Indian traditions and cultural stories.

Tholpavakoothu and Caste system

      കുഴൽമന്ദത്തിനടുത്ത കുത്തനൂർ എന്ന ഗ്രാമത്തിലെ നെയ്ത്തുകാരായ മന്നാടിയാർ സമുദായക്കാർ ചിട്ടപ്പെടുത്തിയ കലാരൂപമാണ് തോൽപ്പാവകൂത്ത്. കലാരൂപത്തെ കുറിച്ചു  ആഴത്തിൽ പഠിച്ചഡോക്ടർ.ചുമ്മാർ ചുണ്ടൽ, ഡോക്ടർ ചേലനാട്ട് അച്ചുത മേനോൻ തുടങ്ങിയ ചരിത്രകാരന്മാർ പറയുന്നതും കുത്തനൂർ സ്വദേശി ശിങ്കി പുലവരാണ് തോൽപ്പാവകൂത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവ് എന്നാണ്.

 

    എന്നാൽ അടുത്ത കാലത്ത് കലാരംഗത്തു എത്തിപ്പെട്ട ചിലർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുണ്ട്. ഗതകാലത്തെ പ്രശസ്തരായ കലാകാരന്മാരുടെ പേരുപോലും മറച്ചുവെക്കപ്പെടാനും ശ്രമിക്കുന്നുണ്ട്. തോൽപ്പാവകൂത്തു കലാരംഗത്തു എത്തിയ ആദ്യ സമുദായക്കാർ മന്നാടിയാന്മാരാണ്. പിന്നിട് കലാരൂപം നായർ സമുദായക്കാരിലും മുതലിയാർ സമുദായക്കാർക്കിടയിലും എത്തിപ്പെട്ടു. ഒപ്പം തന്നെ എഴുത്തശ്ശൻ, തമിഴ് ബ്രാഹ്മണർ, പിള്ള ചെട്ടിയാർ തരകർ, പണിക്കർ തുടങ്ങിയ നിരവധി സമുദായക്കാർ കലയുടെ രംഗത്തു എത്തി ചേർന്നവരാണ്.

 

    ഗതകാലത്തെ ചരിത്രം നോക്കുകയാണെങ്കിൽ കലാരൂപത്തിനു ഏറ്റവും കൂടുതൽ സംഭാവന നൽകിയത് നായർ സമുദായക്കാരാണ് എന്നു കാണാനാവും. തോൽപ്പാവക്കൂത്തിനെ കുറിച്ചു ആദ്യമായി പുസ്തകമെഴുതിയത് കണ്ണിയമ്പുറം സ്വദേശി രാമൻ പിള്ളയാണ്.  തോൽപ്പാവകൂത്തു രംഗത്തെ ആദ്യത്തെ സംഘമായ കുത്തനൂർ പടിഞ്ഞാറെ സംഘത്തിൽ മന്നാടിയാർ സമുദായക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പിനീട് രൂപം കൊണ്ട മാത്തൂർ സംഘത്തിന്റെ നായകത്വം നായർ സമുദായക്കാർക്കായിരുന്നുവെങ്കിലും തമിഴ് ബ്രാഹ്മണരും സംഘത്തിലുണ്ടായിരുന്നു

 

    Palappuram Annamala Pulavar(left) and Narayanan Nayar(right)

    എല്ലാ സമുദായക്കാർക്കും പ്രാതിനിധ്യം ഉണ്ടായിരുന്നത് പാലപ്പുറം സംഘത്തിൽ മാത്രമായിരുന്നു. മുതലിയാർ, പിള്ള നായർ, എഴുത്തശ്ശൻ തുടങ്ങിയ എല്ലാ സമുദായക്കാരും പാലപ്പുറം സംഘത്തിൽ ഉണ്ടായിരുന്നു. കയില്യാട് രാവുണ്ണി നായർ, ഉപ്പത്ത് നാരായണൻ നായർ, ഞാങ്ങാട്ടിരി ശങ്കരനാരായണൻ നായർ എന്നിവർ പാലപ്പുറം സംഘത്തിൽ നിന്നു കൂത്തു പഠിച്ചു പോയവരാണ്.


Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,