Indian traditions and cultural stories.

Tholpavakoothu at Chinakkathur Temple







മാഘമാസത്തിലെ മകം നാളിൽ ഉത്സവമാഘോഷിക്കുന്ന ചിനക്കത്തൂരിൽ ഉത്സവത്തിനു ഇരുപത്തിയേഴു ദിവസം മുൻപു തന്നെ തോൽപ്പാവകൂത്തിന്റ നിശകൾക്കു തുടക്കമാവും. ഇപ്പോൾ പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്താണ് ഇവിടെ നടക്കുന്നത്. ആദ്യ കാലത്ത് ഇതു പതിനാലു ദിവസമായിരുന്നു നടന്നിരുന്നത്. സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള കമ്പരാമായണ കഥയാണ് ഇവിടെ നടത്തുക.
ഏകദേശം രണ്ടു നൂറ്റാണ്ടു മുൻപാണ് ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയത്. തുടക്കകാലം മുതൽ ഇന്നുവരെയും പാലപ്പുറം സംഘമാണ് തോൽപ്പാവകൂത്തിനു ഇവിടെ നേതൃത്വം നൽകിവരുന്നത്. പാലപ്പുറം അങ്കപ്പ പുലവർ, കൃഷ്ണ പുലവർ ,രാമപുലവർ , ശങ്കരപ്പുലവർ ,രാമസ്വാമി പുലവർ, അണ്ണാമല പുലവർ ,രാമൻകുട്ടി പുലവർ, തങ്കമണി പുലവർ , കൃഷ്ണമൂർത്തി പുലവർ. തുടങ്ങി പ്രശസ്ത പാവക്കൂത്തു കലാകാരന്മാർ ഇവിടെ കൂത്ത് അവതരിപ്പിച്ചിരുന്നു.
മേലെക്കാവിലെ ഭഗവതിയുടെ മുന്നിലെ നിലവിളക്കിൽ നിന്നും  പകർന്നെടുക്കുന്ന തിരി തൂക്കുവിളക്കിൽ വെച്ചു കൂത്തുമാടത്തിന്റെ മുൻ വശത്ത് തൂക്കിയിടുന്നേതോടെയാണ് തോൽപ്പാവകൂത്തിന്റെ ചടങ്ങുകൾ തുടങ്ങുക. തുടർന്നു മേലെക്കാവിൽ സന്ധ്യാവേല കൊട്ടുകയും അതിനു ശേഷം മേലെക്കാവിന്റെ മതിൽക്കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ്, കുഴൽ പറ്റ് എന്നീ ചടങ്ങുകൾ നടക്കും. ഇതിനു ശേഷം വെളിച്ചപ്പാട് ഉറയുകയും താഴെക്കാവിനെയും മേലെക്കാവിനെയും പ്രദക്ഷിണങ്ങൾ ചെയ്ത് പുറത്തുകടക്കുന്നു. നേരെ കൂത്തുമാടത്തിലെത്തി അരിയെറിഞ്ഞു കൂത്തു തുടങ്ങാൻ അനുവാദം നൽകുന്നു. ഇതിനു ശേഷമാണ് മാടത്തിൽ കൂത്തു തുടങ്ങുക. പതിനാലാം കൂത്തു നാളിൽ നടക്കുന്ന ഗരുഢപത്ത് കാണാൻ നിരവധി ഭക്ത ജനങ്ങൾ ഇവിടെ ഒത്തുകൂടാറുണ്ട്.


Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,