Indian traditions and cultural stories.

Chinakkathur temple and Tholpavakoothu.....

നൂററാണ്ടുകൾക്കു മുൻപ് കൈത്തറി നെയ്ത്തിന്റെ കരവിരുതുമായി ചുരം കടന്നെത്തിയ മന്നാടിയാർ സമുദായക്കാരായ നെയ്ത്തുകാർ കലാകേരളത്തിനു സമ്മാനിച്ച അപൂർവ സുന്ദര നിഴൽ നാടകമാണ് തോൽ പാവകൂത്ത്. കുത്തനൂർ സ്വദേശികളായ കണ്ണപ്പൻ നായർ പൊന്നച്ചൻ നായർ എന്നീ അനുഗ്രഹീത കലാകാരന്മാർ കർണ്ണാടകയിൽ നിന്നു പഠിച്ചെടുത്ത ഓലപ്പാവക്കളിയിൽ നിന്നാണ് ഇന്നു കാണുന്ന തരത്തിലുള്ള തോൽപ്പാവകൂത്തു പിറന്നത്. ഏകദേശം മൂന്നു നൂറാണ്ടു കൊല്ലങ്കോട് ഭാഗത്തു പിറവിയെടുത്ത ഈ കലാരൂപം ചിനക്കത്തൂരിലെത്തിയത് രണ്ടു നൂറ്റാണ്ടു മുൻപാണ്. ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘമാണ് ഇവിടെ തോൽപ്പാവകൂത്തു നടത്തിവരുന്നത്.
അങ്കപ്പ പുലവർ ,രാമ പുലവർ , ശങ്കര പുലവർ , കൃഷ്ണ പുലവർ ,രാമസ്വാമി പുലവർ , അണ്ണാമല പുലവർ തുടങ്ങിയ തോൽപ്പാവക്കൂത്തു രംഗത്തെ അതികായർ തോൽപ്പാവക്കൂത്തിനു നേതൃത്വം നൽകിയേ വേദിയാണ് ചിനക്കത്തൂർ.  ആദ്യ കാലത്ത് ചിനക്കത്തൂരിൽ പതിനാലു ദിവസത്തെ കൂത്തായിരുന്നു നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകൾ വർദ്ധിപ്പി ച്പ്പോൾ കൂത്തിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇപ്പോൾ പതിനേഴു ദിവസത്തെ തോൽപ്പാവകൂത്താണ് സ്ഥിരമായി നടക്കുന്നത്. കമ്പരാമായണത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് ഇവിടെ അവതരിപ്പിക്കുക. തോൽപ്പാവകൂത്തു തുടങ്ങുന്ന ദിവസം മുതൽ കാവിൽ കലാപരിപാടികളും ഉണ്ടാവും. കൂത്തിനോടനുബന്ധിച്ചു ചെണ്ട മദ്ദളം കുഴൽ എന്നീ വാദ്യോപകരണങ്ങൾ കൂത്തുമാടത്തിൽ ഉപയോഗിക്കുന്ന അപൂർവം മാടങ്ങളിലൊന്ന് ചിനക്കത്തൂരാണ്. ചിനക്കത്തൂരിലെ കൂത്തുമാടത്തിന്റെ നീളം 33 അടിയും വീതി 10 അടിയും ഉയരം ഏഴ് തറനിരപ്പിൽ നിന്നുള്ള ഉയരം ഏഴ് അടിയുമാണ്. ഇവിടെ 22 വിളക്കുകളാണ് മാടത്തിനകത്തു കത്തിക്കുക. ഈ അടുത്ത കാലത്താണ് മാടം പുതുക്കിപണിതത്.
Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,