Indian traditions and cultural stories.

തോൽപ്പാവകൂത്തും പുത്തൂരും

അഗ്രഹാരങ്ങളും
 തോൽപ്പാവക്കൂത്തും '
വെങ്കിടേശ്വര സുപ്രഭാതവും
വേദ മന്ത്രങ്ങളും കേട്ടുണരുന്ന പാലക്കാടൻ അഗ്രഹാരങ്ങളിൽ തോൽപ്പാവക്കൂത്തിന്റെ ഈരടികൾ ഒഴുകി നിറഞ്ഞിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
വൈത്തീശ്വര അയ്യർ
വെങ്കിടാചല അയ്യർ തുടങ്ങിയ തമിഴ് ഭാഷാ പണ്ഡിതർ കൂടിയായിരുന്ന തോൽപ്പാവകൂത്തു കലാകാരന്മാരുടെ വാസഭൂവായിരുന്നു കല്പാത്തിയിലേയും സമീപപ്രദേശങ്ങളിലേയും ഉള്ള അഗ്രഹാരങ്ങൾ...
മുത്തച്ഛന്റെ പിതാവ് അങ്കപ്പ പുലവരും സംഘവും കാഞ്ഞിക്കുളം സത്രം കാവിൽ വെച്ച് AD1850 കാലഘട്ടത്തിൽ അഗ്രഹാരങ്ങളിലെ പാവകൂത്ത് കലാകാരന്മാരോടു വാദത്തിൽ തോറ്റ ചരിത്രവും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴും പാലപ്പുറം സംഘക്കാർ കല്പാത്തിയിലെ വൈത്തീശ്വര അയ്യരേയും
വെങ്കിടേശ്വര പുരം വെങ്കിടാചല അയ്യരേയും ഗുരുവന്ദന വേളയിൽ സ്മരിക്കാറുണ്ട്.
1915-ൽ പാലക്കാട് പുത്തൂർ സ്വദേശിയും സുബ്രഹ്മണ്യ ഭാരതിയുടെ ശിഷ്യനുമായ ചിന്നത്തമ്പി വാധ്യാർ (ഇദ്ദേഹം 400 വർഷം മുൻപ് കൂനത്തറയിൽ ജനിച്ചതായി ആലങ്കോട് ലീലാകൃഷ്ണൻ ,എഴുതി വെച്ചിട്ടുണ്ട്) ആദ്യമായി തോല് പാവകൂത്തിനെ അടിസ്ഥാനമാക്കി തമിഴിൽ പുസ്തകം രചിച്ചപ്പോൾ അത് തെറ്റുതിരുത്തി പ്രസിദ്ധീകരിക്കാൻ ഏറ്റവും കൂടതൽ സഹായം ചെയ്തത് മറ്റാരുമല്ല, കൽപ്പാത്തി അപ്പാദുരൈ ഭാഗവതരുടെ ശിഷ്യനായ വെങ്കിടാചല അയ്യരും കൽപ തരു പ്രസ്സിന്റെ ഉടമയായ വെങ്കിടാചല ശാസ്ത്രികളുമാണ്.
പാണ്ഡിത്യത്തിന്റെ പൂർണ രൂപങ്ങളായ അഗ്രഹാരങ്ങളിലെ പാവകൂത്ത് കലാകാരന്മാർ രാമകഥ അവതരിപ്പിച്ചിരുന്നതു മറ്റ് എവിടെയുമല്ല ... അത് പുത്തൂർ കണ്ണകി യമ്മൻ കോവിലായിരുന്ന തിരുപുരാക്കൽ കാവിലെ കൂത്തുമാടത്തിലാണ്. 32 അടി നീളവും പന്ത്രണ്ടടി എട്ടിഞ്ച് വീതിയുമുള്ളതാണ് പുത്തൂരിലെ
 കൂത്തുമാടം.


Share:

Related Posts:

Sadananda Pulavar

Tholpava koothu artist