ചിനക്കത്തൂർ കാവ് ഐതിഹ്യം.
തിരുവാതിര
തട്ടിൻമേൽ കൂത്തും, ആപ്പേ പുറവും, ഇരിപ്പത്തൊടിയും.

തിരുവാതിരയും നന്തനാരും ചിദംബരവും...
നന്തന്റെ ഏറ്റവും വലിയ ആഗഹമായിരുന്നു
ചിദംബരദർശനം. താൻ ഒരിക്കൽ തില്ലെ (ചിദംബരം) നടരാജനെ കാണാൻ പോകുമെന്നു അദ്ദേഹം പറഞ്ഞു നടന്നു. ആരെങ്കിലും അദ്ദേഹത്തോടു എന്നാണ് ചിദംബര യാത്ര എന്നു ചോദിച്ചാൽ നാളെ പോവുമെന്നു
സൗമ്യമായി അദ്ദേഹം പറഞ്ഞിരുന്നു.
അങ്ങിനെയാണ് നന്ദനാർക്കു തിരുനാളെ
പോവാർ എന്ന അപര നാമം ലഭിച്ചത്.
വർഷങ്ങൾ പലതു കഴിഞ്ഞുവെങ്കിലും
നന്ദനാർക്കു ചിദംബര ദർശനം സാധ്യമായില്ല. അങ്ങിനെയിരിക്കെ മാർകഴി മാസവും
പിറന്നു. തിരുവാതിര ദിനവും അടുത്തെത്തി.
ഓലക്കുടിലിൽ സാധ്യമാകാത്ത
മോഹത്തെക്കുറിച്ചു ശിവനോടു കരഞ്ഞു പറഞ്ഞുറങ്ങിപ്പോയ നന്ദനാരുടെ സ്വപ്നത്തിൽ ചിദംബരനാഥൻ
പ്രത്യക്ഷനായി. "നാളെ വാ" എന്ന കല്പന നൽകി കൈലാസനാഥൻ മാഞ്ഞു. പെട്ടെന്നു കണ്ണു തുറന്ന നന്ദനാർ
താൻ കണ്ടത് നിജമല്ലെന്നും വെറും സ്വപ്നം മാത്രമാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ കുടിലിനകം മുഴുവൻ ഭസ്മത്തിന്റെ വാസന നിറഞ്ഞു നിന്നു. പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സമയമായെന്നു തിരിച്ചറിഞ്ഞ നന്തൻ അടുത്ത
നാൾ തന്റെ യജമാനനായ ഭൂഉടമയോടു ചിദംബരം പോകാനുള്ള അനുവാദവും ചെലവിനുള്ള കാശും ചോദിച്ചു.
ബ്രാഹ്മണനായ ഭൂപ്രഭുവിനു നന്തന്റെ
വാക്കുകൾ കേട്ടപ്പോൾ പരിഹാസമാതോന്നിയത്. “പറയനു ചിദംബര ദർശനമോ” എന്നു
മനസ്സിൽ വിചാരിച്ച അയാൾ പരിഹാസ ഭാവത്തിൽ തന്നെ പറഞ്ഞു. "എന്റെ കൃഷിയൊക്കെ,
ഉഴുതുവിത വിതച്ചു കൊയ്ത്തും
നടത്തിയ ശേഷം പൊക്കോ". ഇതു കേട്ടു നന്തൻ അന്തം വിട്ടു. നാലായിരം പറക്കുള്ള കൃഷി, നിലം ഉഴുത് വിത വിതച്ചു കൊയ്ത്തു
നടത്തി തനിക്കൊരിക്കലും ചിദംബര ദർശനം സാധ്യമാകില്ലെന്നു നന്തൻ
തിരിച്ചറിഞ്ഞു. പാഴായിപ്പോയ തന്റെ ജന്മത്തെക്കുറിച്ചുള്ള കടുത്ത മനോവ്യഥയുമായി
അന്നു രാത്രിയിൽ കൂരയിൽ കിടന്ന നന്തൻ അസാധാ രണമായ ഒരു സ്വപ്നം കണ്ടു.
ആകാശത്തു നിന്നു ഒരാൾ വെള്ളക്കാളയിൽ
ഭൂമിയിലേക്കു വരുന്നു. അയാളുടെ തോളിൽ ഒരു നുകവും കണ്ടു: അയാൾ തന്റെ കാളയെ പൂട്ടി കൃഷിസ്ഥലം ഉഴുതു മറിച്ചു. അയാൾ തന്നെ ഞാറു നട്ടു. ഞൊടിയിട കൊണ്ടു ഞാറു വളർന്നു
വലുതാകുന്നതും അതു വിളയുന്നതും വിളവു പാകമാവുന്നതും കാളവാഹനൻ തന്നെ അത് കൊയ്തെടുത്തു
ഭൂവുടമയുടെ മുറ്റത്തു കൊണ്ടുപോയി കറ്റയിടുന്നതും നന്തൻ സ്വപ്നത്തിൽ കണ്ടു. പിന്നെ അവൻ ഉറങ്ങിപ്പോയി.
അതിശയത്തിന്റെ വാർത്ത കേട്ടു
ആദ്യം ഞെട്ടിയുണർതു ഭൂ ഉടമയാണ്.
തന്റെ മുറ്റം നിറയെ നൂറു മേനിയുടെ
കൊയ്ത കറ്റകൾ: ഭൂ ഉടമ അമ്പരന്നു. നന്തൻ സാധാരണക്കാരനല്ലെന്നു
തിരിച്ചറിഞ്ഞ അയാൾ നന്തനെ തേടി ഓടിയെത്തി. പാദത്തിൽ വീണു മാപ്പു പറഞ്ഞു. ഒപ്പം ചിദംബര യാത്രക്കുള്ള അനുവാദവും ധനവും കൊടുത്തു. അപ്പോൾ തന്നെ നന്തൻ യാത്ര തുടങ്ങി.
ആതിരാ രാവിന്റെ തലേ രാത്രി. ചിദംബരനാഥന്റെ പിറന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ
കിടന്നുറങ്ങിയവർ എല്ലാവരും ഒരേ തരം സ്വപ്നം കണ്ടു. നന്തനാർ എന്ന പരമഭക്തൻ അടുത്ത
ദിനം ചിദംബരത്തിലെത്തുമെന്നും നന്തനെ യഥാവിധി സ്വീകരിക്കണമെന്നും ചിദംബരനാഥൻ നേരിൽ
പറയുന്നതായിരുന്നു സ്വപ്നം. തിരുവാതിര പുലരിയിൽ ചിദംബരം മുഴുവൻ നിറഞ്ഞത് നന്തനെക്കുറിച്ചുള്ള
വാർത്തയായിരുന്നു. നന്തന്റെ പെരുമയിൽ ഏറെ പേർ സന്തോഷിച്ചുവെങ്കിലും ക്ഷേത്രത്തിലെ
പുരോഹിത വർഗ്ഗത്തിനു നന്തന്റെ വരവു ഇഷ്ടമായില്ല. ഒരു പറയൻ ചിദംബരക്ഷേതത്തിൽ
കടക്കുകയോ? പുരോഹിത വർഗ്ഗത്തിനു അത് ഉൾക്കൊള്ളാനായില്ല. നന്തനെ സ്വീകരിക്കാൻ അവർ ഒരുക്കിയത് അഗ്നിയായിരുന്നു.
നന്തൻ വന്നു. അവൻ നടന്നു. അഗ്നിയിലൂടെ ക്ഷേത്ര വാതിലും ശ്രീകോവിൽ വാതിലും അവനു
വേണ്ടി തുറക്കപ്പെട്ടു. നന്തൻ ശ്രീ കോവിന്നുള്ളിൽ കടന്നതും വാതിൽ താനെ അടഞ്ഞു. പിന്നെ ആരും നന്തനെ കണ്ടില്ല. ആയിരത്താണ്ടുകൾക്കു മുന്നേ
തന്നെ ജാതിയെന്ന വിഷത്തെ മനസ്സിൽ താലോലിച്ച ക്ഷുദ്ര ജീവികൾ. ഇന്നും നമ്മുടെ ഇടയിൽ ആഗണത്തിൽ പെട്ടവർ ഉണ്ട്. ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്ന വിഷ ജീവികൾ.
ഉത്സവങ്ങളും വാണിജ്യങ്ങളും.
യാത്രാ സൗകര്യം പരിമിതമായിരുന്ന ഗതകാലത്ത് തീർത്ഥയാത്രയുടെ പേരിലാണ് കൂടുതൽ പേരും ദീർഘദൂര ദേശങ്ങളിലേക്കു സഞ്ചാരം ചെയ്തിരുന്നത്. ആയിരത്താണ്ടു മുൻപ് കാലടിയിൽ നിന്നു ഹിമഗിരിശൃംഗം വരെ നടന്നു സനാതന ധർമമത്തിന്റെ നാവോത്ഥാനത്തിനു തിരിതെളിച്ച ആദി ശങ്കരൻ്റെ യാത്രക്കും തീർത്ഥാടനത്തിൻ്റെ സ്വഭാവമാണ് ഉള്ളത്. അകലെയുള്ള തീർത്ഥാടനേ ന്ദ്രങ്ങൾ തേടിയുള്ള യാത്രയിൽ സാധാരണക്കാർ ഏറ്റവും പിന്നിലാവാൻ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രശ്നം തന്നെയാണ്. ആ കാലത്ത് സാമ്പത്തീകമായും സാമുദായികമായും ഏറ്റവും പിന്നിൽ നിൽക്കുന്നവർ ദേശാടനം നടത്തിയിരുന്നത് കാവുത്സവങ്ങൾ കാണാൻ വേണ്ടി മാത്രമായിരുന്നു. മറ്റു നാളുകളിൽ കാവു മുറ്റം ചവിട്ടാൻ പോലും അനുവാദമില്ലാതിരുന്ന ആ ജനത കാവുകൾ തേടി എത്തിയിരുന്നത് വിനോദത്തിനും ആത്മമീയതക്കും വേണ്ടി മാത്രമായിരുന്നില്ല , വാണിഭത്തിനു വേണ്ടിയുമായിരുന്നു. ഗതകാലത്തെ ഉത്സവങ്ങൾ വാണിജ്യ മേളകൾ കൂടിയായിരുന്നു എന്ന് ചരിത്രം തെളിവുകൾ നൽകുന്നുണ്ട്. പിൽക്കാലത്തു അധികാരത്തിന്റെ പേരിൽ പോർക്കളമായി മാറിയ മാമാങ്കവും ഏറ്റവും വലിയ വാണിജ്യ മേളയായിരുന്നു. അങ്ങാടികൾ എല്ലായിടത്തും സജീവമാകുന്നതിന്നു മുൻപ് ചന്തകളെ പോലെ തന്നെ ഉത്സവ വാണിഭത്തിന്നും ഏറെ പ്രസക്തി ഉണ്ടായിരുന്നു. പെൺകുട്ടികൾ കൈകളിൽ അണിഞ്ഞിരുന്ന കുപ്പിവളകൾ മുതൽ മറ്റു ഗൃഹോപകരണങ്ങൾക്കു വരെ ഉത്സവച്ചന്തകളെ ആശ്രയിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന ഉത്സവച്ചന്തകൾ ഇന്നും നടന്നു വരുന്നുണ്ട്. എന്നാൽ പിച്ചള ഓട്, തുടങ്ങിയവ കൊണ്ടു നിർമ്മിച്ച 'വസ്തുക്കളുടെ വില്പന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ ഭരണി ച്ചന്തയും കൽച്ചട്ടികളുടെ ഉത്സവമായിരുന്ന തിരുവില്വാമല ഏകാദശി ചന്തയും മൺമറഞ്ഞുപോയ കാഴ്ചകളാണ്.
ഇഡ്ഡലി പുരാണം.
Thol pavakoothu
Tholpavakoothu and Caste system
കുഴൽമന്ദത്തിനടുത്ത കുത്തനൂർ എന്ന
ഗ്രാമത്തിലെ നെയ്ത്തുകാരായ മന്നാടിയാർ സമുദായക്കാർ ചിട്ടപ്പെടുത്തിയ കലാരൂപമാണ് തോൽപ്പാവകൂത്ത്. ഈ
കലാരൂപത്തെ കുറിച്ചു ആഴത്തിൽ പഠിച്ചഡോക്ടർ.ചുമ്മാർ ചുണ്ടൽ,
ഡോക്ടർ
ചേലനാട്ട് അച്ചുത
മേനോൻ
തുടങ്ങിയ ചരിത്രകാരന്മാർ പറയുന്നതും കുത്തനൂർ സ്വദേശി ശിങ്കി പുലവരാണ് തോൽപ്പാവകൂത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവ് എന്നാണ്.
എന്നാൽ
ഈ
അടുത്ത
കാലത്ത് ഈ
കലാരംഗത്തു എത്തിപ്പെട്ട ചിലർ
ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുണ്ട്. ഗതകാലത്തെ പ്രശസ്തരായ കലാകാരന്മാരുടെ പേരുപോലും മറച്ചുവെക്കപ്പെടാനും ശ്രമിക്കുന്നുണ്ട്. തോൽപ്പാവകൂത്തു കലാരംഗത്തു എത്തിയ
ആദ്യ
സമുദായക്കാർ മന്നാടിയാന്മാരാണ്. പിന്നിട് ഈ
കലാരൂപം നായർ
സമുദായക്കാരിലും മുതലിയാർ സമുദായക്കാർക്കിടയിലും എത്തിപ്പെട്ടു. ഒപ്പം
തന്നെ
എഴുത്തശ്ശൻ, തമിഴ്
ബ്രാഹ്മണർ, പിള്ള
ചെട്ടിയാർ തരകർ,
പണിക്കർ തുടങ്ങിയ നിരവധി
സമുദായക്കാർ ഈ
കലയുടെ
രംഗത്തു എത്തി
ചേർന്നവരാണ്.
ഗതകാലത്തെ ചരിത്രം നോക്കുകയാണെങ്കിൽ ഈ
കലാരൂപത്തിനു ഏറ്റവും കൂടുതൽ
സംഭാവന
നൽകിയത് നായർ
സമുദായക്കാരാണ് എന്നു
കാണാനാവും. തോൽപ്പാവക്കൂത്തിനെ കുറിച്ചു ആദ്യമായി പുസ്തകമെഴുതിയത് കണ്ണിയമ്പുറം സ്വദേശി രാമൻ പിള്ളയാണ്. തോൽപ്പാവകൂത്തു
രംഗത്തെ ആദ്യത്തെ സംഘമായ
കുത്തനൂർ പടിഞ്ഞാറെ സംഘത്തിൽ മന്നാടിയാർ സമുദായക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പിനീട്
രൂപം
കൊണ്ട
മാത്തൂർ സംഘത്തിന്റെ നായകത്വം നായർ
സമുദായക്കാർക്കായിരുന്നുവെങ്കിലും തമിഴ്
ബ്രാഹ്മണരും ഈ
സംഘത്തിലുണ്ടായിരുന്നു.
എല്ലാ സമുദായക്കാർക്കും പ്രാതിനിധ്യം ഉണ്ടായിരുന്നത് പാലപ്പുറം സംഘത്തിൽ മാത്രമായിരുന്നു. മുതലിയാർ, പിള്ള നായർ, എഴുത്തശ്ശൻ തുടങ്ങിയ എല്ലാ സമുദായക്കാരും പാലപ്പുറം സംഘത്തിൽ ഉണ്ടായിരുന്നു. കയില്യാട് രാവുണ്ണി നായർ, ഉപ്പത്ത് നാരായണൻ നായർ, ഞാങ്ങാട്ടിരി ശങ്കരനാരായണൻ നായർ എന്നിവർ പാലപ്പുറം സംഘത്തിൽ നിന്നു കൂത്തു പഠിച്ചു പോയവരാണ്.

















