Indian traditions and cultural stories.

Chinakkathur temple and Tholpavakoothu.....

നൂററാണ്ടുകൾക്കു മുൻപ് കൈത്തറി നെയ്ത്തിന്റെ കരവിരുതുമായി ചുരം കടന്നെത്തിയ മന്നാടിയാർ സമുദായക്കാരായ നെയ്ത്തുകാർ കലാകേരളത്തിനു സമ്മാനിച്ച അപൂർവ സുന്ദര നിഴൽ നാടകമാണ് തോൽ പാവകൂത്ത്. കുത്തനൂർ സ്വദേശികളായ കണ്ണപ്പൻ നായർ പൊന്നച്ചൻ നായർ എന്നീ അനുഗ്രഹീത കലാകാരന്മാർ കർണ്ണാടകയിൽ നിന്നു പഠിച്ചെടുത്ത ഓലപ്പാവക്കളിയിൽ നിന്നാണ് ഇന്നു കാണുന്ന തരത്തിലുള്ള തോൽപ്പാവകൂത്തു പിറന്നത്. ഏകദേശം മൂന്നു നൂറാണ്ടു കൊല്ലങ്കോട് ഭാഗത്തു പിറവിയെടുത്ത ഈ കലാരൂപം ചിനക്കത്തൂരിലെത്തിയത് രണ്ടു നൂറ്റാണ്ടു മുൻപാണ്. ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘമാണ് ഇവിടെ തോൽപ്പാവകൂത്തു നടത്തിവരുന്നത്.
അങ്കപ്പ പുലവർ ,രാമ പുലവർ , ശങ്കര പുലവർ , കൃഷ്ണ പുലവർ ,രാമസ്വാമി പുലവർ , അണ്ണാമല പുലവർ തുടങ്ങിയ തോൽപ്പാവക്കൂത്തു രംഗത്തെ അതികായർ തോൽപ്പാവക്കൂത്തിനു നേതൃത്വം നൽകിയേ വേദിയാണ് ചിനക്കത്തൂർ.  ആദ്യ കാലത്ത് ചിനക്കത്തൂരിൽ പതിനാലു ദിവസത്തെ കൂത്തായിരുന്നു നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകൾ വർദ്ധിപ്പി ച്പ്പോൾ കൂത്തിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇപ്പോൾ പതിനേഴു ദിവസത്തെ തോൽപ്പാവകൂത്താണ് സ്ഥിരമായി നടക്കുന്നത്. കമ്പരാമായണത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് ഇവിടെ അവതരിപ്പിക്കുക. തോൽപ്പാവകൂത്തു തുടങ്ങുന്ന ദിവസം മുതൽ കാവിൽ കലാപരിപാടികളും ഉണ്ടാവും. കൂത്തിനോടനുബന്ധിച്ചു ചെണ്ട മദ്ദളം കുഴൽ എന്നീ വാദ്യോപകരണങ്ങൾ കൂത്തുമാടത്തിൽ ഉപയോഗിക്കുന്ന അപൂർവം മാടങ്ങളിലൊന്ന് ചിനക്കത്തൂരാണ്. ചിനക്കത്തൂരിലെ കൂത്തുമാടത്തിന്റെ നീളം 33 അടിയും വീതി 10 അടിയും ഉയരം ഏഴ് തറനിരപ്പിൽ നിന്നുള്ള ഉയരം ഏഴ് അടിയുമാണ്. ഇവിടെ 22 വിളക്കുകളാണ് മാടത്തിനകത്തു കത്തിക്കുക. ഈ അടുത്ത കാലത്താണ് മാടം പുതുക്കിപണിതത്.
Share:

Sita and ramayan..



ആരാണ് സീത?
അയോനിജാതയാണ് സീത എന്നാണ് ഭാരതത്തിൽ എഴുതപ്പെട്ട കൂടുതൽ രാമായണങ്ങളും പറയുന്നത്. യാഗഭൂമി ഉഴുന്ന സമയത്ത് ഉഴവുചാലിൽ നിന്നു കിട്ടിയ പെൺകുട്ടിക്കു സീതയെന്നു നാമകരണം ചെയ്യുന്ന ജനകൻ സീതയുടെ യഥാർത്ഥ പിതാവല്ല എന്നു തന്നെയാണ് എല്ലാ രാമായണങ്ങളും വെളിപ്പെടുത്തുന്നത്. സീതക്കു ഒരു പൂർവജന്മ കഥയുണ്ടെന്നു കമ്പരും പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായണങ്ങളും സൂചിപ്പിക്കുന്നു. കുശദ്ധ്വജൻ എന്ന താപസൻ പ്രാർത്ഥിച്ചതിന്റെ ഫലമായി വേദത്തിൽ നിന്നു പിറന്ന വേദവതിയാണ് സീതയുടെ മുൻ ജന്മമെന്നു കമ്പർ പറയുന്നു. എന്നാൽ പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായണങ്ങളിൽ ഇന്ദ്രപത്നി ഇന്ദ്രാണിയാണ് സീതയായി പിറന്നതെന്നു പറയുന്നു. പല രാമായണങ്ങളിലും സീതയെ രാവണന്റെ മകളായി എഴുതപ്പെട്ടിട്ടുണ്ട്. ആ കഥ ഇങ്ങിനെയാണ്.
  കുശദ്ധ്വജപുത്രിയായ വേദവതി വിഷ്ണുവിനെ ഭർത്താവായി കിട്ടാൻ വൃതമനുഷ്ഠിച്ചിരുന്ന നാളിലാണ് രാവണൻ അവിടെ എത്തിയതെന്നും ബലാൽക്കാരത്തിനു തുനിഞ്ഞതെന്നും തുടങ്ങുന്ന കഥ ഇങ്ങിനെ നീളുന്നു. തന്റെ വൃതത്തിനു ഭംഗം വരുത്തിയ രാവണന്നു യമനായി അടുത്ത ജന്മത്തിൽ താൻ തന്നെ പിറവിയെടുക്കുമെന്നും ശപഥം ചെയ്ത വേദവതി യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്യുന്നു.. വേദവതിയുടെ ചിതാഭസ്മത്തെ യോഗദണ്ഡിലാക്കി ലങ്കയിൽ എത്തിച്ചത് നാരദനാണെന്നു പറയുന്ന കമ്പർ സീതയുടെ പിറവിയിടമായി ലങ്കയെ തന്നെയാണ് പറയുന്നത്. യോഗദണ്ഡിൽ നിന്നു പിറന്ന ശിശു ലങ്കയുടെ സർവനാശത്തിനു കാരണമാവുമെന്ന ജ്യോത്സ്യ വിധി കാരണം ആ കുട്ടിയെ  കുട്ടയിലാക്കി കടലിൽ ഒഴുക്കുന്നു. ആ കുട്ടി തന്നെയാണ് കടൽ കടന്നു മിഥിലയിലെ ഉഴവുചാലിൽ എത്തിയതെന്നു കമ്പർ പറയുന്നു. : ഇന്ദ്രപത്നിയായ ഇന്ദ്രാണിയെ ബലാൽസംഗം ചെയ്ത രാവണന്റെ മരണത്തിനു കാരണമൊരുക്കാൻ സീതയായി ഇന്ദ്രാണി തന്നെയാണ് പിറന്നതെന്നാണ് പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായാണങ്ങൾ പറയുന്നത്.
സീതയെ മഹാലക്ഷ്മിയുടെ അവതാരമായി ആദ്യം എഴുതപ്പെട്ടത് ഭാഗവതത്തിലാണ്. അതിനു ശേഷം രചിച്ച രാമായണങ്ങളെല്ലാം ഭാഗവതത്തിന്റെ കാഴ്ചപാടിനെ സ്വീകരിക്കുകയാണുണ്ടായത്. ഇവിടെ എഴുത്തശ്ശനും കമ്പരും സീതയെ ലക്ഷ്മി ദേവിയായി തന്നെയാണ് കാണുന്നത്. ഭക്തിയുടെ പൂർണ്ണത കാരണം ലക്ഷ്മി ദേവിയെ രാവണനു കട്ടുകൊണ്ടുപോവാൻ കഴിയില്ല എന്നു കരുതുന്ന എഴുത്തച്ഛൻ സന്ദർഭത്തിനനുസൃതമായി ഒരു മായാ സീതയെ സൃഷ്ടിക്കുന്നു... മായാസീതയെ തന്നെയാണ് എഴുത്തച്ഛന്റെ രാവണൻ കട്ടുകൊണ്ടുപോകുന്നതും.

Share:

KALAM PATTU AT CHINAKKATHUR


 Kalampattu is a old traditional mode of kali worship in Kerala.

Share:

Nature.

sunset in a village of KERALA
 

Share:

CHINAKKATHUR POORAM


 Chinakkathur pooram is one of the best temple festival of Palakkad district .we can see many many folk arts and different types of images here.

Share:

Elephant procession and Chinakkathur pooram


 കേരളത്തിലെ  പ്രധാന കാവുത്സവങ്ങളിൽ  ഒന്നാണ് പാലക്കാട് ജില്ലയിലെ ചിനക്കത്തൂർ പൂരം, ആയിരക്കണക്കിനു കാണികൾ കാഴ്ചക്കാരായി എത്തുന്ന ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്       ആന പൂരമാണ്. 27 ആനകൾ ഇരു                                                                  ചേരിയിലുമായി അണിനിരക്കുന്ന പൂരമാണിവിടെ നടക്കുക                       പാലപ്പുറം, പല്ലാർ മംഗലം, മീറ്റ്ന, എറക്കോട്ടിരി, ഒറ്റപ്പാലം, വടക്കു മംഗലം, തെക്കുമംഗലം എന്നി എഴുദേശങ്ങളിലെ ദേശക്കമമിറ്റികൾ ചേർന്നാണ്   ചിനക്കത്തൂരിലെ ആനപ്പൂരം സംഘടിപ്പിക്കുന്നത്. 1891 ൽ ആണ് ചിനക്കത്തൂരിൽ ആദ്യമായി ആനപ്പൂരം അരങ്ങത്തെത്തിയത് . അന്നു കാവിലെ സമുദായ സ്ഥാനിയായിരുന്ന എറക്കോട്ടിരി ദേശത്തെ   പാലത്തോൾ മനക്കാ രണ് ചിനക്കത്തൂരിലെ ആനപ്പൂരത്തിനു തുടക്കമിട്ടത്.. ഒരേ ഒരു ആനയും നാലു ചെണ്ടക്കാരും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. 1892 ൽ കിഴക്കൻ ചേരിയിലെ മന്ത്രടത്ത് മനയിൽ നിന്നും ആന കാവിലെത്തുകയുണ്ടായി. പിന്നീട് ആനകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് ദേശക്കമ്മിറ്റികൾ രൂപികരിച്ച ശേഷമാണ്. തുടക്ക            നാളുകളിൽ ദേശക്കമ്മിറ്റികൾ തമ്മിൽ  ഐക്യമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ചിനക്കത്തൂർ പൂരത്തിനു ചിട്ടയും ഉണ്ടായിരുന്നില്ല. രണ്ടു മൂന്നു ദശാബ്ദങ്ങൾക്കു മുൻപ് ഏഴു ദേശങ്ങളും അടങ്ങിയ ഒരു കമ്മിറ്റി രൂപികൃതമായതോടെയാണ് ആനപ്പൂരത്തിനും മേളത്തിനും ചിട്ട ഉണ്ടായത്. ഇപ്പോൾ ഓരോ ദേശത്തു നിന്നും നിശ്ചിത എണ്ണം ആനയെ മാത്രമേ എഴുന്നെള്ളിക്കാവു എന്ന നിബന്ധനയുണ്ട്. കിഴക്കൻ പന്തിയിൽ തെക്കു മംഗലം വടക്കു മംഗലം എന്നീ കമ്മിറ്റികൾക്കു അഞ്ചാന വീതം എഴുന്നെള്ളിക്കാം. പടിഞ്ഞാറെ പന്തിയിൽ ഒററപ്പാലം ദേശത്തിനു അഞ്ചാനയും മറ്റു നാലുദേശങ്ങൾക്കു മൂന്നു ആന വീതവും എഴുന്നെള്ളിക്കാം എന്നാണ് കമ്മിനികൾ തമ്മിലുണ്ടാക്കിയ കരാർ. ഇങ്ങിനെ പഴിഞ്ഞാറെ പന്തിയിൽ 17 ആനകളും കിഴക്കേ പന്തിയിൽ പത്തു ആനകളും അണിനിരക്കും. പൂരം ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് ആനപ്പൂരം തുടങ്ങുക. രാത്രി 8 മണി വരെ ഇതു തുടരും. അടുത്ത നാൾ പുലർച്ച 3 മണിക്കു തുടങ്ങുന്ന ആന പൂരം ഏഴു മണിക്കവസാനിക്കും. പൂരം ദിവസം നടക്കുന്ന കുടമാറ്റവും പിറ്റേ ദിനം നടക്കുന്ന കൂട്ടിയെഴുന്നെള്ളിപ്പും ആനപ്പൂരത്തിലെ ഭംഗിയാർന്ന മുഹൂർത്തങ്ങളാണ്.

Share:

Tholpavakoothu.....


 puppets of pattar pavas

Share:

Thattinmel koothu artist


 Thattinmelkoothu is a traditional festival artform of Palakkad district.

Share:

Chinakkathur pooram


 The annual celebratoin of Chinakkathur temple  is known as pooram.Thousand of peoples gathering together to watch this grand festival.

Share:

Mariyamman pooja festival of Palappuram


 

Share:

Chinakkathur koothumadam.


Chinakkathur temple is one of the famous venue of tholpavakoothu. 

Share:

Chinakkathur pooram

Woodden horse playing is the most attractive ceremony of Chinakkathur pooram.
 

Share:

Tholpavakoothu at Chinakkathur Temple







മാഘമാസത്തിലെ മകം നാളിൽ ഉത്സവമാഘോഷിക്കുന്ന ചിനക്കത്തൂരിൽ ഉത്സവത്തിനു ഇരുപത്തിയേഴു ദിവസം മുൻപു തന്നെ തോൽപ്പാവകൂത്തിന്റ നിശകൾക്കു തുടക്കമാവും. ഇപ്പോൾ പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്താണ് ഇവിടെ നടക്കുന്നത്. ആദ്യ കാലത്ത് ഇതു പതിനാലു ദിവസമായിരുന്നു നടന്നിരുന്നത്. സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള കമ്പരാമായണ കഥയാണ് ഇവിടെ നടത്തുക.
ഏകദേശം രണ്ടു നൂറ്റാണ്ടു മുൻപാണ് ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയത്. തുടക്കകാലം മുതൽ ഇന്നുവരെയും പാലപ്പുറം സംഘമാണ് തോൽപ്പാവകൂത്തിനു ഇവിടെ നേതൃത്വം നൽകിവരുന്നത്. പാലപ്പുറം അങ്കപ്പ പുലവർ, കൃഷ്ണ പുലവർ ,രാമപുലവർ , ശങ്കരപ്പുലവർ ,രാമസ്വാമി പുലവർ, അണ്ണാമല പുലവർ ,രാമൻകുട്ടി പുലവർ, തങ്കമണി പുലവർ , കൃഷ്ണമൂർത്തി പുലവർ. തുടങ്ങി പ്രശസ്ത പാവക്കൂത്തു കലാകാരന്മാർ ഇവിടെ കൂത്ത് അവതരിപ്പിച്ചിരുന്നു.
മേലെക്കാവിലെ ഭഗവതിയുടെ മുന്നിലെ നിലവിളക്കിൽ നിന്നും  പകർന്നെടുക്കുന്ന തിരി തൂക്കുവിളക്കിൽ വെച്ചു കൂത്തുമാടത്തിന്റെ മുൻ വശത്ത് തൂക്കിയിടുന്നേതോടെയാണ് തോൽപ്പാവകൂത്തിന്റെ ചടങ്ങുകൾ തുടങ്ങുക. തുടർന്നു മേലെക്കാവിൽ സന്ധ്യാവേല കൊട്ടുകയും അതിനു ശേഷം മേലെക്കാവിന്റെ മതിൽക്കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ്, കുഴൽ പറ്റ് എന്നീ ചടങ്ങുകൾ നടക്കും. ഇതിനു ശേഷം വെളിച്ചപ്പാട് ഉറയുകയും താഴെക്കാവിനെയും മേലെക്കാവിനെയും പ്രദക്ഷിണങ്ങൾ ചെയ്ത് പുറത്തുകടക്കുന്നു. നേരെ കൂത്തുമാടത്തിലെത്തി അരിയെറിഞ്ഞു കൂത്തു തുടങ്ങാൻ അനുവാദം നൽകുന്നു. ഇതിനു ശേഷമാണ് മാടത്തിൽ കൂത്തു തുടങ്ങുക. പതിനാലാം കൂത്തു നാളിൽ നടക്കുന്ന ഗരുഢപത്ത് കാണാൻ നിരവധി ഭക്ത ജനങ്ങൾ ഇവിടെ ഒത്തുകൂടാറുണ്ട്.


Share:

Mariyamman pooja festival,Palappuram




 കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം നഗരസഭയിൽ പാലപ്പുറം ഗ്രാമത്തിലെ മാരിയമ്മൻ കോവിലിലെ പ്രധാന ഉത്സവമാണ് മൂന്നു വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന മാരിയമ്മൻ പൂജ. നൂററാണ്ടുകൾക്കു മുൻപ് ചുരം കടന്നെത്തിയ നെയ്ത്തുകാരായ മുതലിയാർ സമുദായക്കാർ സ്ഥാപിച്ചതാണ് പാലപ്പുറം മാരിയമ്മൻ കോവിൽ , മാരിയമ്മയെ കൂടാതെ മാഹാളിയമ്മ, മുത്തുകുമാര നായനാർ, 
ഗണപതി, നാഗങ്ങൾ, നവഗ്രഹങ്ങൾ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠകൾ കൂടി ഇവിടെയുണ്ട്,:തമിഴ് ആചാരപ്രകാരമുള്ള പൂജകളാണ് ഇപ്പോഴും ഇവിടെ നടക്കുന്നത്.

തമിഴ് നാട്ടിലെ മാരിയമ്മൻ പൂജകളെപ്പോലെ പാലപ്പുറം മാരിയമ്മൻ കോവിലിലും മുഖ്യചടങ്ങുകളിൽ സ്ത്രീകൾക്കു തന്നെയാണ്  മുൻഗണന.. വസൂരി മുതലായ രോഗങ്ങൾ ഗ്രാമത്തെ ബാധിക്കാതിരിക്കാനാണ് മാരിയമ്മൻ പൂജകൾ നടത്തുന്നത്.
Share:

Koothu madam : കൂത്തുമാടങ്ങൾ.

കൂത്തുമാടങ്ങൾ ....
പാലക്കാട് ജില്ലയിലെ
യും തൃശൂർ ജില്ലയിലേയും എൺപതോളം ഭഗവതി ക്കാവുകളിൽ ഉത്സവത്തോടനുബന്ധിച്ചു അരങ്ങുണരുന്ന കലാരൂപമാണ് തോൽപ്പാവകൂത്ത്. ഈ കലാരൂപം അവതിരിപ്പിക്കുന്ന വേദികൾ കൂത്തുമാടം എന്ന പേരിലാണ് അറിയപ്പടുന്നത്. കൂടുതൽ കാവുകളിലും മാടങ്ങളുടെ സ്ഥാനം കാവുകൾക്കു അഭിമുഖമായിട്ടാണ് കാണപ്പെടുന്നതെങ്കിലും ചില കാവുകളിൽ സ്ഥല പരിമിതി കാരണം മാടങ്ങൾ ക്ഷേത്രത്തിൽ നിന്നകന്നോ ക്ഷേത്ര മൈതാനത്തിന്റെ ഓരങ്ങളിലോ മാറ്റി കെട്ടിയും കാണപ്പെടുന്നുണ്ട്. പാവകൂത്തിന്റെ തുടക്കകാലങ്ങളിൽ പനയോലെ കൊണ്ടുള്ള താത്ക്കാലിക പുരകൾ ആണ് വേദിയായി ഉപയോഗിച്ചിരുന്നത്.. പനയോല കൊണ്ടു കെട്ടിയുണ്ടാക്കുന്ന താത്ക്കാലിക പുര കാർണമാണ് മാടം എന്ന പേര് വന്നത്. ആദ്യ കാലത്തെ കൂത്തു അവതരണ സ്ഥലങ്ങളിൽ ഒന്നായ കുത്തനൂർ നടു മന്ദത്ത് താത്ക്കാ  ലിക ഓലപ്പുരയിൽ  തന്നെയാണ് കൂത്തു നടത്തുന്നത്. പുരാതന ദേവി ക്ഷേത്രമായ പരിയാനമ്പറ്റക്കാവിലു
 താത്ക്കാലികമായി. കെട്ടിയുണ്ടാക്കുന്ന പുരയിലാണ് കൂത്തു നടത്തുന്നത്. എങ്കിലും ഭൂരിപക്ഷം കാവുകളിലും ഓടു മേഞ്ഞതും മണ്ണു കൊണ്ടോ വെട്ടുകല്ലുകൊണ്ടോ ചുമറുള്ളതുമായ കെട്ടിടങ്ങളാണ് കൂത്തുമാടങ്ങൾ. കൂത്തുമാടങ്ങളെ നാല്‌പത്തീരടി കളരിയെന്നു ചിലർ എഴുതി വെച്ചിട്ടുണ്ട്. 42 അടി നീളവും 10 അടി വീതിയും 8 അടി ഉയരവുമാണ് കൂത്തുമാടങ്ങളുടെ അളവെന്ന് ആരോ ഒരാൾ എഴുതിവെച്ച തെറ്റിനെ  നേരിട്ടറിവില്ലാത്ത കാരണത്താൽ പലരും ഏറ്റു പാടുന്നത്. എന്നാൽ 42 കളരിയെന്നത് കളരിപയറ്റുമായി ബന്ധപ്പെട്ട കളരികളാണ്. കേരളത്തിൽ പല
 സ്ഥലത്തും  അയോധനാ കലയുടെ കളരികളുണ്ട് -. ഏറ്റവും പുരാതന കളരികളിലൊന്ന് നിളയോരത്തുള്ള തിരുനാവായയിൽ ഉണ്ട്. അതാണ് 42 കളരി. തോല്ലാവക്കുത്ത് നടക്കുന്ന ഏകദേശം 30 കാവുകളിമാടങ്ങളെ അളന്നു നോക്കിയെങ്കിലും ഒരെറ്റമാടം പോലും 42 കളരിയല്ല. ചിനക്കത്തൂർ കാവ് മാടത്തിന്റെ നീളം 33 അടിയാന് വീതി പത്തടിയുമാണ്. മുണ്ടൂർ കൂത്തുമാടത്തിന്റെ നീളവും വീതിയും ഇതേ അളവു തന്നെയാണ്. പെരിങ്ങോട്ടു മന്ദത്തു കാവിലെ
 കൂത്തുമാടത്തിനു 37 അടി നീളമുണ്ട്. ഏറ്റവും നീളം കൂടിയ കൂത്തുമാടം പയിലൂർ പുരോട്ടിൽ ഭഗവതി ക്കാവിലെ മാടമാണ് അതിന്റെ നീളം 44 അടിയാണ്, 26 അടി നീളം മാത്രം ഉള്ള കൂത്തുമാടവുമുണ്ട്. ഇത് വാണിയംകുളം പ്ലാച്ചിത്തറ കിള്ളിക്കാവിലാണ്. കണ്ണിയമ്പുറം കിള്ളിക്കാവിലെ മാടത്തിന്റെ നീളം 38 അടിയും വീതി പതിനാലടിയുമാണ്. എഴക്കാട് കുന്നപ്പുള്ളി കാവിലെ മാടത്തിന്റെ നീളം 38 അടിയും വീതി 15 അടിയുമാണ്. കയ്മക്കുന്നത്തു കാവിലെ കൂത്തുമാടം. രണ്ടു നിലയുള്ള മാടമാണ് ഇത്. രണ്ടു നിലയുള്ള മറ്റൊരു കൂത്തുമാടം പൂക്കോട്ടു കാളികാവിലെ കൂത്തുമാടമാണ്. മൂന്നു ഭാഗം ചുമരുകൾ വെച്ചു മറച്ചിട്ടുള്ള കൂത്തുമാടങ്ങൾ അതിനകത്തു കത്തിക്കുന്ന വിളക്കിലെ വെളിച്ചം ചിതറിപ്പോകാതെ പാവകൾ കൊരുത്തിടുന്ന ആടൽ പുടവയിൽ വീഴുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഓരോ മാടത്തിലും വെ
ളിച്ചത്തിനായി കത്തിക്കുന്ന വിളക്കുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ചിനക്കത്തൂർ കാവിൽ 22 വിളക്കുകളാണ് കത്തിക്കുന്നത്. എന്നാൽ പുത്തൂരിൽ 13 വിളക്കുകളാണ് കത്തിക്കുക. കുത്തനൂരിലും മണ്ണൂരിലും വിളക്കുകളുടെ എണ്ണം 24 ആണ്..



Share:

Chinakkathur tholpavakoothu


 

Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

— National Handloom Day . More than eight decades ago, a narrow road in Ottapalam ran between four or five modest, single-storey, tiled-roof buildings. Along that road marched a khadi-clad freedom fighter, carrying the Tricolour and raising his voice:“Bharat Mata Ki Jai! Mahatma Gandhi Ki Jai! Boycott foreign cloth!”The police beat him, and he fell. Yet even as he lay on the ground, his voice continued to ring out: “Bharat Mata Ki Jai!”That forgotten freedom fighter of Ottapalam was none other than Advocate Sundar Iyer.His story takes us back to the days when khadi was not merely a fabric. It was an idea, a political statement and a symbol of national self-respect.Mahatma Gandhi, born in Porbandar, understood that after agriculture, the textile sector provided livelihoods to one of the largest sections of India's population. By encouraging the spinning of the charkha and calling for the boycott of foreign cloth, he sought not only to restore the livelihoods of millions but also to awaken a sense of national pride.Millions responded. Foreign-made textiles were rejected, while Indian-made khadi was embraced with pride. In time, khadi became one of the most recognizable symbols of the freedom movement and of patriotism itself.Even after Independence, both the Government of India and the Government of Kerala introduced several schemes and incentives to support the khadi and handloom sectors.In Kerala, Hantex and Hand Weave were established with the stated objectives of promoting the marketing of handloom products and protecting the handloom industry.Yet, ironically, these very government initiatives would eventually become associated with the decline of the traditional weaving communities along the banks of the Nila.Palappuram — A Village of WeaversPalappuram was once a settlement where weaving was not simply an occupation but a way of life. Generations of families depended on the loom for their livelihood.The weavers were often at the mercy of powerful middlemen and traders. It was with the intention of protecting them from exploitation that a handloom weaving cooperative society was established at Palappuram in 1954.My father, K. Annamala Pulavar, became its first secretary.With the support of Damodara Menon, who was then the Industries Minister of Kerala, my father also played a major role in establishing the Palappuram Weavers' Colony in 1961. The colony consisted of 25 houses.The land on which the colony was established came from our own family property.Those early years were not easy. Ensuring a regular supply of yarn and the timely payment of wages was a constant struggle. My father often had to plead with traders in Kozhikode simply to ensure that the society received yarn and that the weavers could continue working.In 1967, my father stepped down from the society. Later, my elder brother Sivaprakash became its president. It was during his tenure that the building of the Palappuram Weavers' Cooperative Society was constructed.The Beginning of the DeclineThe decline of Kerala's handloom sector began in earnest around 1980.Irregularities and large-scale fraud were uncovered in Hantex and in several politically controlled cooperative societies in Thiruvananthapuram. In the aftermath, the rebate arrears that the government owed to handloom cooperatives across Kerala were frozen.The consequences were devastating.The Palappuram Handloom Society suffered a loss of approximately ₹25 lakh.The Elappully Society lost around ₹85 lakh.The Eravatodi Society also suffered losses running into several lakhs of rupees.For many cooperative societies, these losses proved fatal.As yarn became difficult to obtain and wages were delayed or stopped altogether, weavers gradually abandoned their traditional occupation. One after another, handloom cooperatives began to close.And with every closed society, Kerala lost not merely an economic institution, but a part of its living cultural heritage.More Than an Economic CrisisThe decline of handloom weaving cannot, however, be attributed to financial mismanagement alone.For many years, regulations had reserved the production of certain textile items exclusively for the handloom sector. Items such as set mundu, set sarees and jacquard blankets, among others, could be produced only on handlooms.These restrictions offered a measure of protection to traditional weavers.When such regulations were abolished at the national level, handloom products were forced to compete directly with mass-produced textiles manufactured on power looms and in large industrial units.The traditional handloom sector could not withstand this competition.The loom gradually fell silent.Today, handloom workers in Tamil Nadu are campaigning for the restoration of such protective measures. Their demand is not merely about preserving an old method of producing cloth. It is about protecting the livelihood, dignity and cultural identity of thousands of weaving families.If their struggle succeeds, perhaps there is hope that the handloom industry can once again find its place in India's textile landscape.And perhaps, one day, along the banks of the Nila, we may once again hear the rhythmic sound of the loom—the sound that once marked the heartbeat of Palappuram.On National Handloom Day, that sound deserves not merely to be remembered, but to be heard again.