Indian traditions and cultural stories.

Ramayan

രാമാവതാരം... 5
കൈകേയിയും കൗസല്യയും :
രാമകഥയിലെ മാതൃത്വത്തിന്റെ ഇരു മുഖങ്ങളാണ് കൈകേയിയും കൗസല്യയും. രണ്ടു പേരും ദശരഥ രാജാവിന്റെ പത്നിമാരാണെങ്കിലും കൗസല്യയെ നന്മയുടെ രൂപമായും കൈകേയിയെ തിന്മയുടെ രൂപമായും കാണുക പതിവാണ്.
എന്നാൽ കമ്പരിലേക്കു ആഴത്തിലേക്കു ഇറങ്ങി ചെല്ലുമ്പോൾ കൗസല്യയെക്കാൾ എത്രയോ ഉയരത്തിലാണ് കൈകേയിയുടെ സ്ഥാനമെന്നു കാണാനാവുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കരഞ്ഞു കണ്ണീർ വാർക്കുന്ന ദുർബലയായ സാധാരണ സ്ത്രീയാണ് കൗസല്യയെങ്കിൽ കൈ കേയി ക്ഷാത്രവീര്യത്തിന്റെ നേരടയാളമാണ്. ഇതിനു ഏറ്റവും മികച്ച തെളിവ് സമ്പരാസുര യുദ്ധം തന്നെയാണ്. സമ്പര നോടുള്ള പോരിന്റെ വേളയിൽ ദശരഥന്റെ തേരിന്റെ അച്ചാണി നഷ്ടപ്പെട്ടപ്പെട്ടപ്പോൾ യാതൊരു പതർച്ചയും കൂടാതെ തന്റെ വിരലൊന്നിനെ അച്ചാണിയാക്കിയ കൈകേയിലല്ലാതെ ആരിലാണ് ക്ഷാത്രവീര്യം കണ്ടെത്താനാവുക?
അമ്മയാണ് ആദ്യ ഗുരു, അമ്മയിൽ നിന്നാണ് അറിവു തുടങ്ങുക എന്ന സത്യത്തെ തിരിച്ചറിഞ്ഞ കമ്പർ ശ്രീരാമനെ വളർത്താൻ ഏല്പിച്ചത് കൈകേയിയേയാണ്.
കാരണം പ്രതിസന്ധികളെ അതിജയിക്കാനുള്ള ശിക്ഷണം രാമനു ആവശ്യമായിരുന്നു , അത് പകർന്നു കൊടുക്കാനുള്ള യോഗ്യത കൈകേയിക്കു മാത്രമാണ് എന്നു കണ്ടതിനാലാണ് രാമനെ വളർത്താൻ കൈകേയിയെ തെരഞ്ഞെടുത്തത്.
പകരം ഭരതനെ കൗസല്യക്കും കൊടുത്തു.
ഭരതനിൽ വിരക്‌തിയുടെ ഭാവം തെളിഞ്ഞു നിൽക്കാൻ കാരണവും കൗസല്യ വളർത്തിയതിനാലാണ്.
കൈകേയിയെ തിന്മയുടെ ആൾരൂപമായി ഏവരും തെറ്റിദ്ധരിക്കാൻ കാരണം രാമന്റെ വനവാസത്തിനു അവർ ഹേതുവായി എന്നതാണ്. എന്നാൽ വിവാഹ വേളയിൽ കൈ കേയിയുടെ ഗർഭത്തിൽ പിറക്കുന്നവന്നു കിരീടം കൊടുക്കാം എന്നു അഗ്നിയെ സാക്ഷി നിർത്തി ദശരഥൻ കേകയ രാജാവിനു നൽകിയ സത്യത്തെ രക്ഷിക്കാൻ കൈകേയിക്കു മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് അവർ അപ്രകാരം ചെയ്തതെന്നാണ് പണ്ഡിതമതം.
രാമനിൽ കാണുന്ന സർവ ഗുണങ്ങളുടെയും ഉറവിടം കൈകേയിയാണ്. കാരണം കൗസല്യയെക്കാൾ രാമന്നെ സ്നേഹിച്ചതും രാമനെ വളർത്തിയതും കൈകേയിയാണ്. കൈ കേയിയോടു തന്നെയായിരുന്നു രാമനു കൂടുതൽ ഇഷ്ടവും.
ഭരതനിൽ വിരക്തിയുടെ മനോഭാവം വളർത്തിയത് മറ്റാരുമല്ല കൗസല്യ തന്നെയാണ്.
Share:

Ramayan story

രാ മായണം.
മരണത്തിൻ്റെ കാലൊച്ച അടുത്തെത്തിയെന്ന അറിവ് മനസ്സിൽ ഉദിച്ചതോടെ രാവണൻ്റെ മനസ്സിലെ രാത്രി മാഞ്ഞു. താൻ സമ്പാദിച്ച സ്വത്തും പേരും പെരുമയും പിന്നെ കുടുംബവും തൻ്റെ ശരീരവും പ്രാണനും മാത്രമല്ല മരണകാരണമൊരുക്കിയ കാമവും നശ്വരമാണെന്ന സത്യമറിഞ്ഞു കൊണ്ടുതന്നെയാണ് ദശമുഖൻ അന്ത്യ യുദ്ധത്തിനെത്തിയത്. അത് മണ്ഡോദരിയോട് തുറന്നു പറയുന്ന രാവണനെ കമ്പരിൽ കാണാനാവും. ഈ സത്യത്തെ കുംഭകർണ്ണൻ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ജലത്തിൽ വരച്ച ചിത്രമാണ് ഈ ജീവിതം എന്നു കമ്പറുടെ കുംഭകർണൻ പറയുന്നുമുണ്ട്. രാത്രി ബാക്കിയായത് വിഭീഷണൻ്റെ മനസ്സിലാണ് . ലൗകീക സുഖാനുഭോഗങ്ങളിലുള്ള ആസക്തി എന്ന രാത്രി എന്ന മിഥ്യ വിഭീഷണൻ്റെ ഉള്ളിൽ നിന്നു മാഞ്ഞതേയില്ല.
ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യം ലൗകീക സമ്പത്താണെന്ന ധാരണ വിഭീഷണൻ്റെ മനസ്സിൽ രൂഢമായിരുന്നു എന്ന കമ്പരിൽ കാണാനാവുന്നുണ്ട്. ഒടുക്കം വരെയും ഇതു വിഭീഷണനെ വിട്ടു പോകുന്നുമില്ല.
രാ മായണം'.
ഇവിടെ ഇരുട്ട് മായയാണ്. ആ മായ അകന്നാൽ മാത്രമേ ഒന്നിനെ രണ്ടായിക്കണ്ടത് മിഥ്യയാണെന്നത് തിരിച്ചറിയാനാവു എന്ന് ഉറക്കെ പാടിയത് മലയാളത്തിൻ്റെ പിതാവ് തന്നെയാണ്.
അദ്ധ്യാത്മ രാമായണത്തിലൂടെ ആചാര്യൻ ഉപദേശിക്കുന്നതും ഇതുതന്നെ .ഒന്നേയുള്ളു സത്യം. അത് മിഥ്യയല്ല.
Share:

Ramayan

രാമായണവിചാരം ...
അന്ന് സത്യമുണ്ടായിരുന്നില്ല , അതിനാൽ തന്നെ അസത്യവും. നന്മയും അന്നുണ്ടായിരുന്നില്ല അതിനാൽ തന്നെ തിന്മയും. അന്ന് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു ...നാരായണൻ ... പരമാത്മ സ്വരൂപനായ നാരായണൻ. പിന്നെ കാലവും.. ഒന്നുമറിയാതെ , 'എങ്കിലും എല്ലാമറിഞ്ഞു യോഗനിദ്രയിലാണ്ടിരുന്ന നാരായണന്റെ കാതിൽ കാലം ചെന്നു ഒരു നാൾ ഓർമയൂട്ടി.." ഭഗവാനെ സൃഷ്ടിക്കു സമയമായിരിക്കുന്നു.." പെട്ടെന്നു മിഴി തുറന്ന നാരായണനിൽ ഇച്ഛയുണ്ടായി : സൃഷ്ടി നടത്താൻ. സൃഷ്ടിയുടെ വൈവിധ്യങ്ങൾ മുഴുവൻ ഉള്ളടങ്ങിയിരുന്നത് നാരായണന്റ ഉദരത്തിലായിരുന്നു. അവിടെ നിന്നു തന്നെയാണ് ആദ്യമൊരു താമരയും അതിലൊരു ബ്രഹ്മാവും പിറന്നത്. താൻ എന്തിനു പിറന്നു എവിടെ നിന്നു പിറന്നു എന്നറിയാതെ ദിക്കു നാലിലേക്കും നോക്കിയ ബ്രഹ്മാവിനു നാലു തലയുണ്ടായി.. തല നാലിലെ എട്ടു കണ്ണുകളും ദിശകളും മേലും കീഴും തെരഞ്ഞൊടുവിൽ ഒരു താമര തണ്ടു കണ്ടു. താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ ഉല്പത്തിയുടെ കാരണം തേടി ബ്രഹ്മാവിന്റെ മനസ്സ് യാത്ര തുടങ്ങി... യുഗങ്ങൾ പിൻവാങ്ങിയെങ്കിലും പിറവിക്കൊരു കാരണം കണ്ടെത്താൻ ബ്രഹ്മാവിനു കഴിഞ്ഞില്ല. തോറ്റു പിൻ മടങ്ങിയ ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ ഒടുവിൽ ധ്യാനത്തിനൊരുങ്ങി.. കണ്ണുകൾ എട്ടും പൂട്ടി : അന്തക്കരണങ്ങളും നിശ്ചലമായി. ഒരൊറ്റ നിമിഷമേ ധ്യാനം വേണ്ടി വന്നുള്ളു. സത്യമറിയാൻ : താൻ നാരായണന്റെ നാഭികമലത്തിൽ പിറന്നവനാണെന്നും സൃഷ്ടിയാണ് സൃഷ്ടിക്കു കാരണമെന്നും അറിഞ്ഞ ചതുർമുഖൻ സൃഷ്ടിക്കൊരുങ്ങി..... ആദ്യം പിറന്നത് സനകാദികളികളായിരുന്നു. സനകൻ, സനന്ദനൻ , സനാതനൻ , സനൽകുമാരൻ എന്നിവർ.. സൃഷ്ടിക്കു സഹായിക്കണമെന്ന ചതുർമുഖന്റെ അപേക്ഷ ഉണ്ടായപ്പോൾ സനകാദികൾ പറഞ്ഞു " നാരായണ നാമ ജപത്തേക്കാൾ മറ്റൊരു കാര്യവും വലുതല്ല. "
ഈ സനകാദികളാണ് രാവണന്റെ പിറവിക്കു കാരണം. അന്നൊരു ഇളം സന്ധ്യയുടെ നേരത്ത് നാരായണ ദർശനത്തിലെത്തിയ സന കാദികളെ വൈകുണ്ഠം കാവൽക്കാരായ ജയ വിജയന്മാർ തടഞ്ഞു.. പിതൃതുല്യനായ കമലാകാന്തന്റെ ദർശനം തടഞ്ഞ കാവൽക്കാരെ സനകാദികൾ ശപിച്ചു ... "പോവുക ഭൂവിലേക്കു , ജന്മം ഏഴെടുക്കുക. "" അപരാധം പൊറുക്കാൻ കരഞ്ഞ കാവൽക്കാരുടെ ഏഴിനെ മൂന്നാക്കി കൊടുത്തു നാരായണൻ ഉപാധിയോടെ.. മൂന്നും അധർമത്തിന്റെ താവും പിറവി.... മരണം എന്റെ കൈ കൊണ്ടും.
ഒന്നാം ജന്മം ഹിരണ്യനും ഹിരണ്യാക്ഷനും : അവരെ: കൊല്ലാൻ നാരായണനു വരാഹവും നൃപസിംഹവുമാവേണ്ടി വന്നു... കൃതയുഗമടങ്ങി ത്രേതായുഗം വന്ന നാളിൽ രണ്ടാമത്തെ ജന്മത്തെ കാത്തു കിടന്ന ജയ വിജയന്മാരുടെ ആത്‌മാക്കളോടു നാരായണൻ കല്പിച്ചു.. "പോവുക ഭൂവിലേക്കു രാവണനായും കുംഭകർണ നായും പിറക്കുക. ഞാൻ രാമനായി പിറകേ എത്തും... കർമ ബന്ധമകറ്റാൻ ... "
രാവണന്റെ പിറവിക്കു കാരണമാരാണ് ? രാമനായി പിറന്ന നാരായണൻ തന്നെ. എന്തിനായിരുന്നു രാമാവതാരം? ജയ വിജയന്മാർക്കു കൊടുത്ത സത്യം പാലിക്കൻ. രാവണനെ കൊണ്ടു എല്ലാം ചെയ്യിച്ചതും അവൻ തന്നെ. "അണ്ഡം പലവും അനൈത്തുയിരും അകത്തു പുറത്തുമുരുവാക്കി ....... പണ്ടു മിൻറുമമൈക്കിൻറ പടിയെ പരമേട്ടി : " (കമ്പർ: ബ്രഹ്മാസ്‌ത്രപടലം )..
എല്ലാം അവനിൽ നിന്നു പിറക്കുന്നു. കാലം തീർന്നാൽ എല്ലാം അവനിൽ ലയിക്കും..
അവൻ തന്നെയാണ് രാമൻ.
അവൻ തന്നെ രാവണനും..
ധർമം അവനാണെങ്കിൽ അധർമവും അവൻ തന്നെ... അവനിൽ എങ്ങിനെ രാമനും രാവണനും ഉണ്ടോ അതേ പോലെ നമ്മിലും രാമനും രാവണനുമുണ്ട്. രാമ രാവണ യുദ്ധം പുറത്തല്ല നമ്മുടെ അകത്തു തന്നെയാണ് നടക്കുന്നത്... ഇന്ദ്രിയസുഖങ്ങൾക്കു കീഴടങ്ങി അധർമത്തിന്റെ വഴി നടന്നാൽ നാം രാവണനിലെത്തും ഇന്ദ്രിയസുഖങ്ങളെ കീഴടക്കി ധർമത്തിന്റെ വഴിയെ ചരിക്കാനായാൽ രാമനുമാവാം. രാമായണ പാരായണത്തോടൊപ്പം രാമനെ വായിക്കാൻ കഴിയണം - രാമനെ വായിച്ചാൽ രാമനെ അറിയാനായാൽ അതിന്റെ ഗുണമെന്തെന്ന് കമ്പർ ഇപ്രകാരം പറയുന്നു:
"നാടിയ പൊരുൾ കൈ കൂടും ജ്ഞാനവും പുകഴും ഉണ്ടാം.
വീടിയൽ എളിയതാകും വേറിയം കമലൈ നോക്കാം ,
നീട്ടിയോർ അരക്കർ സേ നൈ നീരു പട്ടഴിയ വാകൈ
ചൂടിയ ചിലയിൻ രാമൻ തോൾ വലി കൂറുവോർക്കേ " :
Share:
ജാംബവാൻ..
ആരാണ് കാലാതിവർത്തി? ത്രിമൂർത്തികൾക്കും കാലത്തെ അതിജയിക്കാനാവില്ലെന്നു പുരാണങ്ങൾ പറയുന്നു. കോടി കോടി ആയുസ്സിൻ്റെ കാലവും തീരുന്ന നാളിൽ ശിവന്നും വിഷ്ണുവിനും മരണമുണ്ടത്രേ !
കാലാതിവർത്തി ഒന്നേയുള്ളു . അതു പരബ്രഹ്മമാണ്.
എങ്കിലും പുരാണങ്ങൾ ജാംബവാനെയും , ഹനുമാനെയും, മാർകണ്ഡമുനിയേയും വിഭീഷണൻ , അശ്വത്ഥാമാവ് തുടങ്ങിയവരെയും ചിരഞ്ജീവികളായി വാഴ്ത്തിപ്പാടാറുണ്ട്.
ചിരഞ്ജീവികളിൽ ആദ്യം പിറന്നതു ജാംബവാണ്. ത്രേതായുഗത്തിലെ ശ്രീരാമ കഥയിലും, ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണചരിതത്തിലും ജാംബവനെ നമുക്കു കാണാൻ കഴിയും.
ഇവൻ
ഭൂമി പിറക്കുന്നതിനു മുൻപു തന്നെ പിറന്നവനാണ്.
ബ്രഹ്മാവിൻ്റെ രാക്കാലമായ നൈമത്തിക പ്രളയകാലത്താണ് ജാംബവാൻ്റെ ജനനം.
1728000 വർഷം നീളുന്ന കൃതയുഗവും 1296000 വർഷത്തെ ത്രേതായുഗവും 8640000 വർഷം ദീർഘമുള്ള ദ്വാപരയുഗവും പിന്നെ കലിയുടെ 432000 വർഷവും ചേർന്നതാണ് ഒരു ചതുർയുഗം മൊത്തം 4320000 മനുഷ്യവർഷം. ഇങ്ങിനെ ആയിരം ചതുർയുഗം കഴിഞ്ഞാൽ മൊത്തം 4320000,000 മനുഷ്യസംവത്സരം കഴിഞ്ഞാൽ അത് നൈമത്തീക പ്രളയത്തിൻ്റെ കാലമാണ്. സൃഷ്ടിനാഥനായ ബ്രഹ്മാവിൻ്റെ നിശയുടെ നേരം ...
യുഗങ്ങളും മന്വന്തരങ്ങളും താണ്ടി കാലം നടന്നു. ആയിരം ചതുർയുഗങ്ങൾ .. ബ്രഹ്മാവിന്റെ ഒരു പകലിന്റെ ഒടുക്കം.
നൈമത്തീക പ്രളയത്തിന്റെ കാലം...
പ്രളയത്തിനു തുടക്കമിട്ടത് ആദിത്യന്മാരാണ്.. 12 ആദിത്യന്മാർ ഒന്നായി പ്രകാശിച്ചു... ഉഷ്ണം താങ്ങാനാവാതെ ഭൂമി പിളർന്നു : ആദവാഗ്നി ആദിശേഷന്റെ മുഖത്തടിച്ചു : അവിടെ നിന്നു വിഷാഗ്നി പിറന്നു. പിന്നെ രുദ്രാഗ്നിയും കാലാഗ്നിയും ലോകാഗ്നിയും പിറവി പൂണ്ടു. പഞ്ചാഗ്നിയുടെ ഘോരതാണ്ഡവത്തിൽ ഉയിരിനങ്ങൾ എല്ലാം മൃതിയടഞ്ഞു. എല്ലാ ആത്മാക്കളും നാരായണനിൽ ഉള്ളൊതുങ്ങി..ബ്രഹ്മാവിൻ്റെ നാശിയിൽ നിന്നു പിറന്ന പ്രചണ്ഡ മാരുതൻ ആഞ്ഞു വീശി. പഞ്ചാഗ്നികളും കെട്ടു. ധൂമ പടലങ്ങൾ സപ്ത മേഘങ്ങളായി പരിണമിച്ചു. ആകാശത്തെ അപ്പാടെ ഇരുട്ടിൽ മുക്കിയ മേഘങ്ങൾ തുമ്പിക്കൈ വണ്ണത്തിൽ പെയ്തു നിറഞ്ഞു.എങ്ങും പ്രളയജല മാത്രം. എവിടെയും തളം കെട്ടിനിന്നത് നിശ്ശബ്ദത മാത്രം. കാലത്തെ ഗണിച്ച സൃഷ്ടി നാഥനു ബോധ്യമായി തൻ്റെ ഉറക്കത്തിനുള്ള കാലമെത്തിയിരിക്കുന്നു.
ഉറങ്ങാൻ കണ്ണടക്കും മുൻപ് ബ്രഹ്മാവിന്നു തെല്ലൊരഹങ്കാരമുണ്ടായി. "ഞാനാണ് സൃഷ്ടിക്കധിപൻ.ഞാനില്ലെങ്കിൽ സൃഷ്ടിയില്ല. ഈ പ്രളയകാലം സൃഷ്ടിയില്ലാത്ത കാലമാണ് ". എല്ലാമറിയുന്ന നാരായണൻ ഇതും അറിഞ്ഞു. ബ്രഹ്മാവിൻ്റെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നറിഞ്ഞ നാരായണൻ തന്റെ ചെവിയിലടഞ്ഞ ചളിയെടുത്തു പ്രളയ ജലത്തിൽ വീശിയെറിഞ്ഞു. പ്രളയവാരിധിയിൽ വീണ
കർണ്ണമലത്തിൽ നിന്നു രണ്ടസുരന്മാർ ജനിച്ചു.
മധുവും കൈഭടനും.
ആകാശത്തോളം ഉയർന്ന ശരീരമവർക്കുണ്ടായി. അതിശക്തരുമായി അവർ . പ്രളയവാരിധി നീ ന്തവേ അവരിൽ വിശപ്പുണ്ടായി. വിശപ്പിന്റെ നോവകറ്റാൻ അവർ പരാശക്തിയെ പ്രാർത്ഥിച്ചു. ദേവി അവരെ അനുഗ്രഹിച്ചു. മാത്രമല്ല സ്വന്തം ഇച്ഛക്കനുസരിച്ചു മാത്രമേ മരണമുണ്ടാവു എന്ന വരവും അസുരന്മാർക്കു കിട്ടി..
വരബലത്താൽ ശക്തരായി മാറിയ ദാനവരിൽ പോരിന്നുള്ള ആശയുദിച്ചു. അവർ ശത്രുവിനെ തേടി പ്രളയ സാഗരം നീന്തി നടന്നു. എവിടെ ശത്രു? ശത്രു എവിടെ? ഒടുവിൽ പ്രളയജലത്തിൽ പൊങ്ങി നിൽക്കുന്ന ഒരു താമര അവരുടെ ദൃഷ്ടിയിൽ പെട്ടു. അതിനകത്ത് നിദ്രയിലാണ്ടു കിടക്കുന്ന ചതുർമുഖൻ.
ശത്രുവിനെ കിട്ടിയ സന്തോഷത്തോടെ ദാനവരിൽ ഒരുവൻ ബ്രഹ്മാവിന്റെ മുഖത്ത് ഇടിച്ചു. മറ്റൊരുവൻ പൃഷ്ഠത്തിലും. ഞെട്ടിയുണർന്ന ചതുർമുഖൻ അന്തം വിട്ടു. താനറിയാതെ സൃഷ്ടി നടന്നിരിക്കുന്നു ... കൊല്ലാനൊരുങ്ങിനിൽക്കുന്ന ദാനവരെ കണ്ട ബ്രഹ്മാവിനെ ഭയം കീഴ്മടക്കി.. ഉടലാകെ വിയർത്തു ... മൂക്കിൽ നിന്നു പിറന്ന വിയർപ്പു കണം തുടയിൽ വീണു. അതിൽ നിന്ന് കരടിയുടെ മുഖമുള്ള ഒരു കുഞ്ഞു പിറന്നു. അസുരന്മാർ കാണാതെ ബ്രഹ്മാവ് കുഞ്ഞിനെ കാത്തു.
ബ്രഹ്മാവിന്റെ പ്രാർത്ഥന കേട്ടെത്തിയ നാരായണൻ അസുരന്മാരെ സൂത്രത്തിൽ വധിച്ചു. അവരുടെ മേദസ്സ് പ്രളയജലത്തിൽ ചേർന്ന് ഖരരൂപത്തിലുള്ള ഭൂമി പിറന്നു. മേദിനി എന്നു പേരു ഭൂമിക്കു കിട്ടാനും കാരണമിതത്രേ!
പ്രളയജലം ഒടുങ്ങി. കരകൾ തെളിഞ്ഞു.
ബ്രഹ്മാത്മജനായ കരടി മുഖൻ ആദ്യം കാലൂന്നിയത് ജംബുദ്വീപിലാണ്. അതിനാലാണത്രേ അവന്ന് ജാംബവാൻ എന്നു പേരുണ്ടായത്.
രാമകഥയിൽ എല്ലാം അറിയുന്ന കഥാപാത്രമായി തന്നെയാണ് ജാംബവാൻ നിലകൊള്ളുന്നത്. കമ്പ രാമായണത്തിൽ വിസ്തരിച്ചു പറയുന്ന മരുന്നുപ്പടലത്തിൽ (മൃതസഞ്ജീവിനി കൊണ്ടുവരാൻ ഹനുമാൻ യാത്രയാവുന്ന ഭാഗം ) നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ജാംബവാനാണ്. മുതസഞ്ജീവിനിയുടെ ഇരിപ്പിടമായ ഋഷഭാദ്രിയിലേക്കുള്ള മാർഗ്ഗം ഹനുമാന് ഓതിക്കൊടുക്കുന്നത് ജാംബവാനാണ്. വൃദ്ധനായ കഥാപാത്രമായിട്ടാണ് ജാംബവാനെ കാണുക. 
ലങ്കയിൽ നിന്നു 73100 യോജന ദൂരത്തിലുള്ള ഋഷഭാദ്രിയിലേക്കുള്ള വഴിയുടെ വിവരണവും ജാംബവാനു വാർദ്ധക്യ മുണ്ടാവാനുള്ള കാരണത്തെയും തോൽപ്പാവകൂത്തിൽ അവതരിപ്പിക്കാറുണ്ട്.

Photo: Shadow Play puppet of Jambavan
Share:

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,

അനങ്ങൻ മല....
ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...
രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "
ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,
Share:

MARIJAN

മാരീചൻ .....
  യക്ഷ കുല ജാതരായ താടക, സുന്ദൻ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനാണ് മാരീചൻ. അഗസ്ത്യന്റെ ശാപത്താലാണ് ഇവർ രാക്ഷസന്മാരായി മാറിയത് . താടകയുടെ ഭർത്താവായ സുന്ദൻ ഒരിക്കൽ അഹങ്കാരത്തിന്റെ ഫലമായി അഗസ്ത്യനോടേറ്റുമുട്ടി മരണം വരിച്ചു. പ്രതികാരാഗ്നിയുമായി മക്കളെയും കൂട്ടി അഗസ്ത്യാ ശ്രമത്തിൽ എത്തിയ താടകക്കും മക്കൾക്കും അഗസ്ത്യന്റെ ശാപമേൽക്കേണ്ടി വന്നു. അങ്ങിനെ അവർ രാക്ഷസന്മാരായി. മഹാവിഷ്ണുവിനെ ഭയന്നു ലങ്കയിൽ നിന്നും ഒളിച്ചോടി പാതാളത്തിൽ വസിച്ചിരുന്ന സുമാലി, മാല്യവാന്മാർ എന്നിവരുടെ സങ്കേതത്തിൽ താടകയും മക്കളും കുറെക്കാലം അഭയാർത്ഥികളായി പാർത്തു. പിന്നീടാണവർ ഗംഗാ സമതലത്തിലെത്തിയത് : സിദ്ധാശ്രമത്തിൽ പിതൃ പ്രീതിക്കായി വിശ്വാമിത്രൻ നടത്തിയ യാഗം മുടക്കാൻ എത്തിയ താടക പുത്രന്മാരിൽ സുബാഹു രാമബാണത്തിനിരയായി. രാമബാണത്തിൽ നിന്നു രക്ഷ തേടി പലയിടങ്ങളിലേക്കും ഓടി ഒടുവിൽ പശുവിന്റെ രൂപത്തിൽ മാരീചൻ രാമ പാദത്തിൽ അഭയം തേടുന്നു. രാമന്റെ കനിവിനാൽ മാരീചനു ജീവൻ കിട്ടുന്നു. പക്ഷേ ഇനിയൊരു മാപ്പ് ഉണ്ടാകില്ലെന്നു രാമൻ ഓർമ്മപെടുത്തുന്നു.
ഇതോടെ ലൗകീക ജീവിതം വെടിഞ്ഞു മാരീചൻ ചന്ത വനത്തിൽ ദീർഘ തപസ്സിൽ മുഴുകുന്നു.
   ശൂർപ്പണഖയുടെ വാക്കുകൾ കേട്ടു സീതയോടുള്ള ആർത്തി മൂത്ത രാവണൻ സീതാപകര ണത്തിനു സഹായം തേടിയെത്തുന്നത് മാരീചന്റെ സമീപത്തേക്കാണ്. രാവണന്റെ ആഗമന കാരണമറിഞ്ഞ മാരീചൻ കുലനാശത്തിനു കാരണമാവും രാമ കോപം എന്ന ഉപദേശമാണ് നൽകുന്നത്. വരുംവരായ്കകളെ ഉപദേശിക്കുന്ന സദ്ഗുണ സമ്പന്നനായ കഥാപാത്രമായിട്ടാണ് മാരീചനെ കമ്പർ വരച്ചുകാട്ടുന്നത് - ഒടുവിൽ തന്റെ ഇച്ഛക്കു കൂട്ടുനിന്നില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്ന രാവണന്റെ ഭീഷണിക്കു വഴങ്ങിയാണ് മാരീചൻ മാൻവേഷമെടുക്കാൻ തയ്യാറാവുന്നത്. രാവണന്റെ വെട്ടറ്റു മരിക്കുന്നതിനേക്കാൾ നല്ലത് രാമബാണത്തിനിരയാവുന്നതാണ് എന്നു നിശ്ചയിച്ചു ഗോദാവരി തീരത്തേക്കു യാത്രയാവും മുൻപ് മാരീചൻ രാവണനോടു ഇങ്ങിനെ പറയുന്നു.." ഞാൻ നരകത്തിൽ നിനക്കായി കാത്തിരിക്കാം. നിനക്കും മക്കൾക്കും കുടുംബത്തിനും അവിടെ ഇടം ഒരുക്കി വെക്കാം "
ഇത്രയൊക്കെ നല്ലവനായിട്ടും രാമബാണമേറ്റു വീണ നേരം രാമന്റെ സ്വരത്തിൽ "അയ്യോ സീതേ, അയ്യോ ലക്ഷ്മണാ " എന്നു വിലപിക്കാനുള്ള കാപട്യത മരീചനിൽ പിറക്കാൻ കാരണമെന്താവാം?
with Puppets : Yadhu and Navaneeth.
Share:

Thira. A valluvanadan Folk art

കാളിയും തിറയും..
ധനു നിലവൊന്നു പൂത്തിറങ്ങി പെയ്തു മടങ്ങുന്നതോടെ നിളയോരമണ്ണിലെ കാവുകൾ ഉണർന്നു തുടങ്ങും. ഭക്തിയുടെയും വിശ്വാസത്തിന്റെയും കാൽച്ചുവടുകൾ വെച്ചും , തോളേറിയും എത്തുന്ന നാടൻ കലാരൂപങ്ങളാണ് നിളയോര കാവുത്സവങ്ങളുടെ ജീവൻ. കാശിനു വേണ്ടിയോ , പേരിനു വേണ്ടിയോ പെരുമക്കുവേണ്ടിയോ അല്ല പലരും നാടൻ കലാരൂപങ്ങൾ കെട്ടി കാവേറുന്നത്.. രക്തത്തിൽ അലിഞ്ഞുചേർന്ന ദൃഢവിശ്വാസമത്രേ ഇതിനു മൂല കാരണം. കാവുകയറുന്ന തിറയെ നോക്കുക: ഒരു തിറ പണിയണമെങ്കിൽ ആദ്യം 40 ദിവസം വൃതം നോൽക്കണം. നാല്പത്തിയൊന്നാം ദിനത്തിൽ വരിക്കപ്ലാവിന്റെ വേരിൽ ആദിവട്ടം തീർത്തു ആദി വട്ടത്തിൽ കൊത്തിയ വ്യാളീ രൂപത്തിന്റെ രൗദ്രത കുറക്കാൻ ശാന്ത സ്വരൂപിണിയായ ദേവി രൂപവും
 അനുബന്ധ രൂപങ്ങളും ആദി വട്ടത്തിൽ കൊത്തിയൊരുക്കി , വെളുപ്പും, കറുപ്പും, ചുകപ്പും നിറങ്ങൾ കൊണ്ടു ആദി വട്ടം അലങ്കരിക്കും. പിന്നെ മുല്ലത്തറക്കരികിലെ മുറ്റം ചാണകം മെഴുകി ശുദ്ധി വരുത്തി, ആദി വട്ടം വെച്ചു നിറച്ചുവെപ്പോടെ (ഇടങ്ങഴി നെല്ലും നാഴി അരിയും) നിലവിളക്കു തെളിയിച്ചു 64 കളം (പത്മം) ഇട്ടു , നാളികേരമുടച്ചു കളത്തിലുംപൂജ നടത്തിയ ശേഷം ഇടതു ഭാഗത്തു അഞ്ചു നറുക്കോടെ വെച്ച നാക്കിലയിൽ കള്ളും വാറ്റും തവിടും അർപ്പിച്ചു പൂങ്കോഴിയെ വെട്ടി കലശമാടി , ആദി വട്ടത്തിലെ ഭദ്രകാളി ചൈതന്യത്തിനു ജീവനും പ്രാണനും നൽകിയാണ് ഓരോ തിറയേയും ശിരസ്സേന്തി പെരുവണ്ണാൻ പ്രയാണം തുടങ്ങുക... കാളിയുടെ അനുഗ്രഹം ദേശവാസികൾക്കു കൊടുക്കാൻ..... പുല്ലും ഭൂമിയും ഉള്ളിടത്തോളം കാലം...
.
അറിയുക നാം നമ്മുടെ പൈതൃകത്തിന്റെ മഹത്വത്തെ .... അറിയുക നമ്മുടെ നാടിന്റെ നന്മയെ.
കടപ്പാട് : ഉണ്ണി ആലൂർ...
Share:

Festivals of Kerala'

കാവും കുതിരകളും ..
 സിന്ധു തടത്തിലും ഗംഗാസമതലങ്ങളിലും പുരാണ കാലഘട്ടത്തിൽ തന്നെ കുതിരകൾ ഉണ്ടായിരുന്നു എന്നതിനു തെളിവാണ് അശ്വമേധയാഗങ്ങൾ. ആരുണ്ടു എൻ്റെ കുതിരയെ പിടിച്ചുകെട്ടാൻ? എന്നു സഗരൻ വിട്ടയച്ച കുതിരയെ ദേവന്മാർ കപിലാശ്രമത്തിൽ പിടിച്ചു കെട്ടിയതാണ് സപ്ത സാഗരങ്ങളുടെയും ഭൂലോകഗംഗയുടെയും പിറവിക്കു കാരണമായതെന്ന കഥ പുരാണങ്ങളിലുണ്ട്.
 വെൺമയുടെ പൂർണ്ണതയുറ്റതും പാലാഴി മഥനകാലത്ത് പാലാഴിയിൽ നിന്നു പിറന്നതുമായ ഉച്ചൈശ്രവസ്സ് എന്ന കുതിരക്കുറിച്ചുള്ള പരാമർശങ്ങളും പുരാണങ്ങളിലുണ്ട്. യന്ത്രങ്ങൾ യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്നു മുൻപ് മിക്ക പ്രദേശങ്ങളിലെ യുദ്ധങ്ങളിലും കുതിരകൾക്കു പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. ഭാരതീയ യുദ്ധമുറയിലെ ചതുരംഗ വാഹിനി സൈന്യത്തിൽ തേരും ആനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനം കുതിരകൾക്കായിരുന്നു. രഥഗജ 
തുരഗപദാദികൾ എന്നാണ് ചൊല്ല്.
ആദി ദ്രാവിഢ സംസ്കൃതിയിൽ കുതിരകളെ ദൈവങ്ങളുടെ പ്രതീകങ്ങളായി സങ്കല്പിച്ചിരുന്നു എന്നതിനു തെളിവാണ് തമിഴക ഗ്രാമങ്ങളിൽ ഇന്നും ആരാധിക്കപ്പെടുന്ന അയ്യനാർ ശിലകൾ. കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന യോദ്ധാവായ അയ്യനാർ ശിലകളും, വെറും കുതിരകൾ മാത്രമായ അയ്യനാർ കോവിലുകളും തമിഴകത്തുണ്ട്. ഓരോ ഗ്രാമത്തിന്റെയും കാവൽ ദൈവങ്ങളായ അയ്യനാർ ശിലകൾ പൊതുവേ ഗ്രാമാതിർത്തിയിലോ ഗ്രാമത്തിന്റെ പുറത്തോ ആണ് കാണപ്പെടുന്നത്. കേരളത്തിലെ കുട്ടിച്ചാത്ത സങ്കല്പത്തിനു സമാന സങ്കല്പമായ തമിഴകത്തെ കറുപ്പ് എന്ന ശക്തിയുടെ വാഹനമായും ഗണിക്കുന്നത് കുതിരയെ തന്നെയാണ്. പശ്ചിമഘട്ടം കാവൽ കാക്കുന്ന കേരളക്കരയിൽ നാടുവാഴി വാഴ്ചക്കാലത്ത് ആനകളോ, തേരോ കുതിരകളോ സൈന്യത്തിന്റെ ഭാഗമായിരുന്നില്ല. കളരി അഭ്യാസികളായ നായർ പടയാളികളെയാണ് സാമൂതിരിയും കൊച്ചി രാജാവും തിരുവിതാംകൂർ രാജവംശവും ആശ്രയിച്ചിരുന്നത്. അമാലന്മാർ ചുമക്കുന്ന പല്ലക്കിലായിരുന്നു രാജക്കന്മാർ പോലും സഞ്ചരിച്ചിരുന്നത്. എന്നാൽ കേരളത്തിലെ കാവുത്സവങ്ങളിൽ പണ്ടുതൊട്ടേ കുതിര സങ്കല്പത്തിനു സ്ഥാനമുണ്ടായിരുന്നു.
 കാവുത്സവങ്ങളിൽ മുഖ്യ സ്ഥാനത്തു നിൽക്കുന്ന ചെട്ടിക്കുളങ്ങര പോലുളള സ്ഥലങ്ങളിൽ കുതിരകൾ എന്ന പേരിൽ ആദിനാൾ തൊട്ടു തന്നെ കെട്ടുകാഴ്ചകൾ ഉത്സവനാളുകളിൽ എഴുന്നെള്ളിക്കാറുണ്ടെങ്കിലും വള്ളുവനാടൻ കാവുത്സവങ്ങളിൽ കാളകൾക്കായിരുന്നു പ്രഥമസ്ഥാനം. കാർഷിക സമൃദ്ധിക്കായി നടത്തപ്പെടുന്ന വള്ളുവനാടൻ കാവുത്സവങ്ങളിലേക്കു കാളകളെ ചുമന്നെത്തിക്കുന്നതും കൃഷിയുമായി ബന്ധപ്പെട്ട സമുദായങ്ങളാണ്. ഫ്യൂഡൽ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിലെയും ജന്മി ഭവനങ്ങളിൽ നിന്നായിരുന്നു കാളകൾ കാവുകയറിയിരുന്നതെങ്കിലും അത് തോളേന്തിയിരുന്നത് അടിയാളന്മാരായിരുന്നു. പിൽക്കാലത്ത് കാവു സങ്കല്പങ്ങളിൽ വന്ന മാറ്റങ്ങളാണ് കുതിരക്കോലങ്ങളെയും ആനകളെയും കാവിലെത്തിച്ചത്. മണ്ണൂർ , തേനൂർ, കുണ്ടലശ്ശേരി, കുണ്ടുവം പാടം, കോട്ടായി തുടങ്ങിയ നിരവധി കാവുകളിൽ കുതിരക്കോലങ്ങൾ ഉത്സവക്കാഴ്ചകളാവാറുണ്ടെങ്കിലും കുതിരക്കോലങ്ങൾക്കു പ്രഥമസ്ഥാനം കല്പിക്കപ്പെടുന്ന കാവുത്സവങ്ങളാണ് കാവശ്ശേരി, മച്ചാട് ചിനക്കത്തൂർ, ആര്യങ്കാവ്, തുടങ്ങിയ കാവിലെ ഉത്സവങ്ങൾ.മച്ചാട്, ആര്യങ്കാവ് തുടങ്ങിയ കാവുകളിൽ എല്ലാ സമുദായക്കാരും ഉൾപ്പെടുന്ന ദേശക്കമ്മിറ്റികളാണ് കുതിരകളെ കാവുകളിലെത്തിക്കുന്നത്. ഇവിടെ കുതിര കളിക്കു തന്നെയാണ് ഉത്സവത്തിൽ ഒന്നാം സ്ഥാനം. കവളപ്പാറ ആരിയങ്കാവിൽ കുതിരകളെത്തിയത് ചിനക്കത്തൂരിൽ നിന്നാണ് എന്ന നാട്ടു ചൊല്ലുകൾ ഉണ്ട്. ചിനക്കത്തൂരിലെ പൂരം കഴിഞ്ഞു നിർത്തിയിട്ടിരുന്ന കുതിരകളൊന്നിനെ പനയൂർ ദേശക്കാർ അന്തിക്കറുപ്പിൻ്റെ നേരത്തു കണ്ടുകൊണ്ടുപോയി എന്നും അതിനു ശേഷമാണ് ആരിയങ്കാവിൽ കുതിരകളി തുടങ്ങിയത് എന്നുമാണ് ആ നാട്ടു ചൊല്ലു വിശദമാക്കിയിരുന്നത്. കുതിര കളിക്കു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാവുകളിലൊന്നായ ചിനക്കത്തൂരിൽ ദേശങ്ങളല്ല കുതിരകളെ കെട്ടിയൊരുക്കിയിരുന്നത്. മാത്രമല്ല പതിനാറു കുതിരകളിൽ ഒന്നു കൂട്ടാനോ കുറക്കാനോ ഇവിടെ സാധ്യവുമല്ല.. പതിനാറു കുതിരയും കളിസ്ഥലത്തെത്തിയാൽ മാത്രമേ ചിനക്കത്തൂരിൽ പൂരം തുടങ്ങാനാവു എന്ന ചട്ടം കൂടിയുണ്ട്. പേര് കുതിര എന്നാണെങ്കിലും ഓരോ കാവുകളിലെയും കുതിര രൂപങ്ങൾ തമ്മിൽ വ്യാത്യാസമുണ്ട്. വലിപ്പത്തിൽ ഒന്നാം സ്ഥാനം ചെട്ടിക്കുളങ്ങര പോലുള്ള തെക്കൻ കേരളത്തിലെ കാവുകളിലെ കെട്ടുകാഴ്ചകൾക്കു തന്നെയാണ്. പ്രൗഢിയിലും ഭംഗിയിലും കെട്ടുകാഴ്ചകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ആവേശത്തിന്റെ കാര്യത്തിൽ പ്രഥമസ്ഥാനം മച്ചാട് തിരുവാണിക്കാവിലെ മാമാങ്കത്തിനണി ചേരുന്ന കുതിര കളിക്കു തന്നെയാണ്. കാവുത്സവങ്ങളിലെ കാഴ്ച ചന്തങ്ങളായ കെട്ടു കാഴ്ചകളും പൊയ്ക്കോലങ്ങളും സംസ്ക്കാരത്തിന്റെ അതാതു പ്രദേശത്തിലെ തച്ചുശാസ്ത്ര വൈദഗ്ധ്യത്തിനുള്ള തെളിവു കൂടിയാണ്.
Share:

Serphant worship

സർപ്പക്കളം പാട്ട്...
ഇക്കാണുന്നതെല്ലാം ബ്രഹ്മമാണ്,ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്നു ഉപനിഷത്തുക്കൾ സൂചിപിക്കുന്നുണ്ടെങ്കിലും ഹിന്ദു പുരാണങ്ങളിൽ സൃഷ്ടിയെക്കുറിച്ചു പല പല കഥകളുമുണ്ട്. ബ്രഹ്മാവാണ് സൃഷ്ടിയുടെ നാഥൻ എന്നു ചില പുരാണങ്ങൾ പറയുമ്പോൾ ,കശ്യപ പ്രജാപതിയെ സൃഷ്ടിക്കു കാരണവർത്തിയായി പറയുന്ന കഥകളുമുണ്ട്. ദക്ഷ പ്രജാപതിയുടെ പതിമൂന്നു പുത്രിമാരെ കശ്യപൻ വിഹാഹം ചെയ്തു എന്നും ആ പതിമൂന്നുപേരിൽ നിന്നാണ് ഈ കാണുന്നതെല്ലാം പിറന്നതെന്നുമാണ് കശ്യപ കഥകൾ സൂചിപ്പിക്കുന്നത്. വാമനാവതാര കഥയിലും ഗരുഡന്റെ പിറവിക്കഥയിലും പിതൃസ്ഥാനത്തുള്ളത് കശ്യപനാണ്.
സന്താനഭാഗ്യം തേടി സർപ്പസന്തതികളുടെ മാതാവായ കദ്രുവും, ഗരുഢന്റെയും അരുണന്റെയും മാതാവായ വിനതയും ഒരേ സമയത്താണ് കശ്യപ സവിധത്തിലെത്തിയത്. കദ്രുവിന്നു ആയിരം മുട്ടുകൾ നൽകിയ കശ്യപൻ വിനതക്കു കൊടുത്തതു രണ്ടേ രണ്ടു മുട്ടകളാണ്. വിനതയുടെ അതൃപ്തി മുഖത്തിൽ നിന്നു വായിച്ചെടുത്ത കശ്യപൻ വിനതയെ ഇങ്ങിനെ സാന്ത്വനപ്പെടുത്തി " സൂര്യനോളം തേജസ്സുള്ള പുത്രന്മാരാണ് നിനക്കു പിറക്കുക " . കശ്യപൻ മറ്റൊരു സൂചന കൂടി നൽകി. ആദ്യത്തെ മുട്ട വിരിയാൻ 500 വത്സരം കഴിയണമെന്നും പിന്നെയും കൊല്ലം 500 കടന്നാലെ രണ്ടാമത്തെ മുട്ട വിരിയൂ എന്നതായിരുന്നു ആ സൂചന. കാലത്തിനു മുൻപ് മുട്ടയെ പൊട്ടിച്ചാൽ അതിന്റെ പാപഭാരം അനുഭവിക്കേണ്ടിവരുമെന്ന സൂചനയും കശ്യപൻ നൽകി.
കദ്രുവിനു പിറന്നവരാണ് തക്ഷകൻ മുതലായ എല്ലാ സർപ്പങ്ങളും .
സർപ്പങ്ങൾക്കായി തന്നെ ഒരു ലോകമുണ്ടെന്നും ഈരേഴു പതിനാലു ലോകങ്ങളിൽ വെച്ചു ഏറ്റവും താഴെയുള്ള പാതാള ലോകമാണ് നാഗലോകമെന്ന കഥയുമുണ്ട്. അനന്തനു തല ആയിരമെന്നാണ് വിശ്വാസം.
ഭാരതത്തിൽ എല്ലായിടത്തും നാഗങ്ങൾ ആരാധിക്കപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള സർപ്പക്കാവുകൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.
കേരളത്തിൽ കാണുന്ന നാഗ പ്രതിഷ്ഠകളിൽ അപൂർവം മാത്രമേ അനന്തനും വാസുകിയുമൊക്കെ കാണു. നാഗയക്ഷി, നാഗരാജാവ്, നാഗഭൂതം, അജ്ന മണിനാഗം, കരിനാഗം, മണിനാഗം തുടങ്ങിയ സർപ്പ പ്രതിഷ്ഠകളാണ് കൂടുതലും..
ഈ സർപ്പങ്ങൾക്കുള്ള പ്രധാന വഴിപാടാണ് സർപ്പം പാട്ട്. പുള്ളുവ സമുദായക്കാരാണ് ഈ ആചാരത്തിന്റെ പുരോഹിതർ . പഞ്ചവർണ്ണപ്പൊടി കൊണ്ടു നിലത്തു സർപ്പക്കളമെഴുതി അതിൽ കന്യകമാരെ ഇരുത്തി പുള്ളോർ കുടം മീട്ടി സർപ്പത്തെ പാടിയുണർത്തുന്ന ഈ ആചാരം സർപ്പക്കളം പാട്ട് എന്നും അറിയപ്പെടുന്നു. അന്തിക്കറുപ്പു പടർന്ന ശേഷമാണ് കളംപാട്ട് നടത്തുക. ഗതകാലത്ത് വീടുകളിൽ മൂന്നു ദിവസങ്ങൾ തുടർച്ചയായി കളം പാട്ടു നടത്തിയിരുന്നു. ഇന്നത് ഒരു ദിവസത്തിൽ ഒതുങ്ങിയിരിക്കുന്നു. സർപ്പക്കളം പാട്ടിലെ ഒടുവിലത്തെ കളം പൂതക്കളമാണ്. പൂതത്തിന്റെ ചിത്രമാണ് നിലത്തെഴുതുക. കളം തേടിയെത്തുന്ന കാലന്റെ ദൂതന്മാരെ സമ്മാനം കൊടുത്തു തിരിച്ചയക്കുന്ന ആചാരവും ഉണ്ട്.
പണ്ടു നാളിൽ രാമനും ശങ്കരനുമായിരുന്നു പാലപ്പുറത്തെ സർപ്പം പാട്ടുകാർ. ഇന്നവരുടെ മക്കൾ പാരമ്പര്യത്തെ കാക്കുന്നു.
#tradition 
#culture 
#keralatourism 
#sadanandapulavar 
#serpentworship
Share:

Traveller

യാത്രക്കാരൻ:
അതാ പോകുന്നൊരാൾ പച്ചപ്പിന്റെ വയൽ വരമ്പു നടന്നു കടന്നു
അതാ ആരോ ഒരാൾ പോകുന്നുണ്ട്.
അസ്തമന ദിശയിലെക്കാണയാൾ നടക്കുന്നത്.
നോക്കു അയാളുടെ 
തലയിലൊരു ഭാണ്ഡവുമുണ്ട്. ഉദയത്തിൻ്റെ ദിശയിൽ നിന്നയാൾ യാത്ര തുടങ്ങവേ തലയിൽ ഈ ഭാണ്ഡമെന്ന ഭാരം ഉണ്ടായിരുന്നുവോ? അതോ ഇയാൾ നീണ്ട യാത്രയിലെവിടെയെല്ലാമോ വെച്ചോ വാരി ചേർത്തതാണോ ഈ ഭാരം? വാരിക്കൂട്ടി തലയിൽ വെച്ച ഭാരവുമായി ഇയാൾ എത്ര കാതങ്ങൾ ഇങ്ങിനെ നടക്കും ? ഭാരമൊഴിയാതെ ഇയാളുടെ യാത്രയും അവസാനിക്കില്ല എന്നല്ലേ പറയുക.
Share:

Cartrider

കാളവണ്ടി .
പണ്ടുണ്ടായിരുന്നു എന്റെ നാട്ടിലുമൊരു വണ്ടിക്കാരൻ
നാരായണൻ ചെട്ടിയാർ. കാളകൾ പൂട്ടിയ വണ്ടിയിലിരുന്നു പല ദിശ നോക്കി പോയിരുന്ന വണ്ടിക്കാരൻ. കാലമൊരു നൂറു നൂറാണ്ടു മുന്നേയൊരു നാടുവാഴിയുടെ വിളി കേട്ടു വണ്ടി പണിക്കും കച്ചവടത്തിനുമായി തഞ്ചാവൂരിൽ നിന്നു കൂനത്തറയിലത്തിയ പൂർവ്വീകരുടെ പിൻതലമുറക്കാരൻ ..
ഇടത്തറയിലെന്നപോലെ
കാളവണ്ടിക്കാരുടെ തറയായിരുന്ന കൂനത്തറയിൽ നിന്നു ആണ്ടുകളൊരു എൺപത്തിയെട്ടിനു മുന്നേ
പാലപ്പുറത്തെത്തിയ ചെട്ടിയാർക്കൊരു കുടിൽ കെട്ടാൻ ഇടം നൽകിയത് കയ്പഞ്ചേരി നാണുനായരാണു താനും.
ഉണ്ടു കഥകൾ അനേകം
ഈ വണ്ടിക്കാരനെക്കുറിച്ച് .
പണ്ടു തൂങ്ങി ചത്തവന്റെ ശവവുമായി പാലക്കാട്ടിലേക്കു പോസ്റ്റ് മാർട്ടത്തിനു ഓലപ്പായയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുപോകവേ പാതിരാവിന്റെ നേരത്തു ചവിറ്റിലത്തോടിന്റെ ഓരത്തു വെച്ചു പിശാചൊന്നു പിണത്തെ വലിച്ചു താഴെയിട്ട നേരത്തും പതരാതെ ശവത്തെ വണ്ടിയിൽക്കയറ്റി പോയ കഥയെല്ലാം ഞങ്ങൾ പണ്ടു പറഞ്ഞിരുന്നു..
കറുത്തിരുണ്ട വണ്ടിക്കാരൻ ഇരുന്നുറങ്ങുന്ന നേരത്തും ഓരം ചേർന്നു വണ്ടി വലിക്കുന്ന കാളകൾ വഴി മറക്കാതെ വീട്ടിലേക്കു മടങ്ങുന്ന കാഴ്ചയും കണ്ടു ഞങ്ങൾ കൗതുകം കൂറിയിരുന്നു. കാക്ക കരയുന്ന നേരത്തു കിഴക്കു ദിക്കിലേക്കു വണ്ടി രാവിൻ്റെ നേരത്തു കമ്പിറാന്തലും തൂക്കി തിരികെ വരുന്നതും ഞങ്ങളുടെ കാഴ്ചകളായിരുന്നു.
ഒന്നാലോചിച്ചാൽ നമ്മളും വണ്ടിക്കാരാണ് യാത്ര തീരുന്ന നേരത്ത് ശരീരമെന്ന വണ്ടിയെ ഉപേക്ഷിച്ചു മനസ്സെന്ന കാളകളെ തൊഴുത്തിൽ കെട്ടി വന്നയിടത്തേക്കു തിരികെ പോകുന്നവർ.
Share:

Tholpavakoothu

basically thol pava koothu gives more importance to the text than playing Puppets'. ഗതകാലത്ത് കൂത്തുമാടങ്ങളിൽ കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ള സംവാദത്തിനായിരുന്നു പ്രാധാന്യം. പാലപ്പുറം അണ്ണാമല പുലവരുടെ കാലത്തോടെ ആ യുഗം അവസാനിച്ചു.
Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

— National Handloom Day . More than eight decades ago, a narrow road in Ottapalam ran between four or five modest, single-storey, tiled-roof buildings. Along that road marched a khadi-clad freedom fighter, carrying the Tricolour and raising his voice:“Bharat Mata Ki Jai! Mahatma Gandhi Ki Jai! Boycott foreign cloth!”The police beat him, and he fell. Yet even as he lay on the ground, his voice continued to ring out: “Bharat Mata Ki Jai!”That forgotten freedom fighter of Ottapalam was none other than Advocate Sundar Iyer.His story takes us back to the days when khadi was not merely a fabric. It was an idea, a political statement and a symbol of national self-respect.Mahatma Gandhi, born in Porbandar, understood that after agriculture, the textile sector provided livelihoods to one of the largest sections of India's population. By encouraging the spinning of the charkha and calling for the boycott of foreign cloth, he sought not only to restore the livelihoods of millions but also to awaken a sense of national pride.Millions responded. Foreign-made textiles were rejected, while Indian-made khadi was embraced with pride. In time, khadi became one of the most recognizable symbols of the freedom movement and of patriotism itself.Even after Independence, both the Government of India and the Government of Kerala introduced several schemes and incentives to support the khadi and handloom sectors.In Kerala, Hantex and Hand Weave were established with the stated objectives of promoting the marketing of handloom products and protecting the handloom industry.Yet, ironically, these very government initiatives would eventually become associated with the decline of the traditional weaving communities along the banks of the Nila.Palappuram — A Village of WeaversPalappuram was once a settlement where weaving was not simply an occupation but a way of life. Generations of families depended on the loom for their livelihood.The weavers were often at the mercy of powerful middlemen and traders. It was with the intention of protecting them from exploitation that a handloom weaving cooperative society was established at Palappuram in 1954.My father, K. Annamala Pulavar, became its first secretary.With the support of Damodara Menon, who was then the Industries Minister of Kerala, my father also played a major role in establishing the Palappuram Weavers' Colony in 1961. The colony consisted of 25 houses.The land on which the colony was established came from our own family property.Those early years were not easy. Ensuring a regular supply of yarn and the timely payment of wages was a constant struggle. My father often had to plead with traders in Kozhikode simply to ensure that the society received yarn and that the weavers could continue working.In 1967, my father stepped down from the society. Later, my elder brother Sivaprakash became its president. It was during his tenure that the building of the Palappuram Weavers' Cooperative Society was constructed.The Beginning of the DeclineThe decline of Kerala's handloom sector began in earnest around 1980.Irregularities and large-scale fraud were uncovered in Hantex and in several politically controlled cooperative societies in Thiruvananthapuram. In the aftermath, the rebate arrears that the government owed to handloom cooperatives across Kerala were frozen.The consequences were devastating.The Palappuram Handloom Society suffered a loss of approximately ₹25 lakh.The Elappully Society lost around ₹85 lakh.The Eravatodi Society also suffered losses running into several lakhs of rupees.For many cooperative societies, these losses proved fatal.As yarn became difficult to obtain and wages were delayed or stopped altogether, weavers gradually abandoned their traditional occupation. One after another, handloom cooperatives began to close.And with every closed society, Kerala lost not merely an economic institution, but a part of its living cultural heritage.More Than an Economic CrisisThe decline of handloom weaving cannot, however, be attributed to financial mismanagement alone.For many years, regulations had reserved the production of certain textile items exclusively for the handloom sector. Items such as set mundu, set sarees and jacquard blankets, among others, could be produced only on handlooms.These restrictions offered a measure of protection to traditional weavers.When such regulations were abolished at the national level, handloom products were forced to compete directly with mass-produced textiles manufactured on power looms and in large industrial units.The traditional handloom sector could not withstand this competition.The loom gradually fell silent.Today, handloom workers in Tamil Nadu are campaigning for the restoration of such protective measures. Their demand is not merely about preserving an old method of producing cloth. It is about protecting the livelihood, dignity and cultural identity of thousands of weaving families.If their struggle succeeds, perhaps there is hope that the handloom industry can once again find its place in India's textile landscape.And perhaps, one day, along the banks of the Nila, we may once again hear the rhythmic sound of the loom—the sound that once marked the heartbeat of Palappuram.On National Handloom Day, that sound deserves not merely to be remembered, but to be heard again.