Indian traditions and cultural stories.

തട്ടിൻമേൽ കൂത്തും, ആപ്പേ പുറവും, ഇരിപ്പത്തൊടിയും.

Sadananda pulavar


നെല്ലു വിളയുന്ന പാലക്കാടൻ മണ്ണിൽ വേനൽക്കാലത്തു ആഘോഷിക്കുന്ന കാവുത്സവങ്ങളിൽ ഭൂരിപക്ഷവും ഗതകാലത്തെ ഉർവരതാ ഉത്സവങ്ങളായിരുന്നു. മണ്ണിൽ നല്ല വിളവുണ്ടാവാൻ വേണ്ടി ഗ്രാ__ ദേവതകളുടെ പ്രീതിക്കായി നടത്തുന്ന ഉത്സവങ്ങൾ. കിഴക്കൻ പാലക്കാടൻ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങളിൽ ഏറ്റവും പഴക്കം ചെന്ന കലാരൂപങ്ങളിൽ ഒന്നാണ് തട്ടിൻ മേൽ കൂത്ത്. ഇന്നും പഴമ കൈ വെടിയാത്ത കാവുകളിൽ എല്ലാം ഈ കലാരൂപത്തെ കാണാനാവും. അവതരണ ശൈലിയിൽ ഏറെ മാറ്റങ്ങൾ വന്ന കാവുകളു മുണ്ട്. തട്ടിനു പകരം ട്രാക്ടറിലും ഓട്ടോറിക്ഷയിലും ഈ കലാരൂപത്തെ കാവിലേക്കു എഴുന്നെള്ളിക്കുന്ന രീതി അത്താഴം പൊറ്റ തുടങ്ങിയ കാവുകളിൽ ആചാരമായി കഴിഞ്ഞു. 

 ഇവിടെ ചിനക്കത്തൂരിൽ ഈ കലാരൂപം അവതരിപ്പിക്കുന്ന ആപ്പേപ്പുറം ഞാറപ്പാടം , ഇരിപ്പത്തെ. ടി എന്നീ കുടുംബക്കാരുടെ പാലപ്പുറത്തേക്കുള്ള കുടിയേറ്റത്തിന്റെ കാലഘട്ടം സൂചിപ്പിക്കാൻ ഇവിടെ കേരള ചരിത്രത്തെ  ഹാസ്യത്മാകമായി കൂട്ടി ചേർക്കുന്നു.

Thattinmel koothu played at Chinakathoor pooram 2020

 മഹോദയപുരം വാണ ചേരമാൻ പെരുമാൾ നാടു വീതം വെച്ച നാളിൽ ആദ്യമാദ്യമെത്തിയവർക്കെല്ലാം പൊന്നും പണവും കിട്ടി. പിന്നെയെത്തിയവർക്കും കിട്ടി ഊരും നാടുമൊക്കെ. വീതം വെപ്പിന്റെ ശെയ്ത്തി കേട്ടു പൂന്തുറയിൽ നിന്നൊരു വെള്ളാളൻ ചുരം താണ്ടി ഓടി മഹോദയപുരം എത്തി.. കിതച്ചു നിന്ന വെള്ളാളനോടു പെരുമാൾ ചോദിച്ചു. "എവിടെ നിന്നു വരുന്നു " ? വിനയത്തോടെ വെള്ളാളൻ മൊഴിഞ്ഞു. "നാൻ പൂന്തുറയിലേയിരുന്തു വരുകിറേൻ ചാമി " ... "ഉനക്കു എന്ന വേണ്ടും" "എനക്കു രാജിയം വേണ്ടും" "നിനക്കെന്തുക്കു രാജീയം" "എനക്കു രാസാവാകണം". ആവേശത്തോടെ വെള്ളാളൻ പറഞ്ഞു. വെള്ളാളന്റെ ഉത്തരം കേട്ട പെരുമാൾക്കു കനിവുണ്ടായി.. വെള്ളാളനെ വെറും കൈയ്യോടെ പറഞ്ഞയക്കരുത്. പെരുമാൾ കലവറയും നിലവറയും തപ്പി നോക്കി. കിട്ടിയത്ഒരു ഉടഞ്ഞ ശംഖും ഒടിഞ്ഞ വാളും. പെരുമാൾ അതു വെള്ളാളനു കൊടുത്തു  കൊണ്ടു പറഞ്ഞു. " ഇതു താൻ ഇരിക്ക് ". ഭവ്യതയോടെ വെള്ളാളൻ അതു വാങ്ങി. പിന്നെ പെരുമാളെ വണങ്ങി നേരെ വടക്കോട്ടു നടന്നു. കടലോരം ചേർന്നു നടന്ന വെള്ളാളൻ കോഴിക്കൂടു പോലുള്ള ഒരു സ്ഥലത്തെത്തി പുരം പണിതു. പിന്നെ സാമൂതിരിയായി വളർന്നു.


  ഉടഞ്ഞ ശംഖിനേയും ഒടിഞ്ഞ വാളിനേയും നിധിപോലെ സൂക്ഷിച്ചിരുന്ന സാമൂതിരിമാർ തിട്ടൂരമിറക്കിയിരുന്നത് പൂന്തുറ ക്കോൻ തീട്ട് എന്ന പേരിൽ തന്നെയായിരുന്നു. സാമൂതിരിയുടെ നാളിൽ ഒറ്റപ്പാലമുണ്ടായിരുന്നില്ല. തോട്ടക്കരയും ചുനങ്ങാടും മുളഞ്ഞൂരും അന്നുമുണ്ടായിരുന്നു. സാമൂതിരി കോവിലകത്തേക്കുള്ള നെല്ലു വിളഞ്ഞിരുന്ന പേര് നാന്നൂറു വർഷം മുൻപു തന്നെ ചരിത്രരേഖകളിൽ ഇടം പിടിച്ചിട്ടുണ്ട്. സാമൂതിരിയുടെ ആസ്ഥാന ജ്യോത്സ ൻ ചെമ്പിൽ പണിക്കർ പിലാത്തറ സ്വദേശിയാണ്. സാമൂതിരിയുടെ പടത്തലവന്മാരിൽ ചിലർ മുളഞ്ഞൂർക്കാരാണ്. 

 ടിപ്പുവിന്റെ കാലമെത്തിയതോടെ പുതിയ റോഡുകളുണ്ടായി. ലെക്കിടി മംഗലത്തു നിന്നു വാണിയംകുളം വഴി പൊന്നാനിക്കൊരു പുതുപ്പാത വന്നതോടെ മുളഞ്ഞൂരും ചുനങ്ങാടും ഒറ്റപ്പെട്ടു. വിജനമായി കിടന്ന പാലപ്പുറത്തേക്കു പലരും കൂടിയേറിയെത്തി. പുഴ കടന്നും വഴി നടന്നും എത്തിയവരോടൊപ്പം മുളഞ്ഞൂർ മിത്രംകോട് തറവാട്ടിൽ നിന്നു ചിലർ തോടു കടന്നു ഞാറ നിന്ന പാടത്തു കൂരെ കെട്ടി. അവർ ഞാറപാടത്തുകാരായി. ഇരിപ്പ നിന്ന സ്ഥലത്തു താവളം കണ്ടെത്തിയവർ ഇരിപ്പത്തൊടിക്കാരും അപ്പനിന്നയിടത്തു കൂടു പാർത്തു തുടങ്ങിയവർ  ആപ്പേപുറത്തുകാരുമായി.

 പ്ലാശിന്റെ കാട് പ്ലാച്ചിങ്ങാടായി. പാലക്കാടൻ ഉത്സവത്തനിമയുടെ തട്ടിൻമേൽ കൂത്തെന്ന കലാരൂപം ചിനക്കത്തുരിൽ അവതരിപ്പിക്കുന്നത്ഇ വരാണ്. ശൂർപ്പണഖ, ഹനുമാൻ ഗരുഢൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ വേഷം കെട്ടി തട്ടി ൻമേൽ കയറി നിന്ന് ആംഗ്യത്തിലൂടെ കാണികളെ രസിപ്പിക്കുന്നതാണ് മിക്ക സ്ഥലങ്ങളിലെയും തട്ടിൻമേൽ കൂത്തിന്റെ അവതരണ ൈശലി.
 
 എന്നാൽ ചിനക്കത്തൂരിലെ തട്ടി ൻമേൽ കൂത്തിനു   ചിട്ടപ്പെടുത്തിയ താളവും ചുവടും ഉണ്ട്. വേഷം കഥകളി വേഷത്തിനു തുല്യമായതാണ്. ചിനക്കത്തൂരിനോടു സാമ്യതയുള്ളതാണ് കോട്ടായിയിലെ തട്ടിൻമേൽ കൂത്തും: രണ്ടും തേരിനോടൊപ്പമാണ് കാവുകയറുക. ഈ കുടുംബക്കാരുടെ കുലദൈവമാണ് മാഞ്ഞാളിയമ്മ. കൈകുഞ്ഞുമായി ദർശനേകുന്ന രൂപത്തിലുള്ള മാഞ്ഞാളിയമ്മയുടെ പേരിൽ നാലു കാവുകൾ പാലപ്പുറം ദേശത്തുണ്ട്.
Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,