Indian traditions and cultural stories.

ഇഡ്‌ഡലി പുരാണം.

 തെന്നിന്ത്യൻ ഭക്ഷണമായി അറിയപ്പെടുന്ന ഇഡ്ഡലിയുടെ പെരുമ തമിഴകത്താണ് നിറഞ്ഞു നിൽക്കുന്നത്. രണ്ടായിരം വർഷം മുൻപു തന്നെ തമിഴകത്ത് ഇഡ്ഡലി ഉണ്ടായിരുന്നു....ആ കാലത്ത് വിധവകളായ സ്ത്രീകളുടെ ഉപജീവനമാർഗമായിരു ന്നു ഇഡ്ഡലി കച്ചവടം.

മധുരൈ മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്ന കാലത്ത് വിധവയായ ഇഡ് ഡലി കച്ചവടക്കാരി നൽകിയ ഇഡ് ഡലിക്കു വേണ്ടി കൈലാസനാഥൻ വടി കൊണ്ടുളള അടി വാങ്ങിയ കഥ തമിഴകത്തു പ്രസിദ്ധമാണ്. എന്നാൽ ആ കാലത്ത് ഇഡ് ഡലി എന്നല്ല ഇതിൻ്റെ പേര്.പിട്ട് എന്നായിരുന്നു. "പിട്ടുക്കാക പിരമ്പടിപട്ടവാ" എന്ന ശിവ സ്ത്രോത്രം ഇതിനു തെളിവാണ്. കേരളത്തിൽ 200 വർഷം മുൻപു തന്നെ പാലക്കാട് മേലാമുറിയിൽ ഇഡ് ഡലി കച്ചവടക്കാരികളുണ്ടായിരുന്നതായി തോൽപ്പാവക്കൂത്തിലെ ഒരു ശ്ലോകം
തെളിവു നൽകുന്നു.

" നാൻ പാലക്കാട് പോരുക്കു പോനേൻ ചന്ത മാമാ പരിശം വിറ്റ് പിട്ടു വാങ്കി തിന്നേൻ ചന്ത മാമാ'' എന്ന പാട്ട് ആ കാലത്ത്  പാലക്കാട് ജില്ലയിലും ഇഡ്  ഡലിയുടെ  പേര് പി ട്ട് എന്നായിരുന്നു എന്നതിനു തെളിവു നൽകുന്നു.ഗത കാലത്ത് പിട്ടു വിറ്റിരുന്ന കൊടുവായൂരിലെ ഒരു സ്ഥലം പിട്ടുപീടികയായി ഇന്നും അറിയപ്പെടുന്നു. എൻ്റെ ഗ്രാമത്തിലും പഴയ കാലത്ത് നിരവധിഇഡ് ഡലി കച്ചവടക്കാരികൾ ഉണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ റിയപ്പെട്ടിരുന്നത് പിട്ടുക്കാരി മീനാക്ഷി എന്ന പേരിലാണ്. വീടുകളിൽ പിട്ട് ഉണ്ടാക്കി എടു വീടാന്തരം കൊണ്ടു പോയി വിൽക്കുകയായിരുന്നു രീതി.... ഗതകാലത്ത്
മൺകലത്തിലായിരുന്നു  അന് ഇഡ്ഡലി ഉണ്ടാക്കിരുന്നത്.

നല്ലേപ്പിള്ളി ഭാഗത്ത് ചട്ടിപിട്ട് എന്നൊരു തരം ഇഡ്ഡലിയും ഉണ്ടാക്കിയിരുന്നു.,
മൺചട്ടി തന്നെയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും രാമശ്ശേരി ക്കാർ മൺകലം തന്നെയാണ് ഉപയോഗിക്കുന്നത്.



Share:
Location: Palakkad Palakkad, Kerala

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,