Indian traditions and cultural stories.

Jambavan

Jambavan – The Eternal Elder of the Yugas
Who can truly transcend Time?
The Puranas declare that not even the Trimurti—Brahma, Vishnu and Shiva—are beyond the dominion of Time. Their lives endure for unimaginable spans, extending through billions of human years, yet even their cosmic existence comes to an end. When the ordained cycle is complete, Brahma retires into dissolution, Vishnu withdraws creation into Himself, and Shiva too completes His cosmic function.
The One Reality that alone transcends Time is Parabrahman, the Supreme Absolute.
Nevertheless, the Puranas speak of a few extraordinary beings as Chiranjivis—those destined to remain alive across successive ages. Among them are Jambavan, Hanuman, Markandeya, Vibhishana, Ashwatthama, Kripacharya, Parasurama, and King Mahabali, each preserving a unique role in the cosmic order.
Among these immortal beings, Jambavan is revered as the most ancient. He appears in the Treta Yuga as the wise elder and trusted counsellor of Sri Rama, and again in the Dvapara Yuga, where he encounters Sri Krishna. Thus, he stands as one of the rare figures whose life bridges more than one Yuga.
According to an ancient Puranic tradition, Jambavan's birth predates the present creation of the Earth itself. He was born during the Naimittika Pralaya, the periodic dissolution that marks the close of Brahma's cosmic day.
A Chaturyuga consists of the four Yugas—Krita (Satya), Treta, Dvapara and Kali—together lasting 4.32 million human years. One thousand such Chaturyugas constitute a single daytime of Brahma, amounting to 4.32 billion human years. When this immense cycle concludes, creation enters the state known as Naimittika Pralaya, and Brahma begins His cosmic night.
The end of Brahma's day was marked by unimaginable devastation.
The twelve Adityas blazed together with unbearable brilliance. Their combined radiance scorched the worlds until the Earth itself cracked apart. From the depths arose the subterranean fire that struck the face of Adishesha, giving birth to the terrible Vishagni. Thereafter emerged Rudragni, Kalagni, and Lokagni. These five cosmic fires spread across the universe, consuming every form of life.
When all living beings had perished, every soul found refuge within Narayana.
Then a mighty wind issued forth from the nostrils of Brahma, extinguishing the blazing fires. The vast clouds of smoke transformed into seven colossal rain clouds. Darkening the heavens, they poured torrents of rain with streams as thick as the trunks of elephants. Soon the entire universe became an endless ocean of floodwaters, wrapped in profound silence.
Realizing that the appointed hour of His cosmic sleep had arrived, Brahma prepared to close His eyes.
At that very moment, a subtle thought of pride arose within Him.
"I alone am the Lord of Creation. Without me there can be no universe. During this dissolution, creation itself has ceased."
The omniscient Narayana perceived this trace of ego. Desiring to remove Brahma's pride, He took a little wax from His ear and cast it into the waters of the cosmic ocean.
From that divine earwax arose two formidable Asuras—Madhu and Kaitabha.
Their gigantic forms towered over the floodwaters. Tormented by hunger, they worshipped the Divine Mother, who granted them an extraordinary boon: death would come to them only by their own consent.
Empowered by this blessing, the demons roamed the waters searching for a worthy enemy. At last they beheld a magnificent lotus floating upon the cosmic ocean. Seated upon it, fast asleep, was the four-faced Brahma.
Rejoicing at the sight of an opponent, one demon struck Brahma upon the face while the other struck Him from behind. Startled awake, Brahma was seized with fear. Never before had such beings appeared without His knowledge.
His body trembled, and a drop of perspiration fell from His nose upon His thigh. From that single drop was born a child with the face of a bear.
Brahma concealed and protected the infant while fervently praying to Narayana.
Responding to Brahma's prayer, Narayana confronted Madhu and Kaitabha. Through divine wisdom and strategy He slew both demons. Their flesh dissolved into the cosmic waters and solidified into the Earth. Since the world emerged from their medas (fat), the Earth became known as Medini.
As the floodwaters gradually receded and the first lands emerged, the bear-faced son of Brahma stepped upon Jambudvipa. For this reason he came to be called Jambavan.
Throughout the Ramayana, Jambavan is portrayed as the embodiment of wisdom, experience and unwavering devotion. In the Kamba Ramayanam, particularly in the celebrated episode of the Mrita-Sanjivini, he becomes the guiding force behind Hanuman's heroic mission. It is Jambavan who identifies the life-restoring herb, describes the distant Rishabhadri Mountain, and awakens Hanuman to the immeasurable strength that lies hidden within him.
In the traditional Kerala Tholpavakoothu, this episode occupies a place of special importance. The elaborate description of the route from Lanka to Rishabhadri, said to be 73,100 yojanas away, and the explanation for Jambavan's extraordinary longevity are narrated with remarkable poetic beauty. There, Jambavan is not merely an aged bear-chief, but the timeless witness who has observed the rise and fall of countless ages, carrying within him the living memory of creation itself.
Share:

Bali

Vali – The Greatest Among the Vanara Heroes
Vali is regarded as the mightiest of the Vanara heroes in the Ramayana tradition. He is portrayed as a warrior powerful enough to defeat even Ravana, the king of Lanka.
While most Ramayana traditions identify Indra as Vali's father, there are differing accounts regarding his mother. In the Valmiki Ramayana, the story is connected with Riksharaja, a son of Brahma. In the Adhyatma Ramayana, other interpretations involving Aruna, the charioteer of the Sun, are also found.
In the Kerala Tholpavakoothu tradition, the birth of Vali and Sugriva is narrated differently. Their mother is identified with a Vanara hero named Irakathashvan.
According to the story, Irakathashvan, the son of Brahma, wandered across forests and regions including Bharata-khanda, the Himalayas, Kimpurusha-khanda, and Harivarsha, eventually reaching Ilavrta-khanda. There, near a sacred pond where Goddess Parvati used to bathe, he stopped to quench his thirst.
As he looked into the water, he saw his reflection and mistook it for an enemy. Leaping into the pond to seize it, he unknowingly fell under a curse placed upon the waters: any man who immersed himself in the pond would be transformed into a woman. When he emerged, he found himself transformed into a beautiful Vanara woman.
Seeking relief from this strange fate, she set out for Brahma's abode. On the way, Indra beheld the beautiful Vanara woman and was overcome with desire. His seed fell upon her tail, and from it a child was born. Later, the Sun God also experienced desire, and his seed fell upon her neck (griva), resulting in the birth of another child.
Carrying the two children, the Vanara woman reached Brahma and explained her plight. Brahma reassured her, saying:
"This is part of the divine plan for the age of Rama. Do not grieve."
The child born from the tail was named Vali, and the child born from the neck was named Sugriva. Brahma also granted them the kingdom of Kishkindha as their dwelling place.
The story of why men who bathe in Parvati's sacred pond are transformed into women is itself a separate legend within the Tholpavakoothu tradition.
Share:

chinakkathur History '

പറങ്ങോടനെ കേട്ടിട്ടുണ്ടോ പറങ്ങോടനെ, ചെനക്കത്തൂരിനൊരു വാളുണ്ടാക്കി കൊടുത്ത പറങ്ങോടനെ .......?
ഓരോ ആരാധനാലയങ്ങളെക്കുറിച്ചും അതിശയോക്തി കലർന്ന കഥകൾ പ്രചാരത്തിലെത്തുക സ്വാഭാവീകമാണ്. ചിനക്കത്തൂരിലെ വാളിനെക്കുറിച്ചും അങ്ങിനെയൊരു കഥയുണ്ട് - ബ്രിട്ടീഷുകാരുടെ ഭരണകാലമായിരുന്നു അന്ന് .മാരകായുധ നിരോധന നിയമപ്രകാരം മലബാറിലെ കാവുകളിലെ ലൈസൻസ് ഇല്ലാത്ത വാളുകൾ പിടിച്ചെടുക്കാൻ സർക്കാർ ഉത്തരവുണ്ടായി. ഇതനുസരിച്ച് ചിനക്കത്തൂരിന്റെ ഉടവാളും കണ്ടുകെട്ടി പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ എത്തിച്ചു ... എന്നാൽ ചിനക്കത്തൂരിലെ വാൾ തനിയെ ഇളകിത്തുടങ്ങി... ഇതു കണ്ട തഹസിൽദാർക്കും മറ്റുള്ളവർക്കും പേടിയായി ... ഉടനെ ചിനക്കത്തൂരിന്റെ വാളിനെ കാവിൽ തിരിച്ചേൽപ്പിക്കാൻ തഹസിൽദാർ ഉത്തരവിട്ടു ഈ കഥ ദശകങ്ങൾക്കു മുൻപ് പാലപ്പുറം ഗ്രാമത്തിൽ സാർവ്വത്രീകമായി പ്രചാരത്തിലുണ്ടായിരുന്നു.
 ഒരു നൂറ്റിമുപ്പത്തിമൂന്നാണ്ടു മുൻപ് ഈ വാൾ ചിനക്കത്തൂരിനു നിർമ്മിച്ചു നൽകിയത് പറങ്ങോടൻ എന്ന കരുവാനാണ് . ചിനക്കത്തൂരിൽ പുത്തൻ പരിഷ്ക്കാരങ്ങളും ചിട്ടകളും നടപ്പിലായ ആ കാലഘട്ടത്തിലാണ് ആദ്യമായി നായർ സമുദായത്തിലെ വെളിച്ചപ്പാടുമാർ ചിനക്കത്തൂരിലെത്തിയത്. വെളിച്ചപ്പാടുണ്ടായെങ്കിലും ചിനക്കത്തൂരിനു സ്വന്തമായി ഒരു വാളുണ്ടായിരുന്നില്ല. വാളുണ്ടാക്കാൻ എല്ലാ ദേശത്തെ കരുവാൻമാരെയും വിളിച്ചു വരുത്തിയെങ്കിലും തന്റെ മകൻ രാമനെയും കൂട്ടി കാഴ്ച കാണാൻ കാവിലെത്തിയ പറങ്ങോടന്നാണ് വാളുണ്ടാക്കാൻ നിയോഗമുണ്ടായത്, ഏതു രൂപത്തിലുള്ള വാളുണ്ടാക്കുന്നമെന്നറിയാതെ മനം നൊന്തു പ്രാർത്ഥിച്ച പറങ്ങോടൻ ഒരു നാൾ ഒരു സ്വപ്നം കണ്ടു. ചെമ്പട്ടു ചുറ്റിയ ഒരു സ്ത്രീ തന്റെ മുറ്റത്ത് വാളിന്റെ ചിത്രമെഴുന്നതായി ... പറങ്ങോടൻ ഉറക്കമുണർന്നു വരും മുമ്പേ വീട്ടുകാർ മുറ്റമടിച്ചു കഴിഞ്ഞിരുന്നു.. കടുത്ത ദുഃഖത്തിലാണ്ട പറങ്ങോടൻ അടുത്ത രാത്രി ഇതേ സ്വപ്നം വീണ്ടും കണ്ടു. എന്നാൽ ഇത്തവണ ചിത്രമെഴുതിയത് നിലത്തല്ല, വാതിലിലാണ്. പുലരി പിറന്ന നേരത്തു കൺ തുറന്ന പറങ്ങോടൻ വാതിലിൽ വാളിന്റെ ചിത്രം കണ്ടു അത്ഭുതപ്പെട്ടു.. ആ ചിത്രത്തിന്റെ രൂപത്തിലാണ് ചിനക്കത്തൂരിലെ വാൾ പിറന്നത്. വാളുണ്ടാക്കിയ കരുവാൻ പറങ്ങോടനും മകൻ രാമനും , രാമന്റെ മകൻ പറങ്ങോടനും യാത്രയായി കഴിഞ്ഞു. നാലാം തലമുറയിലെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ ഈ വാതിൽ ദ്രവിച്ച നിലയിൽ ഇപ്പോഴും ഉണ്ട്. പൂജാമുറിയിൽ വെച്ചു വീട്ടുകാർ ഇതിനെ പൂജിച്ചു വരുന്നു. ചിനക്കത്തൂർ മൈതാനത്തു നിന്നും 300 മീറ്റർ നടന്നാൽ ഈ വീട്ടിലെത്താം.
Share:

chinakkathur Pooram

ചിനക്കത്തൂരും നിലാവും ഉത്സവങ്ങളും .
അത്രിയെന്നൊരു ഋഷി പണ്ടൊരു നാൾ മൂർത്തികൾ മൂവരെയും കുറിച്ചു തപസ്സ് ചെയ്തു. മൂവരും തനിക്കു പുത്രന്മാരായി പിറക്കണമെന്ന ഋഷിയുടെ ഇച്ഛ സഫലമായി. അങ്ങനെ വിഷ്ണു ദത്താത്രേയനായി, കൈലാസനാഥൻ ദൂർവ്വാസ്സായി . സോമനായത് ബ്രഹ്മാവാണ്. ഈ സോമൻ തന്നെയാണ് ചന്ദ്രനായ നിലാവെന്നു ഭാഗവതം. അതീവ സൗന്ദര്യത്തിൻ്റെ ആൾ രൂപമായ ചന്ദ്രനെ മോഹിക്കാത്ത ഒരു ദേവസ്ത്രീയും ഇല്ലായിരുന്നുവത്രേ!
ചന്ദ്രനിൽ ഭ്രമിച്ചു പോയവരിൽ അഗ്നിദേവൻ്റെ ഭാര്യ സ്വാഹയും, ദേവഗുരു ബ്രഹസ്പതിയുടെ പത്നി താരയും ഉൾപ്പെടും. ബ്രഹസ്പതി ചന്ദ്രൻ്റെ ഗുരു കൂടിയാണ്. ഗുരു പത്നിയിൽ ചന്ദ്രനു പിറന്ന മകനാണ് ബുധൻ. ആധുനീക ശാസ്ത്രത്തിൻ്റെ പിറവിക്കു മുൻപു തന്നെ അർക്ക ചന്ദ്രാദികളുടെ സഞ്ചാരത്തെ ഗണിച്ചു നാളും പക്കവും പക്ഷവും കുറിച്ചവരാണ് നമ്മുടെ പൂർവീകർ. മകരസംക്രമവും, കർക്കടക സംക്രമവും സൂര്യൻ്റെ യാത്രയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണെങ്കിൽ അതിലും എത്രയോ ഇരട്ടി ഉത്സവങ്ങൾ ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമായി ആചരിച്ചു വരുന്നു. തിഥിയെ അടിസ്ഥാനമാക്കുന്ന ഏകാദശി, ദ്വാദശി, നവമി, വിജയദശമി, തുടങ്ങിയ വിശേഷദിവസളെല്ലാം ചന്ദ്രനുമായി ബന്ധപ്പെട്ടതാണ്. പല ഉത്സവങ്ങളും കാവുത്സങ്ങളും കൂടി നിലാവിന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. കാമദഹനത്തിന്റെ കഥ പറയുന്ന തിരുവാതിരയെത്തുക ധനു നിലാവ് പൂർണ്ണതയിലേക്കു നടക്കുന്ന നാളിലാവും.മകരനിലാവു പൂർണ്ണതയെ തൊടുക പൂയ്യം നാളിലാവും.ഈ നാളിലാണ് പഴനിയാണ്ടവന്റെ പേരിൽ നാടുനീളെ കാവടിയാടുക - അടുത്ത നിലാവ് ചിനക്കത്തൂരിന്റെയും , ചോറ്റാനിക്കര ദേവിയുടെയും ആറ്റുകാലമമയുടെയും മകം നാളിലെത്തും. ചിനക്കത്തൂരിനു വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. 2027 ലെ പൂരം എന്നാണ് എന്നറിയണമെങ്കിൽ 2025ലെ കർക്കിടക വാവിൻ്റെ മലയാള തിയ്യതി നോക്കിയാൽ അറിയാനാവും 2027 കുംഭത്തിൽ അതേ തിയ്യതിക്കാവും പൂരം പിറക്കുക. 2026 കർക്കിട വാവിൻ്റെ തിയ്യതിക്കാവും 2028 പൂരം പിറക്കുക. അതായത് 2 വർഷം മുൻപു തന്നെ തോൽപ്പാവകൂത്തു തുടങ്ങുന്ന ദിനം അറിയാൻ ഞങ്ങൾക്കു കഴിയും.
Share:

Rain '

തുലാവർഷം .
 അകലെ കോംഗോ തടത്തിൽ നിന്നുയിർ ജനിക്കുന്ന മഴമേഘങ്ങൾ കാറ്റിന്റെ രഥമേറി കാതങ്ങൾ നീന്തിയെത്തി മലയാളത്തിന്റെ മണ്ണിൽ പെയ്തു നിറയുന്ന പടിഞ്ഞാറൻ കാലവർഷത്തിന്റെ കനിവ് കന്നി പാതിയോടെ വിട പറഞ്ഞാൽ പിന്നെ കിഴക്കൻ മഴയുടെ കാലമാണ്.
അന്തി കറുക്കുന്ന നേരത്ത് ചുരം കടന്നെത്തുന്ന കരിമേഘകൂട്ടങ്ങൾ പുലരും വരെ താണ്ഡവമാടിയിരുന്നു ഗതകാലത്ത് . ഇടിയും മിന്നലും ഏറ്റവും കൂടുതൽ ഉണ്ടാവുന്നതും കൊങ്ങൻ മഴയുടെ നാളിലാണ്.
അണകളും തടയണകളും ഇല്ലാതിരുന്ന കാലത്ത് ചുരത്തിനപ്പുറം മഴ തിമിർത്തു പെയ്താലും പുഴ കരകവിഞ്ഞൊഴുകിയിരുന്നു. പൊള്ളാച്ചി ഭാഗത്തു പെയ്യുന്ന പേമാരിയുടെ അതികജലം പോലും മണിക്കൂറുകൾക്കുള്ളിൽ പുഴയെ നിറക്കും. അതുകൊണ്ടു 
 തുലാ വെള്ളത്തിന്റെ വരവു ഊഹാതീതമായിരുന്നു. 
     1942 രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം.. നിയന്ത്രണങ്ങളുടെ കാഠിന്യം കാരണം പാലപ്പുറത്തുകാർ കള്ളു കുടിക്കാൻ പോലും ഭാരതപുഴയിലെ പറവൻ കടവു താണ്ടി കൊച്ചി രാജ്യത്തേക്കു പോയിരുന്നു. കൺട്രോൾ കാലമെന്നറിയപ്പെട്ടിരുന്ന ആ കാലത്ത് നെയ്തിനുള്ള നൂലിനും മലബാറിൽ ക്ഷാമമായതിനാൽ പാലപ്പുറത്തുകാർ നൂലിനു വേണ്ടി തിരുവില്വാമലയെ ആശ്രയിക്കുകയാണ് പതിവ്.
തുലാമാസത്തിലെ തെളിഞ്ഞ നിന്ന ഒരു പകലിൽ സ്രാമ്പി മുതലിയും രാമസ്വാമിയും കൂടി നൂലുവാങ്ങാൻ പുഴ കടക്കുമ്പോൾ മുട്ടോളം വെള്ളമേ പുഴയിൽ ഉണ്ടായിരുന്നുള്ള. കൂട്ടാലയിലെത്തി (തിരുവില്വാമലയുടെ പഴയ പേര്) നൂലുവാങ്ങി തിരികെ എത്തുമ്പോൾ കണ്ടത് നിറഞ്ഞ നിളയെയാണ്. കലങ്ങിമറിഞ്ഞു ഒഴുകുന്ന പുഴയുടെ രൗദ്രഭാവം കണ്ട രാമസ്വാമി പാമ്പാടിക്കു നടന്ന് രണ്ടു ചില്ലി കൊടുത്ത് തോണിക്കു പോകാമെന്നു പറഞ്ഞുവെങ്കിലും സ്രാമ്പി കേട്ടില്ല. ദാരിദ്ര്യത്തിന്റെ നാളുകളിൽ രണ്ടു ചില്ലി ചെലവാക്കാൻ മടിച്ച സ്രാമ്പി ഈ വെള്ളമെന്നും സാരമില്ല ഇറങ്ങി കടക്കാമെന്നു പറഞ്ഞു വെള്ളത്തിറങ്ങി രണ്ടേ രണ്ടടി വെച്ചതും കാൽ വഴുതി പുഴയിൽ വീണു അടിയൊഴുക്കിന്റെ അദൃശ്യ കരങ്ങൾ സ്രാമ്പിയെ ചേർത്തുപിടിച്ചു. സ്രാമ്പിയേയും കൂട്ടി അതു ഒഴുകി നിലയില്ലാ ആഴവും കടന്നുപോയ ഒഴുക്കിന്റെ ഒടുവിൽ പാട്ടാമ്പിയിൽ മൂന്നാം നാൾ ശവം പൊന്തി.
ഇന്നു തുലാവർഷവും ഇല്ലാതായി. തുലാക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതും മറവിയിലെ കാഴ്ചയായി മാറിയിരിക്കുന്നു.
Share:

Pariyanampattakavu




---

Pariyanampattakkavu: A Study of Sacred Ecology, Ritual Practice, and Tholpavakoothu Tradition

Introduction

Sacred groves (kavus) occupy an important place in the cultural and ecological history of Kerala. They represent a confluence of nature worship, ritual practices, and performing arts, sustained through centuries of oral tradition. Among these, Pariyanampattakkavu in Palakkad district stands out not only for its scenic beauty and ecological value but also as a significant site for ritual performance, particularly Tholpavakoothu (shadow puppetry). This study seeks to contextualize the cultural, religious, and performative traditions associated with Pariyanampattakkavu within the broader ritual and folk culture of Valluvanad.


---

Sacred Landscape and Natural Setting

Pariyanampattakkavu is situated amidst forested ridges and dense vegetation that continue to preserve much of the grove’s natural beauty. Such kavus historically functioned as liminal spaces—sites where ecological conservation, spiritual reverence, and community ritual intersected. In Palakkad, Pariyanampattakkavu is widely recognized as one of the most prominent groves in terms of natural and ritual significance.


---

Mythic Origins and Ritual Authority

As with many sacred groves in Kerala, a mythic narrative has been constructed to explain the origin of Pariyanampatta. Local tradition recounts that during the era of Adi Shankaracharya, a Namboothiri priest journeyed to the Mookambika Temple. On his return, the Goddess herself is said to have accompanied him, descending upon his ceremonial umbrella. This narrative reflects the tendency to legitimize the sanctity of kavus by associating them with pan-Indian religious figures and divine presence.

Yet, the actual ritual practices at Pariyanampattakkavu have historically followed Kaulachara traditions, rooted in Tantric modes of worship. The central offering, the chantattu, aligns with the sacrificial practices found in other prominent groves such as Mundur and Kannambra Kurumbakkavu.


---

Pariyanampattakkavu as a Cultural Stage

The grove also holds immense cultural importance as a performance site for Tholpavakoothu. While the hereditary right (Madappulavar) formally belonged to the Desa Panikkar families, in Pariyanampattakkavu the tradition was actively carried forward by another artistic lineage—namely, the Pulavar family.

Kunju Pulavar, the great-grandfather of the celebrated Krishnapulavar, is remembered as one of the earliest performers to lead Koothu at this grove nearly two centuries ago. The art was subsequently sustained by multiple generations of the family, demonstrating the role of kinship and hereditary transmission in maintaining ritual performance traditions.


---

Ritual Performance and Atmosphere

Performance at Pariyanampattakkavu was embedded within the larger ritual cycle. The Shanthi (ritual priesthood) was historically vested in the Kulangara Nair family. The Koothu was staged following the Athazha pooja (final night ritual), after which the grove was enveloped in darkness. In this setting, the songs of the Koothumadam pierced the silence of the night, reinforcing the liminal atmosphere between the sacred and the supernatural.

The environment of performance was thus not merely aesthetic but also psychological, reinforcing collective belief in unseen presences. Oral narratives recall that Kunju Pulavar himself, during such a performance, perceived spectral forms outside the Koothumadam and, overwhelmed with fear, passed away within three days. This episode reflects the entwining of belief, art, and mortality in the lived experience of ritual performers.


---

Tholpavakoothu in Valluvanad: Broader Context

The presence of Tholpavakoothu in Pariyanampattakkavu must be understood within the wider Valluvanad region, historically a stronghold of this ritual art form. Valluvanad’s folk arts—including Poothan, Thira, and Tholpavakoothu—share structural features of ritual theatre, community participation, and liminality. Unlike secular performance spaces, the Koothumadam in a kavu constituted a sacred stage, where art was inseparably tied to ritual efficacy and the invocation of divine presence.


---

Conclusion

Pariyanampattakkavu illustrates the multidimensional character of Kerala’s sacred groves. It embodies ecological preservation, ritual continuity, and performative tradition. Through its association with Kaulachara worship and as a site of Tholpavakoothu, it represents a unique intersection of faith, folklore, and cultural memory. The legend of Kunju Pulavar’s tragic death further underscores the intensity of belief systems that framed ritual performance in pre-modern Kerala.

As such, Pariyanampattakkavu is not merely a geographical location but a living cultural archive—one that continues to testify to the layered histories of Valluvanad’s sacred landscapes and ritual arts.


-


Share:

My village story

കാവുകളും ഒറ്റപ്പാലവും.
ചരിത്ര പ്രസിദ്ധമായ ഒററപ്പാലമെന്നൊക്കെ നാം ഇപ്പോൾ പറയുമെങ്കിലും ഇൻഡ്യൻ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ ഒററപ്പാലം എന്ന പേര് ഇടം പിടിച്ചത് 1921 ൽ മാത്രമാണ്. കേരള പ്രദേശ് കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനത്തിനു ഒറ്റപ്പാലമായിരുന്നു വേദി. ഇതിനും ചില നുറ്റാണ്ടുകൾക്കു മുൻപ് സാമൂതിരി കാലഘട്ടത്തിൽ തന്നെ ചരിത്രത്തിൽ ഇടം നേടിയ സ്ഥലങ്ങളാണ് ചുനങ്ങാടും, മുളഞ്ഞൂരും. ഒരു കാലത്ത് ഇൻഡ്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കാൻ ഒറ്റപ്പാലം എന്ന പേരിനു കഴിഞ്ഞു എന്നത് നേരാണെങ്കിലും 1921 നു മുൻപ് ഒറ്റപ്പാലം അപ്രസക്ത പ്രദേശം തന്നെയായിരുന്നു. തറക്കൂട്ടങ്ങൾക്കു പ്രധാന്യമുണ്ടായിരുന്ന ഹൊബാലി സമ്പ്രദായം നിർത്തലാക്കി അംശം സംവിധാനം നടപ്പിലാക്കിയ 1820 ൽ അരിയൂർ തെക്കു മുറി അംശം ദേശത്തു ഉള്ളൊതുങ്ങിയ പ്രദേശമാണ് ഒറ്റപ്പാലം. ചിനക്കത്തൂർ ചരിത്രത്തിലും ഒറ്റപ്പാലമില്ല. തോട്ടക്കരയായിരുന്നു ദേശപ്പേര്. സാംസ്ക്കാരിക ചരിത്രത്തിലും ഒറ്റപ്പാലത്തിനു കൂടുതൽ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. വള്ളുവനാടൻ സംസ്കൃതിയുടെ തലസ്ഥാനമെന്നൊക്കെ ഒറ്റപ്പാലത്തെ എഴുതി ചേർക്കുമെങ്കിലും പന്തിരുകുല കഥയുടെ സ്മരണകൾ സാന്ദ്രമായ തൃത്താല പ്രദേശത്തോളം പൈതൃകം ഒറ്റപ്പാലത്തിനില്ല. കാവ്യകലയുടെയോ, മറ്റേതെങ്കിലും ദൃശ്യകലാരൂപങ്ങളുടെയോ പേരിൽ ഒറ്റപ്പലം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് സത്യം. എങ്കിലും, പൗരാണികതയുടെ ചിഹ്നങ്ങളായി മൂന്നു കാവുകൾ ഒറ്റപ്പാലം നഗരസഭയിലുണ്ട്. കണ്ണിയമ്പുറം കിള്ളിക്കുളങ്ങര കാവും, പാലപ്പുറം ചെനക്കത്തൂർ കാവും ,വരോട് ചാത്തൻ കണ്ടാർ കാവും. 
ആയിരത്താണ്ടുകളുടെ മേൽ പഴക്കം കിള്ളി മുത്തിയുടെ ആലയത്തിനുണ്ടെന്നു ചരിത്രം തന്നെ സൂചിപ്പിക്കുന്നു. കിള്ളി ശബ്ദം ചോഴ ബന്ധത്തിനു നിദാനമാണെന്നാണ് ചരിത്ര വീക്ഷണം. കണ്ണിയമ്പുറം എന്ന ദേശനാമം തമിഴ് ഭാഷ സമ്മാനിച്ചതുമാണ്. ത്രേതായുഗ ത്തോളം കാലപഴക്കമുണ്ടെന്നു ചിനക്കത്തൂരിൽ ഐതിഹ്യമുണ്ടെങ്കിലും യഥാർത്ഥ കാലപഴക്കം ഊഹാതീതമാണ്. നാലു നൂറാണ്ടുകളുടെ അധികം പഴക്കം ചിനക്കത്തൂരിനുമുണ്ടാവാം. പേരിൽ തന്നെ ഉത്ഭവ ചരിത്രമുള്ള ചാത്തൻ കണ്ടാർ കാവിനുമുണ്ട് പല നൂറ്റാണ്ടുകളുടെ പാരമ്പര്യം.
മാവേലി സ്മൃതി സാന്ദ്രമാവുന്ന ഓണം വന്നാലും, ആതിരാ നിലാവു പൂത്തിറങ്ങിയാലും കാണാത്ത ആവേശം, ആഹ്ലാദം ഒറ്റപ്പാലത്തു പൂത്തു നിറയാൻ വേണം ഒരു ചിനക്കത്തൂർ പൂരം. ഇപ്പോൾ ഒറ്റപ്പാലം കാത്തിരിക്കുന്നതും കുംഭത്തിലെ മകം നാളിനെയാണ്.
Share:

Jambavan and Ramayan

ജാംബവാനും മൃതസഞ്ജീവിനിയും.....
ഇന്ദ്രജിത്ത് എയ്ത ബ്രഹ്മാസ്ത്രമേറ്റു ഉയിരനക്കം ഇല്ലാതായ വാനരസൈന്യം, പിന്നെ ലക്ഷ്മണനും. അബോധവസ്ഥയിലുള്ള ശ്രീരാമൻ . ഇരുട്ടു കട്ടകുത്തി നിൽക്കുന്ന രണഭൂമിയിൽ വിഭീഷണൻ പിടിച്ചിരുന്ന പന്തത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ടു വായു പുതനോടു ജാംബവാൻ പറഞ്ഞു. നീ ഇവിടെ നിന്നും 73100 യോജന അകലെക്കു പോകണം : അവിടെ മരണത്തെ അതിജയിക്കാനുള്ള ഔഷധമുണ്ട്..അതുകൊണ്ടു വന്നാൽ എല്ലാവരുടെയും ജീവൻ തിരികെ കിട്ടും..
ജാംബവാന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പൂർണത കണ്ട ഹനുമാന്റെ മനസ്സിൽ ആശ്വാസത്തിന്റെ സ്പർശം. ഹനുമാൻ മെല്ലെ ചോദിച്ചു..
"ജാംബവന്തരേ അവിടെ ക്കുള്ള വഴി ഏതാണ്, അങ്ങു പറയുക " .
എല്ലാം അറിയുന്ന ജാംബവാൻ.ആ മനസ്സിലൂടെ ഭൂമിയുടെ ചിത്രം തെളിഞ്ഞു വന്നു. 
ജംബു, പ്ലക്ഷം, ശാല് മലം, കുശം, ക്രൗഞ്ചം ശാകം, പുഷ്ക്കരം എന്നീ ഏഴു ദ്വീപുകൾ, ഓരോ ദ്വീപിനേയും വലയം ചെയ്യുന്ന ക്ഷാരോദം, ഇക്ഷുരം, സുരോദം, ഘ്യ തോദകം, ദധ്യോദം, ക്ഷീരം, സ്വാദൂതം. എന്നീ സാഗരങ്ങൾ . ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജംബുദ്വീപിന്റെ വിസ്തീർണം ഒരു ലക്ഷം യോചന, ജംബുദ്വീപിന്റെ ഒത്ത നടുവിലുള്ള ഇളാവൃത വർഷത്തിൽ സ്ഥിതി ചെയ്യുന്ന 84 ആയിരം യോചന ഉയർമുള്ള മഹാമേരു പർവതം. അതിനെ താങ്ങി നിർത്തുന്ന മന്ഥരം, മേരു മന്ഥരം, കുമുദം, സുപാർശ്വം. എന്നീ പർവതങ്ങൾ. അതു കഴിഞ്ഞു നീലഗിരി പർവതം. പിന്നെ ഋഷഭാദ്രി... കാളയുടെ കൊമ്പിന്റെ ആകൃതിയിലുള്ള പർവതം... അവിടെയാണ് ഔഷധം: അതാണ് ഔഷധ മല..
ആലോചനയുടെ നിമിഷമൊതുക്കി ജാംബവാൻ പറഞ്ഞു തുടങ്ങി..
"മാരുതേ ശ്രദ്ധിച്ചു കേൾക്കുക, ഇവിടെ നിന്നു 100 യോജന ലവണ സാഗരമാണ്.
അതു കഴിഞ്ഞാൽ ഭാരതവർഷം .അതിന്റെ വിസ്തീർണ്ണം 9000 യോ ജനയാണ്.. പിന്നെ ഹിമാലയ പർവതമാണ് 2000യോജന . അതു കഴിഞ്ഞെത്തുന്നത് കിമ്പുരുഷവർഷമാണ് , അതിന്റെ വിസ്തീർണവും 9000 യോജന തന്നെ. പിന്നെ 2000 യോജന വിസ്തീർണമുള്ള ഹേമകൂട പർവതമാണ് അടുത്തത് ഹരിവർഷം . അതും 9000 യോജനയുണ്ട്. പിന്നെ നിഷദ പർവതം 2000 യോജന വീതി. പിന്നെ എത്തുക ഇളാവൃത വർഷത്തിലാണ്. 9000 യോജന. ഇവിടെയാണ് മഹാമേരു പർവതം .
മഹാമേരുവിന്റെ ഉയരം 84000 യോജനയാണ്. 32000 യോജന മുകൾ പരപ്പ് . അടി വണ്ണം 16000 യോജനയാണ് : നീ മേരുവിന്റെ താഴ്ഭാഗത്തിലൂടെ പോയാൽ മതി. പിന്നെയും 9000 യോജന ഇളാവൃത ഖണ്ഡമാണ്. അതു കഴിഞ്ഞാൽ നീലഗീരി പർവതങ്ങളാണ് 2000 യോചന വിസ്തീർണം അതിനുമുണ്ട്. അവിടെ നിന്നും 4000, യോജന ചെന്നാൽ ഋഷഭാദ്രിയായി.. അവിടെയാണ് ഔഷധം.
പണ്ടുപണ്ടു ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധമുണ്ടായുദ്ധമുണ്ടായപ്പോൾ ദേവന്മാരെ രക്ഷിക്കാൻ ത്രിമൂർത്തികൾ നട്ടതാണ് ആ ഔഷധ ചെടികൾ . ശിവനും, ബ്രഹ്മാവും ഓരോ വിത്തു നട്ടു. വിഷ്ണു രണ്ടു വിത്തു നട്ടു.
തുടർന്ന് ജാംബവാൻ പറഞ്ഞു. സന്ധാന കിരണി, വിശല്യകരണി, സുവർണ കരണി, മൃതസഞ്ജീവിനി. എന്നീ നാലു തരം ഔഷധങ്ങളുണ്ട്.
ആ ഔഷധങ്ങൾക്കു വൈഷ്ണവ ഗണങ്ങൾ കാവലുമുണ്ട്. നീ ചെന്ന് അവരോട് ജാംബവാൻ പറഞ്ഞയച്ചതാണ് എന്നു പറഞ്ഞാൽ മതി.മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവിനി എന്ന ഔഷധം പറിച്ചു തരും.. എന്നെ അവർക്കു അറിയാം..
ജാംബവാൻ പറഞ്ഞ മാർഗത്തിലൂടെ സഞ്ചരിച്ചു ഋഷഭാദ്രിയിലെത്തിയ ഹനുമാൻ ഔഷധത്തിന്റെ നാമം മറന്നു പോവുന്നു.
ഒടുവിൽ മല തന്നെ പിഴുതെടുത്തെത്തിച്ചു മാരുതി.
'
Share:

Ramayan'

രാമാവതാരം. 7
മനുഷ്യ സഹജമായ കാമം ക്രോധം ദുഃഖം തുടങ്ങിയ വികാരങ്ങൾക്കടിമപ്പെടുന്ന പച്ച മനുഷ്യനായ രാമനെയാണ് കമ്പരാമായണത്തിലെ ബാലകാണ്ഡം മുതൽ സുന്ദരകാണ്ഡം വരെയുള്ള ഭാഗങ്ങളിൽ കാണാനാവുക. 
എന്നാൽ യുദ്ധകാണ്ഡത്തിലെ രാമൻ മറ്റൊരാളായി മാറുന്നു.
 ധർമ്മത്തിന്റെയും ക്ഷത്രിയ ചര്യകളുടെയും കാവലാളായി വില്ലേന്തി നിൽക്കുന്ന യഥാർത്ഥ പോരാളിയാണ് യുദ്ധകാണ്ഡത്തിലെ രാമൻ .
ലങ്കയിലെത്തിയ ശേഷം അംഗദനെ ദൂതനായി രാവണന്റെ സമീപത്തേക്കയക്കാൻ എതിർ വാക്കു പറഞ്ഞ ലക്ഷ്മണനെ രാമൻ തിരുത്തുന്നത് ക്ഷത്രിയ ധർമത്തെ പാലിക്കേണ്ട ആവശ്യകതയെ എടുത്തു കാട്ടിയാണ്. ഒരു യുദ്ധം തുടങ്ങുന്നതിനു മുൻപ് ദൂതൻ മുഖാന്തിരം സന്ധിസംഭാഷണം നടത്തണമെന്ന ക്ഷത്രിയ ധർമത്തെ അനുസരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നു രാമൻ ലക്ഷ്മണനെ ഓർമപ്പെടുത്തുന്നു.
നിരായുധനായ ശത്രുവിനെ വധിക്കരുതെന്ന നിയമം പ്രഥമ യുദ്ധവേളയിലും കുംഭകർണപ്പോരിന്റെ നേരത്തും രാമൻ പാലിക്കുന്നു.
രാവണവധാനന്തരം രാമന്റെ സ്വഭാവത്തിൽ പിന്നെയും കാണാം മാറ്റം.
രാവണന്റെ തടവിലുണ്ടായിരുന്ന സീതയെ സ്വീകരിക്കുകയാണെങ്കിൽ അത് തന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്നു ഭയക്കുന്ന ഒരു രാമനെയാണ് പിന്നീട് കാണാനാവുന്നത്.
സ്വന്തം ഭാര്യയെ തടവിൽ നിന്നു രക്ഷിക്കാനാവാത്തവനാണ് രാമൻ എന്ന അപവാദം തന്റെ യശസ്സിനു കളങ്കം ചാർത്താതിരിക്കാൻ വേണ്ടിയാണ് താൻ വാനരസൈന്യത്തേയും കൂട്ടി സാഗരം കടന്ന് ലങ്കയിലെത്തി രാവണവധം നടത്തിയതെന്നും നിന്നെ രക്ഷിക്കാനല്ല അത് എന്ന് സീതയുടെ മുഖത്തു നോക്കി രാമൻ പറയുമ്പോൾ സീതയെ പോലെ നാമും അന്തം വിട്ടു പോവും.
Share:

Ramayan - Ahalya

അഹല്യാമോക്ഷം.
സാധാരണ ഗതിയിൽ മോക്ഷമെന്ന പദം കൊണ്ടർത്ഥമാക്കുന്നത് ജനന മരണ ബന്ധിയായ സംസാരസാഗരത്തിൽ നിന്നു മോചനമാണ്. എന്നാൽ അഹല്യയുടെ കാര്യത്തിൽ നിശ്ചലതയിൽ നിന്നും നിരർത്ഥകതയിൽ നിന്നുമുള്ള മോചനമത്രേ !
അഹല്യയുടെ പിറവിയെക്കുറിക്കുന്ന പല കഥകളുമുണ്ട്. ചില കഥകളിൽ പുരൂവംശ ജാതയാണ് അഹല്യ . എന്നാൽ ബ്രഹ്മപുരാണത്തിൽ അയോനിജാതയായ സുന്ദരിയായിട്ടാണ് അഹല്യയെ വിശേഷിപ്പിക്കുന്നത്. ഇവളെ സൃഷ്ടിച്ചത് ബ്രഹ്മാവും . വിഷ്ണു പുരാണത്തിലും ബ്രഹ്മാവിൻ്റെ മാനസപുത്രിയാണ് അഹല്യ. ലോകത്തിലെ ഏറ്റവും സുന്ദരപദാർത്ഥങ്ങളിൽ നിന്നു സൃഷ്ടിച്ച അഹല്യയെ അതിവേഗത്തിൽ ലോകം ചുറ്റി വരുന്നവർക്ക് വിവാഹം ചെയ്തു കൊടുക്കാമെന്നു ബ്രഹ്മാവ് വിളംബരം ചെയ്തു. ദേവനാഥൻ ഇന്ദ്രൻ അതിവേഗം ലോകം ചുറ്റിവന്നെങ്കിലും സുരഭിയെ വലം ചെയ്ത ഗൗതമനാണ് അഹല്യക്കു അർഹൻ എന്ന നാരദവചനം സ്വീകരിക്കപ്പെടുന്നു. 
സ്‌ത്രൈണ സൗന്ദര്യത്തിൻ്റെ വശ്യത മുഴുവൻ നിറഞ്ഞ ആകാരവടിവിൻ്റെ അഹല്യയെ കിട്ടാതെപ്പോയ മോഹഭംഗം കാലം കഴിഞ്ഞും ഇന്ദ്രൻ്റെ മനസ്സിൽ ബാക്കി നിന്നു.
ഗൗതമനുമൊത്തുള്ള ആശ്രമ ജീവിതത്തിൻ്റെ ലാളിത്യത്തിൽ കാലങ്ങൾ പലതു കഴിഞ്ഞു. അഴലില്ലാതെ നീങ്ങിയ അഹല്യ ഒരാൺകുഞ്ഞിനു ജന്മവും നൽകി. എന്നാൽ അപ്പോഴും ഇന്ദ്ര മനസ്സിൽ നൈരാശ്യത്തിൻ്റെ
കനൽ കെടാതെ കിടന്നു . മോഹഭംഗത്തിൻ്റെ നോവ് തീർക്കാൻ ഒരു നാൾ നിശയിൽ ഇന്ദ്രൻ ഗൗതമാശ്രമസമീപമെത്തി. പിന്നെ പൂവൻ കോഴിയായി നിന്നു ഗൗതമനെ കൂവിയുണർത്തി. പ്രഭാതമെത്തിയെന്ന ധാരണയിൽ ഗൗതമ മഹർഷി സ്നാനം ചെയ്യാനായി പുഴയിലേക്കു നടന്നു.
ഗൗതമൻ നടന്നകലുന്നതു കണ്ട ഇന്ദ്രൻ ഗൗതമൻ്റെ വേഷത്തിൽ ആശ്രമത്തിനകത്തേക്കു കടന്നു അഹല്യയെ വാരിപുണർന്നു. തന്നെ കരവലയത്തിലൊതുക്കിയതു യഥാർത്ഥ ഭർത്താവല്ല എന്നറിഞ്ഞിട്ടും ഇന്ദ്രൻ്റെ കാമത്തിനു പൂർണ്ണമനസ്സോടെ തന്നെ അഹല്യ വഴങ്ങി കൊടുത്തു. ഋഷി തിരികെ വരുന്നതിനു മുൻപേ ഓടി രക്ഷപ്പെടാൻ അഹല്യ ഉപദേശിച്ചുവെങ്കിലും ഇന്ദ്രന്നു കഴിഞ്ഞില്ല. നദിയുണരാത്തതു കണ്ടു സ്നാനം ചെയ്യാതെ തന്നെ അതിവേഗത്തിൽ തിരിച്ചെത്തിയ ഗൗതമൻ്റെ കണ്ണിനു മുന്നിൽ ഇന്ദ്രൻ കുടുങ്ങി. കാമം തീർക്കാനായി കപടനാടകമാടിയ ഇന്ദ്രൻ്റെ മേനി മുഴുവൻ യോനികൾ നിറയട്ടെ എന്നു ഗൗതമൻ ശപിച്ചു. മുനിശാപത്താൽ ഇന്ദ്രൻ്റെ വൃഷണങ്ങൾ അറ്റുവീണു. ആശ്രമാന്തർഭാഗത്തു വിറങ്ങലിച്ചു നിന്ന അഹല്യയുടെ മനസ്സ് വികാരവിചാരങ്ങൾ, എല്ലാം ഒടുങ്ങി ശിലാ സമാനമായി മാറട്ടെയെന്ന ശാപമാണ് ഗൗതമൻ്റെ നാവിൽ നിന്നടർന്നു വീണത്.
ശാപമോചനത്തിനു രാമാവതാരം വരെ കാത്തിരിക്കാൻ പറഞ്ഞ ഗൗതമൻ നടന്നകന്നു.
കാനനത്തിൻ്റെ ഏകാന്തതയിൽ മനസ്സ് ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്ത:ക്കരണങ്ങൾ നാലുമടക്കി അഹല്യ ധ്യാനത്തിലാണ്ടു. പകലിരവുകളുടെ മാറ്റമോ ഋതുഭേദങ്ങളുടെ യാത്രയോ അവർ അറിഞ്ഞില്ല. നിർവികാരതയുടെ നീൾച്ചയിൽ കാലവും നടന്നകന്നു, രാമാവതാര കാലത്തേയും മറന്നു നിന്ന മനസ്സ് ഒരു നാൾ സ്നേഹത്തിൻ്റെ സാമീപ്യം തിരിച്ചറിഞ്ഞു.
കണ്ണു തുറന്ന അഹല്യ കണ്ടത് തന്നെ വന്ദിക്കുന്ന ശ്രീരാമലക്ഷ്മണന്മാരെയാണ്. കാർമുകിൻ വർണ്ണനെ അഹല്യ അനുഗ്രഹിച്ചു. നീണ്ട ധ്വാനത്തിലൂടെ മനസ്സിലെ മാലന്യങ്ങളകന്ന അഹല്യയെ ഗൗതമന്നു തിരികെ നൽകിയ ശേഷമാണ് രാമൻ വിദേഹത്തേക്കു യാത്രയായത്.

രാജാരവിവർമ്മ ചിത്രം: അഹല്യ :
Share:

Ramayan

രാമായണ വിചാരം
 
സർവാധിപത്യത്തിന്റെ ചെങ്കോൽ , ആയിരം വെള്ളം സൈന്യം ,ഉപദേശിക്കാൻ 64 മന്ത്രിമാർ.. എന്നിട്ടുമെന്തേ രാവണനു വഴിതെറ്റി...?
" കേടു കെട്ട മന്ത്രിയാൽ അര ശൂക്കീനം ...." എന്നാണ് കമ്പർ പറഞ്ഞത് : ദുഷ്ടന്മാരായ മന്ത്രിമാർ മൂലം രാജ്യം നശിക്കും. ഭയം കാരണം ചെങ്കോലേന്തുന്നവന്റെ അപഥ സഞ്ചാരത്തെ ചോദ്യം ചെയ്യാനാവാതെ മൗനം പാലിക്കുന്ന മന്ത്രിയും ദുഷ്ടൻ തന്നെ. ആരാണ് യഥാർത്ഥ മന്ത്രി ? അതിനുത്തരവും കമ്പരാമായണത്തിലുണ്ട്.
" അളന്തരി ഉരയാരായവർ "
അതായത് അളന്നു ഗണിച്ചു അറിവിനെ ഉപദേശിക്കുന്നവരാണ് യഥാർത്ഥ മന്ത്രിമാർ . ഇത്തരം ഗുണമുള്ള ഒത്തൊരുത്തനും രാവണന്റെ മന്ത്രിസഭയിലുണ്ടായിരുന്നില്ല. ഉണ്ടാവതെയല്ല . അസഹിഷ്ണുതയുടെ ആകെത്തുകയായിരുന്നു രാവണൻ . അനിഷ്ടത്തിന്റെ വചനമോതിയാൽ അവൻ ആരാണെങ്കിലും ശിക്ഷ ഉറപ്പായിരുന്നു.
പ്രഥമ യുദ്ധത്തിൽ തോറ്റു അഹങ്കാരത്തിന്റെ ആണിവേർ നഷ്ടപ്പെട്ട നിലയിൽ ഇരുന്ന രാവണനോടു മാല്യവാൻ തന്നെ ഇതു തുറന്നു പറയുന്നുമുണ്ട്.
" മുന്നുരൈത്തോനെ വാളാൽ മുനിന്തന" ...... അന്ന് സീതാപകരണത്തെ എതിർത്ത മാരീചനെ നീ വെട്ടിക്കൊല്ലാൻ നിന്നു..പിന്നെയോ നല്ലതു പദേശിച്ച വിഭീഷണനെ ലങ്കയിൽ നിന്നു ഓടിച്ചു വിട്ടു..നിന്റെ വാക്കിനു എതിർ വാക്കു പാടില്ലെന്നതാണ് നിന്റെ നിയമം പിന്നെ ആരാണ് നിനക്കു സത്യത്തെ ബോധ്യപ്പെടുത്തുക.? ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ കൂടിയാലോചന നിർബന്ധമാണെന്ന രാജനീതിയെ രാവണനും പിന്തുടരുന്നുണ്ടെങ്കിലും ചെവി ഇരുപതുണ്ടായിട്ടും മറ്റുള്ളവരെ കേൾക്കാൻ തക്ക ഒരു കാതും ഇല്ലാത്ത രാവണന്റെ കൂടിയാലോചന വെറും പ്രഹസനമായിരുന്നു - ജീവനിൽ കൊതിയുള്ള കാരണത്താൽ എല്ലാ മന്ത്രിമാരും സ്തുതി പാടുക മാത്രമാണ് ചെയ്തിരുന്നത്.
ഒരു രാജാവ്, അല്ലെങ്കിൽ ഒരു വ്യക്തി അവൻ എത്ര വലിയ അറിവുള്ളവനാണെങ്കിലും, ബുദ്‌ധി മാനാണെങ്കിലും പ്രധാന കാര്യങ്ങളിൽ അന്യരുടെ അഭിപ്രായം ആരായണമെന്നു ശ്രീരാമനിലൂടെ കമ്പർ ഉപദേശിക്കുന്നു. ലങ്കയിൽ നിന്നു വന്ന വിഭീഷണനെ സ്വീകരിക്കുന്നതിനു മുൻപ് എല്ലാവരുടെയും അഭിപ്രായം ശ്രീരാമൻ ആരായുന്നുണ്ട്.
ഒടുവിൽ അനുഭവത്തിന്റെ കഥ പറഞ്ഞ ഹനുമാന്റെ വാക്കുകൾക്കാണ് ശ്രീരാമൻ വില നൽകിയത്. അംഗദനെ ദൂതനായി അയക്കുന്നതിനു മുൻപും വിഭീഷണന്റെയും ലക്ഷ്മണന്റെയും അഭിപ്രായം ശ്രീരാമൻ ചോദിക്കുന്നുണ്ട്. നല്ലതു ചെയ്യുകയാണെങ്കിലും നാലാളോടു ചോദിച്ചു ചെയ്യണമെന്നു നാട്ടിൻപുറത്തും ചൊല്ലുണ്ട്.
Share:

Ramayan

രാമാവതാരം... 5
കൈകേയിയും കൗസല്യയും :
രാമകഥയിലെ മാതൃത്വത്തിന്റെ ഇരു മുഖങ്ങളാണ് കൈകേയിയും കൗസല്യയും. രണ്ടു പേരും ദശരഥ രാജാവിന്റെ പത്നിമാരാണെങ്കിലും കൗസല്യയെ നന്മയുടെ രൂപമായും കൈകേയിയെ തിന്മയുടെ രൂപമായും കാണുക പതിവാണ്.
എന്നാൽ കമ്പരിലേക്കു ആഴത്തിലേക്കു ഇറങ്ങി ചെല്ലുമ്പോൾ കൗസല്യയെക്കാൾ എത്രയോ ഉയരത്തിലാണ് കൈകേയിയുടെ സ്ഥാനമെന്നു കാണാനാവുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കരഞ്ഞു കണ്ണീർ വാർക്കുന്ന ദുർബലയായ സാധാരണ സ്ത്രീയാണ് കൗസല്യയെങ്കിൽ കൈ കേയി ക്ഷാത്രവീര്യത്തിന്റെ നേരടയാളമാണ്. ഇതിനു ഏറ്റവും മികച്ച തെളിവ് സമ്പരാസുര യുദ്ധം തന്നെയാണ്. സമ്പര നോടുള്ള പോരിന്റെ വേളയിൽ ദശരഥന്റെ തേരിന്റെ അച്ചാണി നഷ്ടപ്പെട്ടപ്പെട്ടപ്പോൾ യാതൊരു പതർച്ചയും കൂടാതെ തന്റെ വിരലൊന്നിനെ അച്ചാണിയാക്കിയ കൈകേയിലല്ലാതെ ആരിലാണ് ക്ഷാത്രവീര്യം കണ്ടെത്താനാവുക?
അമ്മയാണ് ആദ്യ ഗുരു, അമ്മയിൽ നിന്നാണ് അറിവു തുടങ്ങുക എന്ന സത്യത്തെ തിരിച്ചറിഞ്ഞ കമ്പർ ശ്രീരാമനെ വളർത്താൻ ഏല്പിച്ചത് കൈകേയിയേയാണ്.
കാരണം പ്രതിസന്ധികളെ അതിജയിക്കാനുള്ള ശിക്ഷണം രാമനു ആവശ്യമായിരുന്നു , അത് പകർന്നു കൊടുക്കാനുള്ള യോഗ്യത കൈകേയിക്കു മാത്രമാണ് എന്നു കണ്ടതിനാലാണ് രാമനെ വളർത്താൻ കൈകേയിയെ തെരഞ്ഞെടുത്തത്.
പകരം ഭരതനെ കൗസല്യക്കും കൊടുത്തു.
ഭരതനിൽ വിരക്‌തിയുടെ ഭാവം തെളിഞ്ഞു നിൽക്കാൻ കാരണവും കൗസല്യ വളർത്തിയതിനാലാണ്.
കൈകേയിയെ തിന്മയുടെ ആൾരൂപമായി ഏവരും തെറ്റിദ്ധരിക്കാൻ കാരണം രാമന്റെ വനവാസത്തിനു അവർ ഹേതുവായി എന്നതാണ്. എന്നാൽ വിവാഹ വേളയിൽ കൈ കേയിയുടെ ഗർഭത്തിൽ പിറക്കുന്നവന്നു കിരീടം കൊടുക്കാം എന്നു അഗ്നിയെ സാക്ഷി നിർത്തി ദശരഥൻ കേകയ രാജാവിനു നൽകിയ സത്യത്തെ രക്ഷിക്കാൻ കൈകേയിക്കു മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് അവർ അപ്രകാരം ചെയ്തതെന്നാണ് പണ്ഡിതമതം.
രാമനിൽ കാണുന്ന സർവ ഗുണങ്ങളുടെയും ഉറവിടം കൈകേയിയാണ്. കാരണം കൗസല്യയെക്കാൾ രാമന്നെ സ്നേഹിച്ചതും രാമനെ വളർത്തിയതും കൈകേയിയാണ്. കൈ കേയിയോടു തന്നെയായിരുന്നു രാമനു കൂടുതൽ ഇഷ്ടവും.
ഭരതനിൽ വിരക്തിയുടെ മനോഭാവം വളർത്തിയത് മറ്റാരുമല്ല കൗസല്യ തന്നെയാണ്.
Share:

Ramayan story

രാ മായണം.
മരണത്തിൻ്റെ കാലൊച്ച അടുത്തെത്തിയെന്ന അറിവ് മനസ്സിൽ ഉദിച്ചതോടെ രാവണൻ്റെ മനസ്സിലെ രാത്രി മാഞ്ഞു. താൻ സമ്പാദിച്ച സ്വത്തും പേരും പെരുമയും പിന്നെ കുടുംബവും തൻ്റെ ശരീരവും പ്രാണനും മാത്രമല്ല മരണകാരണമൊരുക്കിയ കാമവും നശ്വരമാണെന്ന സത്യമറിഞ്ഞു കൊണ്ടുതന്നെയാണ് ദശമുഖൻ അന്ത്യ യുദ്ധത്തിനെത്തിയത്. അത് മണ്ഡോദരിയോട് തുറന്നു പറയുന്ന രാവണനെ കമ്പരിൽ കാണാനാവും. ഈ സത്യത്തെ കുംഭകർണ്ണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ജലത്തിൽ വരച്ച ചിത്രമാണ് ഈ ജീവിതം എന്നു കമ്പറുടെ കുംഭകർണൻ പറയുന്നുമുണ്ട്. രാത്രി ബാക്കിയായത് വിഭീഷണൻ്റെ മനസ്സിലാണ് . ലൗകീക സുഖാനുഭോഗങ്ങളിലുള്ള ആസക്തി എന്ന രാത്രി എന്ന മിഥ്യ വിഭീഷണൻ്റെ ഉള്ളിൽ നിന്നു മാഞ്ഞതേയില്ല.
ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യം ലൗകീക സമ്പത്താണെന്ന ധാരണ വിഭീഷണൻ്റെ മനസ്സിൽ രൂഢമായിരുന്നു എന്ന കമ്പരിൽ കാണാനാവുന്നുണ്ട്. ഒടുക്കം വരെയും ഇതു വിഭീഷണനെ വിട്ടു പോകുന്നുമില്ല.
രാ മായണം'.
ഇവിടെ ഇരുട്ട് മായയാണ്. ആ മായ അകന്നാൽ മാത്രമേ ഒന്നിനെ രണ്ടായിക്കണ്ടത് മിഥ്യയാണെന്നത് തിരിച്ചറിയാനാവു എന്ന് ഉറക്കെ പാടിയത് മലയാളത്തിൻ്റെ പിതാവ് തന്നെയാണ്.
അദ്ധ്യാത്മ രാമായണത്തിലൂടെ ആചാര്യൻ ഉപദേശിക്കുന്നതും ഇതുതന്നെ .ഒന്നേയുള്ളു സത്യം. അത് മിഥ്യയല്ല.
Share:

Sadananda Pulavar

Tholpava koothu artist