ന പാലക്കാടൻ മണ്ണിൽ വേനൽക്കാലത്തു ആഘോഷിക്കുന്ന കാവുത്സവങ്ങളിൽ ഭൂരിപക്ഷവും ഗതകാലത്തെ ഉർവരതാ ഉത്സവങ്ങളായിരുന്നു. മണ്ണിൽ നല്ല വിളവുണ്ടാവാൻ വേണ്ടി ഗ്രാ__ ദേവതകളുടെ പ്രീതിക്കായി നടത്തുന്ന ഉത്സവങ്ങൾ. കിഴക്കൻ പാലക്കാടൻ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങളിൽ ഏറ്റവും പഴക്കം ചെന്ന കലാരൂപങ്ങളിൽ ഒന്നാണ് തട്ടിൻ മേൽ കൂത്ത്. ഇന്നും പഴമ കൈ വെടിയാത്ത കാവുകളിൽ എല്ലാം ഈ കലാരൂപത്തെ കാണാനാവും. അവതരണ ശൈലിയിൽ ഏറെ മാറ്റങ്ങൾ വന്ന കാവുകളു മുണ്ട്. തട്ടിനു പകരം ട്രാക്ടറിലും ഓട്ടോറിക്ഷയിലും ഈ കലാരൂപത്തെ കാവിലേക്കു എഴുന്നെള്ളിക്കുന്ന രീതി അത്താഴം പൊറ്റ തുടങ്ങിയ കാവുകളിൽ ആചാരമായി കഴിഞ്ഞു. 

 ഇവിടെ ചിനക്കത്തൂരിൽ ഈ കലാരൂപം അവതരിപ്പിക്കുന്ന ആപ്പേപ്പുറം ഞാറപ്പാടം , ഇരിപ്പത്തെ. ടി എന്നീ കുടുംബക്കാരുടെ പാലപ്പുറത്തേക്കുള്ള കുടിയേറ്റത്തിന്റെ കാലഘട്ടം സൂചിപ്പിക്കാൻ ഇവിടെ കേരള ചരിത്രത്തെ  ഹാസ്യത്മാകമായി കൂട്ടി ചേർക്കുന്നു.

Thattinmel koothu played at Chinakathoor pooram 2020

 മഹോദയപുരം വാണ ചേരമാൻ പെരുമാൾ നാടു വീതം വെച്ച നാളിൽ ആദ്യമാദ്യമെത്തിയവർക്കെല്ലാം പൊന്നും പണവും കിട്ടി. പിന്നെയെത്തിയവർക്കും കിട്ടി ഊരും നാടുമൊക്കെ. വീതം വെപ്പിന്റെ ശെയ്ത്തി കേട്ടു പൂന്തുറയിൽ നിന്നൊരു വെള്ളാളൻ ചുരം താണ്ടി ഓടി മഹോദയപുരം എത്തി.. കിതച്ചു നിന്ന വെള്ളാളനോടു പെരുമാൾ ചോദിച്ചു. "എവിടെ നിന്നു വരുന്നു " ? വിനയത്തോടെ വെള്ളാളൻ മൊഴിഞ്ഞു. "നാൻ പൂന്തുറയിലേയിരുന്തു വരുകിറേൻ ചാമി " ... "ഉനക്കു എന്ന വേണ്ടും" "എനക്കു രാജിയം വേണ്ടും" "നിനക്കെന്തുക്കു രാജീയം" "എനക്കു രാസാവാകണം". ആവേശത്തോടെ വെള്ളാളൻ പറഞ്ഞു. വെള്ളാളന്റെ ഉത്തരം കേട്ട പെരുമാൾക്കു കനിവുണ്ടായി.. വെള്ളാളനെ വെറും കൈയ്യോടെ പറഞ്ഞയക്കരുത്. പെരുമാൾ കലവറയും നിലവറയും തപ്പി നോക്കി. കിട്ടിയത്ഒരു ഉടഞ്ഞ ശംഖും ഒടിഞ്ഞ വാളും. പെരുമാൾ അതു വെള്ളാളനു കൊടുത്തു  കൊണ്ടു പറഞ്ഞു. " ഇതു താൻ ഇരിക്ക് ". ഭവ്യതയോടെ വെള്ളാളൻ അതു വാങ്ങി. പിന്നെ പെരുമാളെ വണങ്ങി നേരെ വടക്കോട്ടു നടന്നു. കടലോരം ചേർന്നു നടന്ന വെള്ളാളൻ കോഴിക്കൂടു പോലുള്ള ഒരു സ്ഥലത്തെത്തി പുരം പണിതു. പിന്നെ സാമൂതിരിയായി വളർന്നു.


  ഉടഞ്ഞ ശംഖിനേയും ഒടിഞ്ഞ വാളിനേയും നിധിപോലെ സൂക്ഷിച്ചിരുന്ന സാമൂതിരിമാർ തിട്ടൂരമിറക്കിയിരുന്നത് പൂന്തുറ ക്കോൻ തീട്ട് എന്ന പേരിൽ തന്നെയായിരുന്നു. സാമൂതിരിയുടെ നാളിൽ ഒറ്റപ്പാലമുണ്ടായിരുന്നില്ല. തോട്ടക്കരയും ചുനങ്ങാടും മുളഞ്ഞൂരും അന്നുമുണ്ടായിരുന്നു. സാമൂതിരി കോവിലകത്തേക്കുള്ള നെല്ലു വിളഞ്ഞിരുന്ന പേര് നാന്നൂറു വർഷം മുൻപു തന്നെ ചരിത്രരേഖകളിൽ ഇടം പിടിച്ചിട്ടുണ്ട്. സാമൂതിരിയുടെ ആസ്ഥാന ജ്യോത്സ ൻ ചെമ്പിൽ പണിക്കർ പിലാത്തറ സ്വദേശിയാണ്. സാമൂതിരിയുടെ പടത്തലവന്മാരിൽ ചിലർ മുളഞ്ഞൂർക്കാരാണ്. 

 ടിപ്പുവിന്റെ കാലമെത്തിയതോടെ പുതിയ റോഡുകളുണ്ടായി. ലെക്കിടി മംഗലത്തു നിന്നു വാണിയംകുളം വഴി പൊന്നാനിക്കൊരു പുതുപ്പാത വന്നതോടെ മുളഞ്ഞൂരും ചുനങ്ങാടും ഒറ്റപ്പെട്ടു. വിജനമായി കിടന്ന പാലപ്പുറത്തേക്കു പലരും കൂടിയേറിയെത്തി. പുഴ കടന്നും വഴി നടന്നും എത്തിയവരോടൊപ്പം മുളഞ്ഞൂർ മിത്രംകോട് തറവാട്ടിൽ നിന്നു ചിലർ തോടു കടന്നു ഞാറ നിന്ന പാടത്തു കൂരെ കെട്ടി. അവർ ഞാറപാടത്തുകാരായി. ഇരിപ്പ നിന്ന സ്ഥലത്തു താവളം കണ്ടെത്തിയവർ ഇരിപ്പത്തൊടിക്കാരും അപ്പനിന്നയിടത്തു കൂടു പാർത്തു തുടങ്ങിയവർ  ആപ്പേപുറത്തുകാരുമായി.

 പ്ലാശിന്റെ കാട് പ്ലാച്ചിങ്ങാടായി. പാലക്കാടൻ ഉത്സവത്തനിമയുടെ തട്ടിൻമേൽ കൂത്തെന്ന കലാരൂപം ചിനക്കത്തുരിൽ അവതരിപ്പിക്കുന്നത്ഇ വരാണ്. ശൂർപ്പണഖ, ഹനുമാൻ ഗരുഢൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ വേഷം കെട്ടി തട്ടി ൻമേൽ കയറി നിന്ന് ആംഗ്യത്തിലൂടെ കാണികളെ രസിപ്പിക്കുന്നതാണ് മിക്ക സ്ഥലങ്ങളിലെയും തട്ടിൻമേൽ കൂത്തിന്റെ അവതരണ ൈശലി.
 
 എന്നാൽ ചിനക്കത്തൂരിലെ തട്ടി ൻമേൽ കൂത്തിനു   ചിട്ടപ്പെടുത്തിയ താളവും ചുവടും ഉണ്ട്. വേഷം കഥകളി വേഷത്തിനു തുല്യമായതാണ്. ചിനക്കത്തൂരിനോടു സാമ്യതയുള്ളതാണ് കോട്ടായിയിലെ തട്ടിൻമേൽ കൂത്തും: രണ്ടും തേരിനോടൊപ്പമാണ് കാവുകയറുക. ഈ കുടുംബക്കാരുടെ കുലദൈവമാണ് മാഞ്ഞാളിയമ്മ. കൈകുഞ്ഞുമായി ദർശനേകുന്ന രൂപത്തിലുള്ള മാഞ്ഞാളിയമ്മയുടെ പേരിൽ നാലു കാവുകൾ പാലപ്പുറം ദേശത്തുണ്ട്.
Share:

Sadananda Pulavar

Tholpava koothu artist