Indian traditions and cultural stories.

Rain '

തുലാവർഷം .
 അകലെ കോംഗോ തടത്തിൽ നിന്നുയിർ ജനിക്കുന്ന മഴമേഘങ്ങൾ കാറ്റിന്റെ രഥമേറി കാതങ്ങൾ നീന്തിയെത്തി മലയാളത്തിന്റെ മണ്ണിൽ പെയ്തു നിറയുന്ന പടിഞ്ഞാറൻ കാലവർഷത്തിന്റെ കനിവ് കന്നി പാതിയോടെ വിട പറഞ്ഞാൽ പിന്നെ കിഴക്കൻ മഴയുടെ കാലമാണ്.
അന്തി കറുക്കുന്ന നേരത്ത് ചുരം കടന്നെത്തുന്ന കരിമേഘകൂട്ടങ്ങൾ പുലരും വരെ താണ്ഡവമാടിയിരുന്നു ഗതകാലത്ത് . ഇടിയും മിന്നലും ഏറ്റവും കൂടുതൽ ഉണ്ടാവുന്നതും കൊങ്ങൻ മഴയുടെ നാളിലാണ്.
അണകളും തടയണകളും ഇല്ലാതിരുന്ന കാലത്ത് ചുരത്തിനപ്പുറം മഴ തിമിർത്തു പെയ്താലും പുഴ കരകവിഞ്ഞൊഴുകിയിരുന്നു. പൊള്ളാച്ചി ഭാഗത്തു പെയ്യുന്ന പേമാരിയുടെ അതികജലം പോലും മണിക്കൂറുകൾക്കുള്ളിൽ പുഴയെ നിറക്കും. അതുകൊണ്ടു 
 തുലാ വെള്ളത്തിന്റെ വരവു ഊഹാതീതമായിരുന്നു. 
     1942 രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം.. നിയന്ത്രണങ്ങളുടെ കാഠിന്യം കാരണം പാലപ്പുറത്തുകാർ കള്ളു കുടിക്കാൻ പോലും ഭാരതപുഴയിലെ പറവൻ കടവു താണ്ടി കൊച്ചി രാജ്യത്തേക്കു പോയിരുന്നു. കൺട്രോൾ കാലമെന്നറിയപ്പെട്ടിരുന്ന ആ കാലത്ത് നെയ്തിനുള്ള നൂലിനും മലബാറിൽ ക്ഷാമമായതിനാൽ പാലപ്പുറത്തുകാർ നൂലിനു വേണ്ടി തിരുവില്വാമലയെ ആശ്രയിക്കുകയാണ് പതിവ്.
തുലാമാസത്തിലെ തെളിഞ്ഞ നിന്ന ഒരു പകലിൽ സ്രാമ്പി മുതലിയും രാമസ്വാമിയും കൂടി നൂലുവാങ്ങാൻ പുഴ കടക്കുമ്പോൾ മുട്ടോളം വെള്ളമേ പുഴയിൽ ഉണ്ടായിരുന്നുള്ള. കൂട്ടാലയിലെത്തി (തിരുവില്വാമലയുടെ പഴയ പേര്) നൂലുവാങ്ങി തിരികെ എത്തുമ്പോൾ കണ്ടത് നിറഞ്ഞ നിളയെയാണ്. കലങ്ങിമറിഞ്ഞു ഒഴുകുന്ന പുഴയുടെ രൗദ്രഭാവം കണ്ട രാമസ്വാമി പാമ്പാടിക്കു നടന്ന് രണ്ടു ചില്ലി കൊടുത്ത് തോണിക്കു പോകാമെന്നു പറഞ്ഞുവെങ്കിലും സ്രാമ്പി കേട്ടില്ല. ദാരിദ്ര്യത്തിന്റെ നാളുകളിൽ രണ്ടു ചില്ലി ചെലവാക്കാൻ മടിച്ച സ്രാമ്പി ഈ വെള്ളമെന്നും സാരമില്ല ഇറങ്ങി കടക്കാമെന്നു പറഞ്ഞു വെള്ളത്തിറങ്ങി രണ്ടേ രണ്ടടി വെച്ചതും കാൽ വഴുതി പുഴയിൽ വീണു അടിയൊഴുക്കിന്റെ അദൃശ്യ കരങ്ങൾ സ്രാമ്പിയെ ചേർത്തുപിടിച്ചു. സ്രാമ്പിയേയും കൂട്ടി അതു ഒഴുകി നിലയില്ലാ ആഴവും കടന്നുപോയ ഒഴുക്കിന്റെ ഒടുവിൽ പാട്ടാമ്പിയിൽ മൂന്നാം നാൾ ശവം പൊന്തി.
ഇന്നു തുലാവർഷവും ഇല്ലാതായി. തുലാക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതും മറവിയിലെ കാഴ്ചയായി മാറിയിരിക്കുന്നു.
Share:

Pariyanampattakavu




---

Pariyanampattakkavu: A Study of Sacred Ecology, Ritual Practice, and Tholpavakoothu Tradition

Introduction

Sacred groves (kavus) occupy an important place in the cultural and ecological history of Kerala. They represent a confluence of nature worship, ritual practices, and performing arts, sustained through centuries of oral tradition. Among these, Pariyanampattakkavu in Palakkad district stands out not only for its scenic beauty and ecological value but also as a significant site for ritual performance, particularly Tholpavakoothu (shadow puppetry). This study seeks to contextualize the cultural, religious, and performative traditions associated with Pariyanampattakkavu within the broader ritual and folk culture of Valluvanad.


---

Sacred Landscape and Natural Setting

Pariyanampattakkavu is situated amidst forested ridges and dense vegetation that continue to preserve much of the grove’s natural beauty. Such kavus historically functioned as liminal spaces—sites where ecological conservation, spiritual reverence, and community ritual intersected. In Palakkad, Pariyanampattakkavu is widely recognized as one of the most prominent groves in terms of natural and ritual significance.


---

Mythic Origins and Ritual Authority

As with many sacred groves in Kerala, a mythic narrative has been constructed to explain the origin of Pariyanampatta. Local tradition recounts that during the era of Adi Shankaracharya, a Namboothiri priest journeyed to the Mookambika Temple. On his return, the Goddess herself is said to have accompanied him, descending upon his ceremonial umbrella. This narrative reflects the tendency to legitimize the sanctity of kavus by associating them with pan-Indian religious figures and divine presence.

Yet, the actual ritual practices at Pariyanampattakkavu have historically followed Kaulachara traditions, rooted in Tantric modes of worship. The central offering, the chantattu, aligns with the sacrificial practices found in other prominent groves such as Mundur and Kannambra Kurumbakkavu.


---

Pariyanampattakkavu as a Cultural Stage

The grove also holds immense cultural importance as a performance site for Tholpavakoothu. While the hereditary right (Madappulavar) formally belonged to the Desa Panikkar families, in Pariyanampattakkavu the tradition was actively carried forward by another artistic lineage—namely, the Pulavar family.

Kunju Pulavar, the great-grandfather of the celebrated Krishnapulavar, is remembered as one of the earliest performers to lead Koothu at this grove nearly two centuries ago. The art was subsequently sustained by multiple generations of the family, demonstrating the role of kinship and hereditary transmission in maintaining ritual performance traditions.


---

Ritual Performance and Atmosphere

Performance at Pariyanampattakkavu was embedded within the larger ritual cycle. The Shanthi (ritual priesthood) was historically vested in the Kulangara Nair family. The Koothu was staged following the Athazha pooja (final night ritual), after which the grove was enveloped in darkness. In this setting, the songs of the Koothumadam pierced the silence of the night, reinforcing the liminal atmosphere between the sacred and the supernatural.

The environment of performance was thus not merely aesthetic but also psychological, reinforcing collective belief in unseen presences. Oral narratives recall that Kunju Pulavar himself, during such a performance, perceived spectral forms outside the Koothumadam and, overwhelmed with fear, passed away within three days. This episode reflects the entwining of belief, art, and mortality in the lived experience of ritual performers.


---

Tholpavakoothu in Valluvanad: Broader Context

The presence of Tholpavakoothu in Pariyanampattakkavu must be understood within the wider Valluvanad region, historically a stronghold of this ritual art form. Valluvanad’s folk arts—including Poothan, Thira, and Tholpavakoothu—share structural features of ritual theatre, community participation, and liminality. Unlike secular performance spaces, the Koothumadam in a kavu constituted a sacred stage, where art was inseparably tied to ritual efficacy and the invocation of divine presence.


---

Conclusion

Pariyanampattakkavu illustrates the multidimensional character of Kerala’s sacred groves. It embodies ecological preservation, ritual continuity, and performative tradition. Through its association with Kaulachara worship and as a site of Tholpavakoothu, it represents a unique intersection of faith, folklore, and cultural memory. The legend of Kunju Pulavar’s tragic death further underscores the intensity of belief systems that framed ritual performance in pre-modern Kerala.

As such, Pariyanampattakkavu is not merely a geographical location but a living cultural archive—one that continues to testify to the layered histories of Valluvanad’s sacred landscapes and ritual arts.


-


Share:

My village story

കാവുകളും ഒറ്റപ്പാലവും.
ചരിത്ര പ്രസിദ്ധമായ ഒററപ്പാലമെന്നൊക്കെ നാം ഇപ്പോൾ പറയുമെങ്കിലും ഇൻഡ്യൻ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ ഒററപ്പാലം എന്ന പേര് ഇടം പിടിച്ചത് 1921 ൽ മാത്രമാണ്. കേരള പ്രദേശ് കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനത്തിനു ഒറ്റപ്പാലമായിരുന്നു വേദി. ഇതിനും ചില നുറ്റാണ്ടുകൾക്കു മുൻപ് സാമൂതിരി കാലഘട്ടത്തിൽ തന്നെ ചരിത്രത്തിൽ ഇടം നേടിയ സ്ഥലങ്ങളാണ് ചുനങ്ങാടും, മുളഞ്ഞൂരും. ഒരു കാലത്ത് ഇൻഡ്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കാൻ ഒറ്റപ്പാലം എന്ന പേരിനു കഴിഞ്ഞു എന്നത് നേരാണെങ്കിലും 1921 നു മുൻപ് ഒറ്റപ്പാലം അപ്രസക്ത പ്രദേശം തന്നെയായിരുന്നു. തറക്കൂട്ടങ്ങൾക്കു പ്രധാന്യമുണ്ടായിരുന്ന ഹൊബാലി സമ്പ്രദായം നിർത്തലാക്കി അംശം സംവിധാനം നടപ്പിലാക്കിയ 1820 ൽ അരിയൂർ തെക്കു മുറി അംശം ദേശത്തു ഉള്ളൊതുങ്ങിയ പ്രദേശമാണ് ഒറ്റപ്പാലം. ചിനക്കത്തൂർ ചരിത്രത്തിലും ഒറ്റപ്പാലമില്ല. തോട്ടക്കരയായിരുന്നു ദേശപ്പേര്. സാംസ്ക്കാരിക ചരിത്രത്തിലും ഒറ്റപ്പാലത്തിനു കൂടുതൽ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. വള്ളുവനാടൻ സംസ്കൃതിയുടെ തലസ്ഥാനമെന്നൊക്കെ ഒറ്റപ്പാലത്തെ എഴുതി ചേർക്കുമെങ്കിലും പന്തിരുകുല കഥയുടെ സ്മരണകൾ സാന്ദ്രമായ തൃത്താല പ്രദേശത്തോളം പൈതൃകം ഒറ്റപ്പാലത്തിനില്ല. കാവ്യകലയുടെയോ, മറ്റേതെങ്കിലും ദൃശ്യകലാരൂപങ്ങളുടെയോ പേരിൽ ഒറ്റപ്പലം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് സത്യം. എങ്കിലും, പൗരാണികതയുടെ ചിഹ്നങ്ങളായി മൂന്നു കാവുകൾ ഒറ്റപ്പാലം നഗരസഭയിലുണ്ട്. കണ്ണിയമ്പുറം കിള്ളിക്കുളങ്ങര കാവും, പാലപ്പുറം ചെനക്കത്തൂർ കാവും ,വരോട് ചാത്തൻ കണ്ടാർ കാവും. 
ആയിരത്താണ്ടുകളുടെ മേൽ പഴക്കം കിള്ളി മുത്തിയുടെ ആലയത്തിനുണ്ടെന്നു ചരിത്രം തന്നെ സൂചിപ്പിക്കുന്നു. കിള്ളി ശബ്ദം ചോഴ ബന്ധത്തിനു നിദാനമാണെന്നാണ് ചരിത്ര വീക്ഷണം. കണ്ണിയമ്പുറം എന്ന ദേശനാമം തമിഴ് ഭാഷ സമ്മാനിച്ചതുമാണ്. ത്രേതായുഗ ത്തോളം കാലപഴക്കമുണ്ടെന്നു ചിനക്കത്തൂരിൽ ഐതിഹ്യമുണ്ടെങ്കിലും യഥാർത്ഥ കാലപഴക്കം ഊഹാതീതമാണ്. നാലു നൂറാണ്ടുകളുടെ അധികം പഴക്കം ചിനക്കത്തൂരിനുമുണ്ടാവാം. പേരിൽ തന്നെ ഉത്ഭവ ചരിത്രമുള്ള ചാത്തൻ കണ്ടാർ കാവിനുമുണ്ട് പല നൂറ്റാണ്ടുകളുടെ പാരമ്പര്യം.
മാവേലി സ്മൃതി സാന്ദ്രമാവുന്ന ഓണം വന്നാലും, ആതിരാ നിലാവു പൂത്തിറങ്ങിയാലും കാണാത്ത ആവേശം, ആഹ്ലാദം ഒറ്റപ്പാലത്തു പൂത്തു നിറയാൻ വേണം ഒരു ചിനക്കത്തൂർ പൂരം. ഇപ്പോൾ ഒറ്റപ്പാലം കാത്തിരിക്കുന്നതും കുംഭത്തിലെ മകം നാളിനെയാണ്.
Share:

Jambavan and Ramayan

ജാംബവാനും മൃതസഞ്ജീവിനിയും.....
ഇന്ദ്രജിത്ത് എയ്ത ബ്രഹ്മാസ്ത്രമേറ്റു ഉയിരനക്കം ഇല്ലാതായ വാനരസൈന്യം, പിന്നെ ലക്ഷ്മണനും. അബോധവസ്ഥയിലുള്ള ശ്രീരാമൻ . ഇരുട്ടു കട്ടകുത്തി നിൽക്കുന്ന രണഭൂമിയിൽ വിഭീഷണൻ പിടിച്ചിരുന്ന പന്തത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ടു വായു പുതനോടു ജാംബവാൻ പറഞ്ഞു. നീ ഇവിടെ നിന്നും 73100 യോജന അകലെക്കു പോകണം : അവിടെ മരണത്തെ അതിജയിക്കാനുള്ള ഔഷധമുണ്ട്..അതുകൊണ്ടു വന്നാൽ എല്ലാവരുടെയും ജീവൻ തിരികെ കിട്ടും..
ജാംബവാന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പൂർണത കണ്ട ഹനുമാന്റെ മനസ്സിൽ ആശ്വാസത്തിന്റെ സ്പർശം. ഹനുമാൻ മെല്ലെ ചോദിച്ചു..
"ജാംബവന്തരേ അവിടെ ക്കുള്ള വഴി ഏതാണ്, അങ്ങു പറയുക " .
എല്ലാം അറിയുന്ന ജാംബവാൻ.ആ മനസ്സിലൂടെ ഭൂമിയുടെ ചിത്രം തെളിഞ്ഞു വന്നു. 
ജംബു, പ്ലക്ഷം, ശാല് മലം, കുശം, ക്രൗഞ്ചം ശാകം, പുഷ്ക്കരം എന്നീ ഏഴു ദ്വീപുകൾ, ഓരോ ദ്വീപിനേയും വലയം ചെയ്യുന്ന ക്ഷാരോദം, ഇക്ഷുരം, സുരോദം, ഘ്യ തോദകം, ദധ്യോദം, ക്ഷീരം, സ്വാദൂതം. എന്നീ സാഗരങ്ങൾ . ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജംബുദ്വീപിന്റെ വിസ്തീർണം ഒരു ലക്ഷം യോചന, ജംബുദ്വീപിന്റെ ഒത്ത നടുവിലുള്ള ഇളാവൃത വർഷത്തിൽ സ്ഥിതി ചെയ്യുന്ന 84 ആയിരം യോചന ഉയർമുള്ള മഹാമേരു പർവതം. അതിനെ താങ്ങി നിർത്തുന്ന മന്ഥരം, മേരു മന്ഥരം, കുമുദം, സുപാർശ്വം. എന്നീ പർവതങ്ങൾ. അതു കഴിഞ്ഞു നീലഗിരി പർവതം. പിന്നെ ഋഷഭാദ്രി... കാളയുടെ കൊമ്പിന്റെ ആകൃതിയിലുള്ള പർവതം... അവിടെയാണ് ഔഷധം: അതാണ് ഔഷധ മല..
ആലോചനയുടെ നിമിഷമൊതുക്കി ജാംബവാൻ പറഞ്ഞു തുടങ്ങി..
"മാരുതേ ശ്രദ്ധിച്ചു കേൾക്കുക, ഇവിടെ നിന്നു 100 യോജന ലവണ സാഗരമാണ്.
അതു കഴിഞ്ഞാൽ ഭാരതവർഷം .അതിന്റെ വിസ്തീർണ്ണം 9000 യോ ജനയാണ്.. പിന്നെ ഹിമാലയ പർവതമാണ് 2000യോജന . അതു കഴിഞ്ഞെത്തുന്നത് കിമ്പുരുഷവർഷമാണ് , അതിന്റെ വിസ്തീർണവും 9000 യോജന തന്നെ. പിന്നെ 2000 യോജന വിസ്തീർണമുള്ള ഹേമകൂട പർവതമാണ് അടുത്തത് ഹരിവർഷം . അതും 9000 യോജനയുണ്ട്. പിന്നെ നിഷദ പർവതം 2000 യോജന വീതി. പിന്നെ എത്തുക ഇളാവൃത വർഷത്തിലാണ്. 9000 യോജന. ഇവിടെയാണ് മഹാമേരു പർവതം .
മഹാമേരുവിന്റെ ഉയരം 84000 യോജനയാണ്. 32000 യോജന മുകൾ പരപ്പ് . അടി വണ്ണം 16000 യോജനയാണ് : നീ മേരുവിന്റെ താഴ്ഭാഗത്തിലൂടെ പോയാൽ മതി. പിന്നെയും 9000 യോജന ഇളാവൃത ഖണ്ഡമാണ്. അതു കഴിഞ്ഞാൽ നീലഗീരി പർവതങ്ങളാണ് 2000 യോചന വിസ്തീർണം അതിനുമുണ്ട്. അവിടെ നിന്നും 4000, യോജന ചെന്നാൽ ഋഷഭാദ്രിയായി.. അവിടെയാണ് ഔഷധം.
പണ്ടുപണ്ടു ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധമുണ്ടായുദ്ധമുണ്ടായപ്പോൾ ദേവന്മാരെ രക്ഷിക്കാൻ ത്രിമൂർത്തികൾ നട്ടതാണ് ആ ഔഷധ ചെടികൾ . ശിവനും, ബ്രഹ്മാവും ഓരോ വിത്തു നട്ടു. വിഷ്ണു രണ്ടു വിത്തു നട്ടു.
തുടർന്ന് ജാംബവാൻ പറഞ്ഞു. സന്ധാന കിരണി, വിശല്യകരണി, സുവർണ കരണി, മൃതസഞ്ജീവിനി. എന്നീ നാലു തരം ഔഷധങ്ങളുണ്ട്.
ആ ഔഷധങ്ങൾക്കു വൈഷ്ണവ ഗണങ്ങൾ കാവലുമുണ്ട്. നീ ചെന്ന് അവരോട് ജാംബവാൻ പറഞ്ഞയച്ചതാണ് എന്നു പറഞ്ഞാൽ മതി.മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവിനി എന്ന ഔഷധം പറിച്ചു തരും.. എന്നെ അവർക്കു അറിയാം..
ജാംബവാൻ പറഞ്ഞ മാർഗത്തിലൂടെ സഞ്ചരിച്ചു ഋഷഭാദ്രിയിലെത്തിയ ഹനുമാൻ ഔഷധത്തിന്റെ നാമം മറന്നു പോവുന്നു.
ഒടുവിൽ മല തന്നെ പിഴുതെടുത്തെത്തിച്ചു മാരുതി.
'
Share:

Ramayan'

രാമാവതാരം. 7
മനുഷ്യ സഹജമായ കാമം ക്രോധം ദുഃഖം തുടങ്ങിയ വികാരങ്ങൾക്കടിമപ്പെടുന്ന പച്ച മനുഷ്യനായ രാമനെയാണ് കമ്പരാമായണത്തിലെ ബാലകാണ്ഡം മുതൽ സുന്ദരകാണ്ഡം വരെയുള്ള ഭാഗങ്ങളിൽ കാണാനാവുക. 
എന്നാൽ യുദ്ധകാണ്ഡത്തിലെ രാമൻ മറ്റൊരാളായി മാറുന്നു.
 ധർമ്മത്തിന്റെയും ക്ഷത്രിയ ചര്യകളുടെയും കാവലാളായി വില്ലേന്തി നിൽക്കുന്ന യഥാർത്ഥ പോരാളിയാണ് യുദ്ധകാണ്ഡത്തിലെ രാമൻ .
ലങ്കയിലെത്തിയ ശേഷം അംഗദനെ ദൂതനായി രാവണന്റെ സമീപത്തേക്കയക്കാൻ എതിർ വാക്കു പറഞ്ഞ ലക്ഷ്മണനെ രാമൻ തിരുത്തുന്നത് ക്ഷത്രിയ ധർമത്തെ പാലിക്കേണ്ട ആവശ്യകതയെ എടുത്തു കാട്ടിയാണ്. ഒരു യുദ്ധം തുടങ്ങുന്നതിനു മുൻപ് ദൂതൻ മുഖാന്തിരം സന്ധിസംഭാഷണം നടത്തണമെന്ന ക്ഷത്രിയ ധർമത്തെ അനുസരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നു രാമൻ ലക്ഷ്മണനെ ഓർമപ്പെടുത്തുന്നു.
നിരായുധനായ ശത്രുവിനെ വധിക്കരുതെന്ന നിയമം പ്രഥമ യുദ്ധവേളയിലും കുംഭകർണപ്പോരിന്റെ നേരത്തും രാമൻ പാലിക്കുന്നു.
രാവണവധാനന്തരം രാമന്റെ സ്വഭാവത്തിൽ പിന്നെയും കാണാം മാറ്റം.
രാവണന്റെ തടവിലുണ്ടായിരുന്ന സീതയെ സ്വീകരിക്കുകയാണെങ്കിൽ അത് തന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്നു ഭയക്കുന്ന ഒരു രാമനെയാണ് പിന്നീട് കാണാനാവുന്നത്.
സ്വന്തം ഭാര്യയെ തടവിൽ നിന്നു രക്ഷിക്കാനാവാത്തവനാണ് രാമൻ എന്ന അപവാദം തന്റെ യശസ്സിനു കളങ്കം ചാർത്താതിരിക്കാൻ വേണ്ടിയാണ് താൻ വാനരസൈന്യത്തേയും കൂട്ടി സാഗരം കടന്ന് ലങ്കയിലെത്തി രാവണവധം നടത്തിയതെന്നും നിന്നെ രക്ഷിക്കാനല്ല അത് എന്ന് സീതയുടെ മുഖത്തു നോക്കി രാമൻ പറയുമ്പോൾ സീതയെ പോലെ നാമും അന്തം വിട്ടു പോവും.
Share:

Ramayan - Ahalya

അഹല്യാമോക്ഷം.
സാധാരണ ഗതിയിൽ മോക്ഷമെന്ന പദം കൊണ്ടർത്ഥമാക്കുന്നത് ജനന മരണ ബന്ധിയായ സംസാരസാഗരത്തിൽ നിന്നു മോചനമാണ്. എന്നാൽ അഹല്യയുടെ കാര്യത്തിൽ നിശ്ചലതയിൽ നിന്നും നിരർത്ഥകതയിൽ നിന്നുമുള്ള മോചനമത്രേ !
അഹല്യയുടെ പിറവിയെക്കുറിക്കുന്ന പല കഥകളുമുണ്ട്. ചില കഥകളിൽ പുരൂവംശ ജാതയാണ് അഹല്യ . എന്നാൽ ബ്രഹ്മപുരാണത്തിൽ അയോനിജാതയായ സുന്ദരിയായിട്ടാണ് അഹല്യയെ വിശേഷിപ്പിക്കുന്നത്. ഇവളെ സൃഷ്ടിച്ചത് ബ്രഹ്മാവും . വിഷ്ണു പുരാണത്തിലും ബ്രഹ്മാവിൻ്റെ മാനസപുത്രിയാണ് അഹല്യ. ലോകത്തിലെ ഏറ്റവും സുന്ദരപദാർത്ഥങ്ങളിൽ നിന്നു സൃഷ്ടിച്ച അഹല്യയെ അതിവേഗത്തിൽ ലോകം ചുറ്റി വരുന്നവർക്ക് വിവാഹം ചെയ്തു കൊടുക്കാമെന്നു ബ്രഹ്മാവ് വിളംബരം ചെയ്തു. ദേവനാഥൻ ഇന്ദ്രൻ അതിവേഗം ലോകം ചുറ്റിവന്നെങ്കിലും സുരഭിയെ വലം ചെയ്ത ഗൗതമനാണ് അഹല്യക്കു അർഹൻ എന്ന നാരദവചനം സ്വീകരിക്കപ്പെടുന്നു. 
സ്‌ത്രൈണ സൗന്ദര്യത്തിൻ്റെ വശ്യത മുഴുവൻ നിറഞ്ഞ ആകാരവടിവിൻ്റെ അഹല്യയെ കിട്ടാതെപ്പോയ മോഹഭംഗം കാലം കഴിഞ്ഞും ഇന്ദ്രൻ്റെ മനസ്സിൽ ബാക്കി നിന്നു.
ഗൗതമനുമൊത്തുള്ള ആശ്രമ ജീവിതത്തിൻ്റെ ലാളിത്യത്തിൽ കാലങ്ങൾ പലതു കഴിഞ്ഞു. അഴലില്ലാതെ നീങ്ങിയ അഹല്യ ഒരാൺകുഞ്ഞിനു ജന്മവും നൽകി. എന്നാൽ അപ്പോഴും ഇന്ദ്ര മനസ്സിൽ നൈരാശ്യത്തിൻ്റെ
കനൽ കെടാതെ കിടന്നു . മോഹഭംഗത്തിൻ്റെ നോവ് തീർക്കാൻ ഒരു നാൾ നിശയിൽ ഇന്ദ്രൻ ഗൗതമാശ്രമസമീപമെത്തി. പിന്നെ പൂവൻ കോഴിയായി നിന്നു ഗൗതമനെ കൂവിയുണർത്തി. പ്രഭാതമെത്തിയെന്ന ധാരണയിൽ ഗൗതമ മഹർഷി സ്നാനം ചെയ്യാനായി പുഴയിലേക്കു നടന്നു.
ഗൗതമൻ നടന്നകലുന്നതു കണ്ട ഇന്ദ്രൻ ഗൗതമൻ്റെ വേഷത്തിൽ ആശ്രമത്തിനകത്തേക്കു കടന്നു അഹല്യയെ വാരിപുണർന്നു. തന്നെ കരവലയത്തിലൊതുക്കിയതു യഥാർത്ഥ ഭർത്താവല്ല എന്നറിഞ്ഞിട്ടും ഇന്ദ്രൻ്റെ കാമത്തിനു പൂർണ്ണമനസ്സോടെ തന്നെ അഹല്യ വഴങ്ങി കൊടുത്തു. ഋഷി തിരികെ വരുന്നതിനു മുൻപേ ഓടി രക്ഷപ്പെടാൻ അഹല്യ ഉപദേശിച്ചുവെങ്കിലും ഇന്ദ്രന്നു കഴിഞ്ഞില്ല. നദിയുണരാത്തതു കണ്ടു സ്നാനം ചെയ്യാതെ തന്നെ അതിവേഗത്തിൽ തിരിച്ചെത്തിയ ഗൗതമൻ്റെ കണ്ണിനു മുന്നിൽ ഇന്ദ്രൻ കുടുങ്ങി. കാമം തീർക്കാനായി കപടനാടകമാടിയ ഇന്ദ്രൻ്റെ മേനി മുഴുവൻ യോനികൾ നിറയട്ടെ എന്നു ഗൗതമൻ ശപിച്ചു. മുനിശാപത്താൽ ഇന്ദ്രൻ്റെ വൃഷണങ്ങൾ അറ്റുവീണു. ആശ്രമാന്തർഭാഗത്തു വിറങ്ങലിച്ചു നിന്ന അഹല്യയുടെ മനസ്സ് വികാരവിചാരങ്ങൾ, എല്ലാം ഒടുങ്ങി ശിലാ സമാനമായി മാറട്ടെയെന്ന ശാപമാണ് ഗൗതമൻ്റെ നാവിൽ നിന്നടർന്നു വീണത്.
ശാപമോചനത്തിനു രാമാവതാരം വരെ കാത്തിരിക്കാൻ പറഞ്ഞ ഗൗതമൻ നടന്നകന്നു.
കാനനത്തിൻ്റെ ഏകാന്തതയിൽ മനസ്സ് ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്ത:ക്കരണങ്ങൾ നാലുമടക്കി അഹല്യ ധ്യാനത്തിലാണ്ടു. പകലിരവുകളുടെ മാറ്റമോ ഋതുഭേദങ്ങളുടെ യാത്രയോ അവർ അറിഞ്ഞില്ല. നിർവികാരതയുടെ നീൾച്ചയിൽ കാലവും നടന്നകന്നു, രാമാവതാര കാലത്തേയും മറന്നു നിന്ന മനസ്സ് ഒരു നാൾ സ്നേഹത്തിൻ്റെ സാമീപ്യം തിരിച്ചറിഞ്ഞു.
കണ്ണു തുറന്ന അഹല്യ കണ്ടത് തന്നെ വന്ദിക്കുന്ന ശ്രീരാമലക്ഷ്മണന്മാരെയാണ്. കാർമുകിൻ വർണ്ണനെ അഹല്യ അനുഗ്രഹിച്ചു. നീണ്ട ധ്വാനത്തിലൂടെ മനസ്സിലെ മാലന്യങ്ങളകന്ന അഹല്യയെ ഗൗതമന്നു തിരികെ നൽകിയ ശേഷമാണ് രാമൻ വിദേഹത്തേക്കു യാത്രയായത്.

രാജാരവിവർമ്മ ചിത്രം: അഹല്യ :
Share:

Ramayan

രാമായണ വിചാരം
 
സർവാധിപത്യത്തിന്റെ ചെങ്കോൽ , ആയിരം വെള്ളം സൈന്യം ,ഉപദേശിക്കാൻ 64 മന്ത്രിമാർ.. എന്നിട്ടുമെന്തേ രാവണനു വഴിതെറ്റി...?
" കേടു കെട്ട മന്ത്രിയാൽ അര ശൂക്കീനം ...." എന്നാണ് കമ്പർ പറഞ്ഞത് : ദുഷ്ടന്മാരായ മന്ത്രിമാർ മൂലം രാജ്യം നശിക്കും. ഭയം കാരണം ചെങ്കോലേന്തുന്നവന്റെ അപഥ സഞ്ചാരത്തെ ചോദ്യം ചെയ്യാനാവാതെ മൗനം പാലിക്കുന്ന മന്ത്രിയും ദുഷ്ടൻ തന്നെ. ആരാണ് യഥാർത്ഥ മന്ത്രി ? അതിനുത്തരവും കമ്പരാമായണത്തിലുണ്ട്.
" അളന്തരി ഉരയാരായവർ "
അതായത് അളന്നു ഗണിച്ചു അറിവിനെ ഉപദേശിക്കുന്നവരാണ് യഥാർത്ഥ മന്ത്രിമാർ . ഇത്തരം ഗുണമുള്ള ഒത്തൊരുത്തനും രാവണന്റെ മന്ത്രിസഭയിലുണ്ടായിരുന്നില്ല. ഉണ്ടാവതെയല്ല . അസഹിഷ്ണുതയുടെ ആകെത്തുകയായിരുന്നു രാവണൻ . അനിഷ്ടത്തിന്റെ വചനമോതിയാൽ അവൻ ആരാണെങ്കിലും ശിക്ഷ ഉറപ്പായിരുന്നു.
പ്രഥമ യുദ്ധത്തിൽ തോറ്റു അഹങ്കാരത്തിന്റെ ആണിവേർ നഷ്ടപ്പെട്ട നിലയിൽ ഇരുന്ന രാവണനോടു മാല്യവാൻ തന്നെ ഇതു തുറന്നു പറയുന്നുമുണ്ട്.
" മുന്നുരൈത്തോനെ വാളാൽ മുനിന്തന" ...... അന്ന് സീതാപകരണത്തെ എതിർത്ത മാരീചനെ നീ വെട്ടിക്കൊല്ലാൻ നിന്നു..പിന്നെയോ നല്ലതു പദേശിച്ച വിഭീഷണനെ ലങ്കയിൽ നിന്നു ഓടിച്ചു വിട്ടു..നിന്റെ വാക്കിനു എതിർ വാക്കു പാടില്ലെന്നതാണ് നിന്റെ നിയമം പിന്നെ ആരാണ് നിനക്കു സത്യത്തെ ബോധ്യപ്പെടുത്തുക.? ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ കൂടിയാലോചന നിർബന്ധമാണെന്ന രാജനീതിയെ രാവണനും പിന്തുടരുന്നുണ്ടെങ്കിലും ചെവി ഇരുപതുണ്ടായിട്ടും മറ്റുള്ളവരെ കേൾക്കാൻ തക്ക ഒരു കാതും ഇല്ലാത്ത രാവണന്റെ കൂടിയാലോചന വെറും പ്രഹസനമായിരുന്നു - ജീവനിൽ കൊതിയുള്ള കാരണത്താൽ എല്ലാ മന്ത്രിമാരും സ്തുതി പാടുക മാത്രമാണ് ചെയ്തിരുന്നത്.
ഒരു രാജാവ്, അല്ലെങ്കിൽ ഒരു വ്യക്തി അവൻ എത്ര വലിയ അറിവുള്ളവനാണെങ്കിലും, ബുദ്‌ധി മാനാണെങ്കിലും പ്രധാന കാര്യങ്ങളിൽ അന്യരുടെ അഭിപ്രായം ആരായണമെന്നു ശ്രീരാമനിലൂടെ കമ്പർ ഉപദേശിക്കുന്നു. ലങ്കയിൽ നിന്നു വന്ന വിഭീഷണനെ സ്വീകരിക്കുന്നതിനു മുൻപ് എല്ലാവരുടെയും അഭിപ്രായം ശ്രീരാമൻ ആരായുന്നുണ്ട്.
ഒടുവിൽ അനുഭവത്തിന്റെ കഥ പറഞ്ഞ ഹനുമാന്റെ വാക്കുകൾക്കാണ് ശ്രീരാമൻ വില നൽകിയത്. അംഗദനെ ദൂതനായി അയക്കുന്നതിനു മുൻപും വിഭീഷണന്റെയും ലക്ഷ്മണന്റെയും അഭിപ്രായം ശ്രീരാമൻ ചോദിക്കുന്നുണ്ട്. നല്ലതു ചെയ്യുകയാണെങ്കിലും നാലാളോടു ചോദിച്ചു ചെയ്യണമെന്നു നാട്ടിൻപുറത്തും ചൊല്ലുണ്ട്.
Share:

Ramayan

രാമാവതാരം... 5
കൈകേയിയും കൗസല്യയും :
രാമകഥയിലെ മാതൃത്വത്തിന്റെ ഇരു മുഖങ്ങളാണ് കൈകേയിയും കൗസല്യയും. രണ്ടു പേരും ദശരഥ രാജാവിന്റെ പത്നിമാരാണെങ്കിലും കൗസല്യയെ നന്മയുടെ രൂപമായും കൈകേയിയെ തിന്മയുടെ രൂപമായും കാണുക പതിവാണ്.
എന്നാൽ കമ്പരിലേക്കു ആഴത്തിലേക്കു ഇറങ്ങി ചെല്ലുമ്പോൾ കൗസല്യയെക്കാൾ എത്രയോ ഉയരത്തിലാണ് കൈകേയിയുടെ സ്ഥാനമെന്നു കാണാനാവുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കരഞ്ഞു കണ്ണീർ വാർക്കുന്ന ദുർബലയായ സാധാരണ സ്ത്രീയാണ് കൗസല്യയെങ്കിൽ കൈ കേയി ക്ഷാത്രവീര്യത്തിന്റെ നേരടയാളമാണ്. ഇതിനു ഏറ്റവും മികച്ച തെളിവ് സമ്പരാസുര യുദ്ധം തന്നെയാണ്. സമ്പര നോടുള്ള പോരിന്റെ വേളയിൽ ദശരഥന്റെ തേരിന്റെ അച്ചാണി നഷ്ടപ്പെട്ടപ്പെട്ടപ്പോൾ യാതൊരു പതർച്ചയും കൂടാതെ തന്റെ വിരലൊന്നിനെ അച്ചാണിയാക്കിയ കൈകേയിലല്ലാതെ ആരിലാണ് ക്ഷാത്രവീര്യം കണ്ടെത്താനാവുക?
അമ്മയാണ് ആദ്യ ഗുരു, അമ്മയിൽ നിന്നാണ് അറിവു തുടങ്ങുക എന്ന സത്യത്തെ തിരിച്ചറിഞ്ഞ കമ്പർ ശ്രീരാമനെ വളർത്താൻ ഏല്പിച്ചത് കൈകേയിയേയാണ്.
കാരണം പ്രതിസന്ധികളെ അതിജയിക്കാനുള്ള ശിക്ഷണം രാമനു ആവശ്യമായിരുന്നു , അത് പകർന്നു കൊടുക്കാനുള്ള യോഗ്യത കൈകേയിക്കു മാത്രമാണ് എന്നു കണ്ടതിനാലാണ് രാമനെ വളർത്താൻ കൈകേയിയെ തെരഞ്ഞെടുത്തത്.
പകരം ഭരതനെ കൗസല്യക്കും കൊടുത്തു.
ഭരതനിൽ വിരക്‌തിയുടെ ഭാവം തെളിഞ്ഞു നിൽക്കാൻ കാരണവും കൗസല്യ വളർത്തിയതിനാലാണ്.
കൈകേയിയെ തിന്മയുടെ ആൾരൂപമായി ഏവരും തെറ്റിദ്ധരിക്കാൻ കാരണം രാമന്റെ വനവാസത്തിനു അവർ ഹേതുവായി എന്നതാണ്. എന്നാൽ വിവാഹ വേളയിൽ കൈ കേയിയുടെ ഗർഭത്തിൽ പിറക്കുന്നവന്നു കിരീടം കൊടുക്കാം എന്നു അഗ്നിയെ സാക്ഷി നിർത്തി ദശരഥൻ കേകയ രാജാവിനു നൽകിയ സത്യത്തെ രക്ഷിക്കാൻ കൈകേയിക്കു മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് അവർ അപ്രകാരം ചെയ്തതെന്നാണ് പണ്ഡിതമതം.
രാമനിൽ കാണുന്ന സർവ ഗുണങ്ങളുടെയും ഉറവിടം കൈകേയിയാണ്. കാരണം കൗസല്യയെക്കാൾ രാമന്നെ സ്നേഹിച്ചതും രാമനെ വളർത്തിയതും കൈകേയിയാണ്. കൈ കേയിയോടു തന്നെയായിരുന്നു രാമനു കൂടുതൽ ഇഷ്ടവും.
ഭരതനിൽ വിരക്തിയുടെ മനോഭാവം വളർത്തിയത് മറ്റാരുമല്ല കൗസല്യ തന്നെയാണ്.
Share:

Ramayan story

രാ മായണം.
മരണത്തിൻ്റെ കാലൊച്ച അടുത്തെത്തിയെന്ന അറിവ് മനസ്സിൽ ഉദിച്ചതോടെ രാവണൻ്റെ മനസ്സിലെ രാത്രി മാഞ്ഞു. താൻ സമ്പാദിച്ച സ്വത്തും പേരും പെരുമയും പിന്നെ കുടുംബവും തൻ്റെ ശരീരവും പ്രാണനും മാത്രമല്ല മരണകാരണമൊരുക്കിയ കാമവും നശ്വരമാണെന്ന സത്യമറിഞ്ഞു കൊണ്ടുതന്നെയാണ് ദശമുഖൻ അന്ത്യ യുദ്ധത്തിനെത്തിയത്. അത് മണ്ഡോദരിയോട് തുറന്നു പറയുന്ന രാവണനെ കമ്പരിൽ കാണാനാവും. ഈ സത്യത്തെ കുംഭകർണ്ണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ജലത്തിൽ വരച്ച ചിത്രമാണ് ഈ ജീവിതം എന്നു കമ്പറുടെ കുംഭകർണൻ പറയുന്നുമുണ്ട്. രാത്രി ബാക്കിയായത് വിഭീഷണൻ്റെ മനസ്സിലാണ് . ലൗകീക സുഖാനുഭോഗങ്ങളിലുള്ള ആസക്തി എന്ന രാത്രി എന്ന മിഥ്യ വിഭീഷണൻ്റെ ഉള്ളിൽ നിന്നു മാഞ്ഞതേയില്ല.
ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യം ലൗകീക സമ്പത്താണെന്ന ധാരണ വിഭീഷണൻ്റെ മനസ്സിൽ രൂഢമായിരുന്നു എന്ന കമ്പരിൽ കാണാനാവുന്നുണ്ട്. ഒടുക്കം വരെയും ഇതു വിഭീഷണനെ വിട്ടു പോകുന്നുമില്ല.
രാ മായണം'.
ഇവിടെ ഇരുട്ട് മായയാണ്. ആ മായ അകന്നാൽ മാത്രമേ ഒന്നിനെ രണ്ടായിക്കണ്ടത് മിഥ്യയാണെന്നത് തിരിച്ചറിയാനാവു എന്ന് ഉറക്കെ പാടിയത് മലയാളത്തിൻ്റെ പിതാവ് തന്നെയാണ്.
അദ്ധ്യാത്മ രാമായണത്തിലൂടെ ആചാര്യൻ ഉപദേശിക്കുന്നതും ഇതുതന്നെ .ഒന്നേയുള്ളു സത്യം. അത് മിഥ്യയല്ല.
Share:

Ramayan

രാമായണവിചാരം ...
അന്ന് സത്യമുണ്ടായിരുന്നില്ല , അതിനാൽ തന്നെ അസത്യവും. നന്മയും അന്നുണ്ടായിരുന്നില്ല അതിനാൽ തന്നെ തിന്മയും. അന്ന് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു ...നാരായണൻ ... പരമാത്മ സ്വരൂപനായ നാരായണൻ. പിന്നെ കാലവും.. ഒന്നുമറിയാതെ , 'എങ്കിലും എല്ലാമറിഞ്ഞു യോഗനിദ്രയിലാണ്ടിരുന്ന നാരായണന്റെ കാതിൽ കാലം ചെന്നു ഒരു നാൾ ഓർമയൂട്ടി.." ഭഗവാനെ സൃഷ്ടിക്കു സമയമായിരിക്കുന്നു.." പെട്ടെന്നു മിഴി തുറന്ന നാരായണനിൽ ഇച്ഛയുണ്ടായി : സൃഷ്ടി നടത്താൻ. സൃഷ്ടിയുടെ വൈവിധ്യങ്ങൾ മുഴുവൻ ഉള്ളടങ്ങിയിരുന്നത് നാരായണന്റ ഉദരത്തിലായിരുന്നു. അവിടെ നിന്നു തന്നെയാണ് ആദ്യമൊരു താമരയും അതിലൊരു ബ്രഹ്മാവും പിറന്നത്. താൻ എന്തിനു പിറന്നു എവിടെ നിന്നു പിറന്നു എന്നറിയാതെ ദിക്കു നാലിലേക്കും നോക്കിയ ബ്രഹ്മാവിനു നാലു തലയുണ്ടായി.. തല നാലിലെ എട്ടു കണ്ണുകളും ദിശകളും മേലും കീഴും തെരഞ്ഞൊടുവിൽ ഒരു താമര തണ്ടു കണ്ടു. താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ ഉല്പത്തിയുടെ കാരണം തേടി ബ്രഹ്മാവിന്റെ മനസ്സ് യാത്ര തുടങ്ങി... യുഗങ്ങൾ പിൻവാങ്ങിയെങ്കിലും പിറവിക്കൊരു കാരണം കണ്ടെത്താൻ ബ്രഹ്മാവിനു കഴിഞ്ഞില്ല. തോറ്റു പിൻ മടങ്ങിയ ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ ഒടുവിൽ ധ്യാനത്തിനൊരുങ്ങി.. കണ്ണുകൾ എട്ടും പൂട്ടി : അന്തക്കരണങ്ങളും നിശ്ചലമായി. ഒരൊറ്റ നിമിഷമേ ധ്യാനം വേണ്ടി വന്നുള്ളു. സത്യമറിയാൻ : താൻ നാരായണന്റെ നാഭികമലത്തിൽ പിറന്നവനാണെന്നും സൃഷ്ടിയാണ് സൃഷ്ടിക്കു കാരണമെന്നും അറിഞ്ഞ ചതുർമുഖൻ സൃഷ്ടിക്കൊരുങ്ങി..... ആദ്യം പിറന്നത് സനകാദികളികളായിരുന്നു. സനകൻ, സനന്ദനൻ , സനാതനൻ , സനൽകുമാരൻ എന്നിവർ.. സൃഷ്ടിക്കു സഹായിക്കണമെന്ന ചതുർമുഖന്റെ അപേക്ഷ ഉണ്ടായപ്പോൾ സനകാദികൾ പറഞ്ഞു " നാരായണ നാമ ജപത്തേക്കാൾ മറ്റൊരു കാര്യവും വലുതല്ല. "
ഈ സനകാദികളാണ് രാവണന്റെ പിറവിക്കു കാരണം. അന്നൊരു ഇളം സന്ധ്യയുടെ നേരത്ത് നാരായണ ദർശനത്തിലെത്തിയ സന കാദികളെ വൈകുണ്ഠം കാവൽക്കാരായ ജയ വിജയന്മാർ തടഞ്ഞു.. പിതൃതുല്യനായ കമലാകാന്തന്റെ ദർശനം തടഞ്ഞ കാവൽക്കാരെ സനകാദികൾ ശപിച്ചു ... "പോവുക ഭൂവിലേക്കു , ജന്മം ഏഴെടുക്കുക. "" അപരാധം പൊറുക്കാൻ കരഞ്ഞ കാവൽക്കാരുടെ ഏഴിനെ മൂന്നാക്കി കൊടുത്തു നാരായണൻ ഉപാധിയോടെ.. മൂന്നും അധർമത്തിന്റെ താവും പിറവി.... മരണം എന്റെ കൈ കൊണ്ടും.
ഒന്നാം ജന്മം ഹിരണ്യനും ഹിരണ്യാക്ഷനും : അവരെ: കൊല്ലാൻ നാരായണനു വരാഹവും നൃപസിംഹവുമാവേണ്ടി വന്നു... കൃതയുഗമടങ്ങി ത്രേതായുഗം വന്ന നാളിൽ രണ്ടാമത്തെ ജന്മത്തെ കാത്തു കിടന്ന ജയ വിജയന്മാരുടെ ആത്‌മാക്കളോടു നാരായണൻ കല്പിച്ചു.. "പോവുക ഭൂവിലേക്കു രാവണനായും കുംഭകർണ നായും പിറക്കുക. ഞാൻ രാമനായി പിറകേ എത്തും... കർമ ബന്ധമകറ്റാൻ ... "
രാവണന്റെ പിറവിക്കു കാരണമാരാണ് ? രാമനായി പിറന്ന നാരായണൻ തന്നെ. എന്തിനായിരുന്നു രാമാവതാരം? ജയ വിജയന്മാർക്കു കൊടുത്ത സത്യം പാലിക്കൻ. രാവണനെ കൊണ്ടു എല്ലാം ചെയ്യിച്ചതും അവൻ തന്നെ. "അണ്ഡം പലവും അനൈത്തുയിരും അകത്തു പുറത്തുമുരുവാക്കി ....... പണ്ടു മിൻറുമമൈക്കിൻറ പടിയെ പരമേട്ടി : " (കമ്പർ: ബ്രഹ്മാസ്‌ത്രപടലം )..
എല്ലാം അവനിൽ നിന്നു പിറക്കുന്നു. കാലം തീർന്നാൽ എല്ലാം അവനിൽ ലയിക്കും..
അവൻ തന്നെയാണ് രാമൻ.
അവൻ തന്നെ രാവണനും..
ധർമം അവനാണെങ്കിൽ അധർമവും അവൻ തന്നെ... അവനിൽ എങ്ങിനെ രാമനും രാവണനും ഉണ്ടോ അതേ പോലെ നമ്മിലും രാമനും രാവണനുമുണ്ട്. രാമ രാവണ യുദ്ധം പുറത്തല്ല നമ്മുടെ അകത്തു തന്നെയാണ് നടക്കുന്നത്... ഇന്ദ്രിയസുഖങ്ങൾക്കു കീഴടങ്ങി അധർമത്തിന്റെ വഴി നടന്നാൽ നാം രാവണനിലെത്തും ഇന്ദ്രിയസുഖങ്ങളെ കീഴടക്കി ധർമത്തിന്റെ വഴിയെ ചരിക്കാനായാൽ രാമനുമാവാം. രാമായണ പാരായണത്തോടൊപ്പം രാമനെ വായിക്കാൻ കഴിയണം - രാമനെ വായിച്ചാൽ രാമനെ അറിയാനായാൽ അതിന്റെ ഗുണമെന്തെന്ന് കമ്പർ ഇപ്രകാരം പറയുന്നു:
"നാടിയ പൊരുൾ കൈ കൂടും ജ്ഞാനവും പുകഴും ഉണ്ടാം.
വീടിയൽ എളിയതാകും വേറിയം കമലൈ നോക്കാം ,
നീട്ടിയോർ അരക്കർ സേ നൈ നീരു പട്ടഴിയ വാകൈ
ചൂടിയ ചിലയിൻ രാമൻ തോൾ വലി കൂറുവോർക്കേ " :
Share:
ജാംബവാൻ..
ആരാണ് കാലാതിവർത്തി? ത്രിമൂർത്തികൾക്കും കാലത്തെ അതിജയിക്കാനാവില്ലെന്നു പുരാണങ്ങൾ പറയുന്നു. കോടി കോടി ആയുസ്സിൻ്റെ കാലവും തീരുന്ന നാളിൽ ശിവന്നും വിഷ്ണുവിനും മരണമുണ്ടത്രേ !
കാലാതിവർത്തി ഒന്നേയുള്ളു . അതു പരബ്രഹ്മമാണ്.
എങ്കിലും പുരാണങ്ങൾ ജാംബവാനെയും , ഹനുമാനെയും, മാർകണ്ഡമുനിയേയും വിഭീഷണൻ , അശ്വത്ഥാമാവ് തുടങ്ങിയവരെയും ചിരഞ്ജീവികളായി വാഴ്ത്തിപ്പാടാറുണ്ട്.
ചിരഞ്ജീവികളിൽ ആദ്യം പിറന്നതു ജാംബവാണ്. ത്രേതായുഗത്തിലെ ശ്രീരാമ കഥയിലും, ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണചരിതത്തിലും ജാംബവനെ നമുക്കു കാണാൻ കഴിയും.
ഇവൻ
ഭൂമി പിറക്കുന്നതിനു മുൻപു തന്നെ പിറന്നവനാണ്.
ബ്രഹ്മാവിൻ്റെ രാക്കാലമായ നൈമത്തിക പ്രളയകാലത്താണ് ജാംബവാൻ്റെ ജനനം.
1728000 വർഷം നീളുന്ന കൃതയുഗവും 1296000 വർഷത്തെ ത്രേതായുഗവും 8640000 വർഷം ദീർഘമുള്ള ദ്വാപരയുഗവും പിന്നെ കലിയുടെ 432000 വർഷവും ചേർന്നതാണ് ഒരു ചതുർയുഗം മൊത്തം 4320000 മനുഷ്യവർഷം. ഇങ്ങിനെ ആയിരം ചതുർയുഗം കഴിഞ്ഞാൽ മൊത്തം 4320000,000 മനുഷ്യസംവത്സരം കഴിഞ്ഞാൽ അത് നൈമത്തീക പ്രളയത്തിൻ്റെ കാലമാണ്. സൃഷ്ടിനാഥനായ ബ്രഹ്മാവിൻ്റെ നിശയുടെ നേരം ...
യുഗങ്ങളും മന്വന്തരങ്ങളും താണ്ടി കാലം നടന്നു. ആയിരം ചതുർയുഗങ്ങൾ .. ബ്രഹ്മാവിന്റെ ഒരു പകലിന്റെ ഒടുക്കം.
നൈമത്തീക പ്രളയത്തിന്റെ കാലം...
പ്രളയത്തിനു തുടക്കമിട്ടത് ആദിത്യന്മാരാണ്.. 12 ആദിത്യന്മാർ ഒന്നായി പ്രകാശിച്ചു... ഉഷ്ണം താങ്ങാനാവാതെ ഭൂമി പിളർന്നു : ആദവാഗ്നി ആദിശേഷന്റെ മുഖത്തടിച്ചു : അവിടെ നിന്നു വിഷാഗ്നി പിറന്നു. പിന്നെ രുദ്രാഗ്നിയും കാലാഗ്നിയും ലോകാഗ്നിയും പിറവി പൂണ്ടു. പഞ്ചാഗ്നിയുടെ ഘോരതാണ്ഡവത്തിൽ ഉയിരിനങ്ങൾ എല്ലാം മൃതിയടഞ്ഞു. എല്ലാ ആത്മാക്കളും നാരായണനിൽ ഉള്ളൊതുങ്ങി..ബ്രഹ്മാവിൻ്റെ നാശിയിൽ നിന്നു പിറന്ന പ്രചണ്ഡ മാരുതൻ ആഞ്ഞു വീശി. പഞ്ചാഗ്നികളും കെട്ടു. ധൂമ പടലങ്ങൾ സപ്ത മേഘങ്ങളായി പരിണമിച്ചു. ആകാശത്തെ അപ്പാടെ ഇരുട്ടിൽ മുക്കിയ മേഘങ്ങൾ തുമ്പിക്കൈ വണ്ണത്തിൽ പെയ്തു നിറഞ്ഞു.എങ്ങും പ്രളയജല മാത്രം. എവിടെയും തളം കെട്ടിനിന്നത് നിശ്ശബ്ദത മാത്രം. കാലത്തെ ഗണിച്ച സൃഷ്ടി നാഥനു ബോധ്യമായി തൻ്റെ ഉറക്കത്തിനുള്ള കാലമെത്തിയിരിക്കുന്നു.
ഉറങ്ങാൻ കണ്ണടക്കും മുൻപ് ബ്രഹ്മാവിന്നു തെല്ലൊരഹങ്കാരമുണ്ടായി. "ഞാനാണ് സൃഷ്ടിക്കധിപൻ.ഞാനില്ലെങ്കിൽ സൃഷ്ടിയില്ല. ഈ പ്രളയകാലം സൃഷ്ടിയില്ലാത്ത കാലമാണ് ". എല്ലാമറിയുന്ന നാരായണൻ ഇതും അറിഞ്ഞു. ബ്രഹ്മാവിൻ്റെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നറിഞ്ഞ നാരായണൻ തന്റെ ചെവിയിലടഞ്ഞ ചളിയെടുത്തു പ്രളയ ജലത്തിൽ വീശിയെറിഞ്ഞു. പ്രളയവാരിധിയിൽ വീണ
കർണ്ണമലത്തിൽ നിന്നു രണ്ടസുരന്മാർ ജനിച്ചു.
മധുവും കൈഭടനും.
ആകാശത്തോളം ഉയർന്ന ശരീരമവർക്കുണ്ടായി. അതിശക്തരുമായി അവർ . പ്രളയവാരിധി നീ ന്തവേ അവരിൽ വിശപ്പുണ്ടായി. വിശപ്പിന്റെ നോവകറ്റാൻ അവർ പരാശക്തിയെ പ്രാർത്ഥിച്ചു. ദേവി അവരെ അനുഗ്രഹിച്ചു. മാത്രമല്ല സ്വന്തം ഇച്ഛക്കനുസരിച്ചു മാത്രമേ മരണമുണ്ടാവു എന്ന വരവും അസുരന്മാർക്കു കിട്ടി..
വരബലത്താൽ ശക്തരായി മാറിയ ദാനവരിൽ പോരിന്നുള്ള ആശയുദിച്ചു. അവർ ശത്രുവിനെ തേടി പ്രളയ സാഗരം നീന്തി നടന്നു. എവിടെ ശത്രു? ശത്രു എവിടെ? ഒടുവിൽ പ്രളയജലത്തിൽ പൊങ്ങി നിൽക്കുന്ന ഒരു താമര അവരുടെ ദൃഷ്ടിയിൽ പെട്ടു. അതിനകത്ത് നിദ്രയിലാണ്ടു കിടക്കുന്ന ചതുർമുഖൻ.
ശത്രുവിനെ കിട്ടിയ സന്തോഷത്തോടെ ദാനവരിൽ ഒരുവൻ ബ്രഹ്മാവിന്റെ മുഖത്ത് ഇടിച്ചു. മറ്റൊരുവൻ പൃഷ്ഠത്തിലും. ഞെട്ടിയുണർന്ന ചതുർമുഖൻ അന്തം വിട്ടു. താനറിയാതെ സൃഷ്ടി നടന്നിരിക്കുന്നു ... കൊല്ലാനൊരുങ്ങിനിൽക്കുന്ന ദാനവരെ കണ്ട ബ്രഹ്മാവിനെ ഭയം കീഴ്മടക്കി.. ഉടലാകെ വിയർത്തു ... മൂക്കിൽ നിന്നു പിറന്ന വിയർപ്പു കണം തുടയിൽ വീണു. അതിൽ നിന്ന് കരടിയുടെ മുഖമുള്ള ഒരു കുഞ്ഞു പിറന്നു. അസുരന്മാർ കാണാതെ ബ്രഹ്മാവ് കുഞ്ഞിനെ കാത്തു.
ബ്രഹ്മാവിന്റെ പ്രാർത്ഥന കേട്ടെത്തിയ നാരായണൻ അസുരന്മാരെ സൂത്രത്തിൽ വധിച്ചു. അവരുടെ മേദസ്സ് പ്രളയജലത്തിൽ ചേർന്ന് ഖരരൂപത്തിലുള്ള ഭൂമി പിറന്നു. മേദിനി എന്നു പേരു ഭൂമിക്കു കിട്ടാനും കാരണമിതത്രേ!
പ്രളയജലം ഒടുങ്ങി. കരകൾ തെളിഞ്ഞു.
ബ്രഹ്മാത്മജനായ കരടി മുഖൻ ആദ്യം കാലൂന്നിയത് ജംബുദ്വീപിലാണ്. അതിനാലാണത്രേ അവന്ന് ജാംബവാൻ എന്നു പേരുണ്ടായത്.
രാമകഥയിൽ എല്ലാം അറിയുന്ന കഥാപാത്രമായി തന്നെയാണ് ജാംബവാൻ നിലകൊള്ളുന്നത്. കമ്പ രാമായണത്തിൽ വിസ്തരിച്ചു പറയുന്ന മരുന്നുപ്പടലത്തിൽ (മൃതസഞ്ജീവിനി കൊണ്ടുവരാൻ ഹനുമാൻ യാത്രയാവുന്ന ഭാഗം ) നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ജാംബവാനാണ്. മുതസഞ്ജീവിനിയുടെ ഇരിപ്പിടമായ ഋഷഭാദ്രിയിലേക്കുള്ള മാർഗ്ഗം ഹനുമാന് ഓതിക്കൊടുക്കുന്നത് ജാംബവാനാണ്. വൃദ്ധനായ കഥാപാത്രമായിട്ടാണ് ജാംബവാനെ കാണുക. 
ലങ്കയിൽ നിന്നു 73100 യോജന ദൂരത്തിലുള്ള ഋഷഭാദ്രിയിലേക്കുള്ള വഴിയുടെ വിവരണവും ജാംബവാനു വാർദ്ധക്യ മുണ്ടാവാനുള്ള കാരണത്തെയും തോൽപ്പാവകൂത്തിൽ അവതരിപ്പിക്കാറുണ്ട്.

Photo: Shadow Play puppet of Jambavan
Share:

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,

അനങ്ങൻ മല....
ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...
രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "
ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,
Share:

MARIJAN

മാരീചൻ .....
  യക്ഷ കുല ജാതരായ താടക, സുന്ദൻ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനാണ് മാരീചൻ. അഗസ്ത്യന്റെ ശാപത്താലാണ് ഇവർ രാക്ഷസന്മാരായി മാറിയത് . താടകയുടെ ഭർത്താവായ സുന്ദൻ ഒരിക്കൽ അഹങ്കാരത്തിന്റെ ഫലമായി അഗസ്ത്യനോടേറ്റുമുട്ടി മരണം വരിച്ചു. പ്രതികാരാഗ്നിയുമായി മക്കളെയും കൂട്ടി അഗസ്ത്യാ ശ്രമത്തിൽ എത്തിയ താടകക്കും മക്കൾക്കും അഗസ്ത്യന്റെ ശാപമേൽക്കേണ്ടി വന്നു. അങ്ങിനെ അവർ രാക്ഷസന്മാരായി. മഹാവിഷ്ണുവിനെ ഭയന്നു ലങ്കയിൽ നിന്നും ഒളിച്ചോടി പാതാളത്തിൽ വസിച്ചിരുന്ന സുമാലി, മാല്യവാന്മാർ എന്നിവരുടെ സങ്കേതത്തിൽ താടകയും മക്കളും കുറെക്കാലം അഭയാർത്ഥികളായി പാർത്തു. പിന്നീടാണവർ ഗംഗാ സമതലത്തിലെത്തിയത് : സിദ്ധാശ്രമത്തിൽ പിതൃ പ്രീതിക്കായി വിശ്വാമിത്രൻ നടത്തിയ യാഗം മുടക്കാൻ എത്തിയ താടക പുത്രന്മാരിൽ സുബാഹു രാമബാണത്തിനിരയായി. രാമബാണത്തിൽ നിന്നു രക്ഷ തേടി പലയിടങ്ങളിലേക്കും ഓടി ഒടുവിൽ പശുവിന്റെ രൂപത്തിൽ മാരീചൻ രാമ പാദത്തിൽ അഭയം തേടുന്നു. രാമന്റെ കനിവിനാൽ മാരീചനു ജീവൻ കിട്ടുന്നു. പക്ഷേ ഇനിയൊരു മാപ്പ് ഉണ്ടാകില്ലെന്നു രാമൻ ഓർമ്മപെടുത്തുന്നു.
ഇതോടെ ലൗകീക ജീവിതം വെടിഞ്ഞു മാരീചൻ ചന്ത വനത്തിൽ ദീർഘ തപസ്സിൽ മുഴുകുന്നു.
   ശൂർപ്പണഖയുടെ വാക്കുകൾ കേട്ടു സീതയോടുള്ള ആർത്തി മൂത്ത രാവണൻ സീതാപകര ണത്തിനു സഹായം തേടിയെത്തുന്നത് മാരീചന്റെ സമീപത്തേക്കാണ്. രാവണന്റെ ആഗമന കാരണമറിഞ്ഞ മാരീചൻ കുലനാശത്തിനു കാരണമാവും രാമ കോപം എന്ന ഉപദേശമാണ് നൽകുന്നത്. വരുംവരായ്കകളെ ഉപദേശിക്കുന്ന സദ്ഗുണ സമ്പന്നനായ കഥാപാത്രമായിട്ടാണ് മാരീചനെ കമ്പർ വരച്ചുകാട്ടുന്നത് - ഒടുവിൽ തന്റെ ഇച്ഛക്കു കൂട്ടുനിന്നില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്ന രാവണന്റെ ഭീഷണിക്കു വഴങ്ങിയാണ് മാരീചൻ മാൻവേഷമെടുക്കാൻ തയ്യാറാവുന്നത്. രാവണന്റെ വെട്ടറ്റു മരിക്കുന്നതിനേക്കാൾ നല്ലത് രാമബാണത്തിനിരയാവുന്നതാണ് എന്നു നിശ്ചയിച്ചു ഗോദാവരി തീരത്തേക്കു യാത്രയാവും മുൻപ് മാരീചൻ രാവണനോടു ഇങ്ങിനെ പറയുന്നു.." ഞാൻ നരകത്തിൽ നിനക്കായി കാത്തിരിക്കാം. നിനക്കും മക്കൾക്കും കുടുംബത്തിനും അവിടെ ഇടം ഒരുക്കി വെക്കാം "
ഇത്രയൊക്കെ നല്ലവനായിട്ടും രാമബാണമേറ്റു വീണ നേരം രാമന്റെ സ്വരത്തിൽ "അയ്യോ സീതേ, അയ്യോ ലക്ഷ്മണാ " എന്നു വിലപിക്കാനുള്ള കാപട്യത മരീചനിൽ പിറക്കാൻ കാരണമെന്താവാം?
with Puppets : Yadhu and Navaneeth.
Share:

Sadananda Pulavar

Tholpava koothu artist